മക്കളാണ്... മറക്കരുത്...
text_fieldsപൊട്ടക്കിണറ്റിലേക്ക് സുനിൽ ഒേന്ന നോക്കിയുള്ളൂ... കാഴ്ച കണ്ട് ഞെട്ടി. ക്ഷുദ്രജീവികളും ഉറുമ്പുകൂടുകളും നിറഞ്ഞ ആഴമുള്ള ആ കിണറ്റിൽ ഒരു ആൺകുഞ്ഞ് കിടന്ന് പിടക്കുന്നു. പേടിച്ച രണ്ട് അവൻ വല്ലാതെ നിലവിളിക്കുന്നുണ്ട്. ചുറ്റിനും കൂടിയവർ കിണറ്റിലേക്ക് നോക്കിനിൽക്കുന്നതല്ലാതെ ഒന്നും ചെയ്യുന്നില്ല. അവനുവേണ്ടി കരയാൻ കിണറ്റിന് മുകളിലും ആ ആൾക്കൂട്ടത്തിലും ആരും ഇല്ലായിരുന്നു. ആ കുരുന്നിെൻറ പേടിച്ചുവിറച്ച കരച്ചിൽ കണ്ടുനിൽക്കാൻ സുനിലിനായില്ല. അയാൾ ഒന്നുരണ്ടുപേരുടെ സഹായത്തോടെ അവനെ എങ്ങനെയോ പുറത്തെടുത്തു. ഇളം മേനിയിൽ പറ്റിയിരുന്ന കടിയനുറുമ്പുകളെ തൂത്തുകൊടുത്തു. തേൾ കടിച്ച ഇളംപാടുകളിൽ മരുന്നു തേച്ചു. വിശപ്പകറ്റാൻ ബിസ്കറ്റും വെള്ളവും കൊടുത്തു. ആൾക്കൂട്ടം പിരിഞ്ഞുപോയി. വൈകുന്നേരം അവെൻറ അച്ഛനും അമ്മയും പാടത്തെ പണി കഴിഞ്ഞ് വരുംവരെ അവനെയും ചേർത്തുപിടിച്ച് സുനിൽ ആ കുടിലിെൻറ മുറ്റത്ത് കാത്തിരുന്നു.
കാർത്തി ഭയങ്കര വികൃതിയാണ്. ഉസിലംപെട്ടിക്കടുത്തുള്ള ആണ്ടിപ്പെട്ടി, രാജഗോപാലൻപെട്ടി എന്ന ഗ്രാമത്തിലാണ് അവെൻറ വീട്. അമ്മയും അച്ഛനും അടുത്ത കൃഷിയിടത്തിലെ പണിക്കാരാണ്. അവർ പോയിക്കഴിഞ്ഞാൽ പിന്നെ കാർത്തി അവെൻറ വികൃതികളുടെ ലോകത്തേക്ക് ഇറങ്ങും. വികൃതിയെന്ന് പറഞ്ഞാൽ ഭയങ്കര വികൃതി. വിണ്ട മോണ കാടി ചിരിച്ചിട്ട് അവൻ എല്ലാ വികൃതിത്തരങ്ങളെയും അതിൽ ഒളിപ്പിക്കും. നിന്ന നിൽപിലാണ് അവനെ കാണാതാകുന്നത്. പിന്നെ ഏതെങ്കിലും കാട്ടിൽനിന്നും അവൻ കയറിവരും. ദേഹം മുഴുവൻ മുറിവുമായി. അമ്മക്ക് അവനെക്കൊണ്ട് വലിയ പൊറുതിമുട്ടായി. മൂന്നു വയസ്സുകാരൻ ചെയ്യുന്നതിനും അപ്പുറമായിരുന്നു അവെൻറ കുസൃതിത്തരങ്ങൾ. കാർത്തിയെ വീട്ടിൽനിർത്തി പണിക്കു പോകാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ അച്ഛനും അമ്മയും ഒരു പണി ഒപ്പിച്ചു. പുലർച്ചെ ജോലിക്ക് പോകുന്നതിനു മുമ്പ് അവർ കാർത്തിയെ വീടിന് സമീപത്തെ ഒഴിഞ്ഞ പുരയിടത്തിലുള്ള പൊട്ടക്കിണറ്റിൽ അവനെ കയറിൽ കെട്ടി ഇറക്കി കിടത്തും. എന്നിട്ട് ജോലിക്ക് പോകും. ഒരു ദിവസം കിണറ്റിൽ കിടന്ന കാർത്തിയെ കരിന്തേളും ക്ഷുദ്രജീവികളും കടിച്ചു. വേദനകൊണ്ട് പുളഞ്ഞ അവെൻറ കരച്ചിൽ കേട്ട് അയൽവാസികൾ ഒാടിക്കൂടി. കൂട്ടത്തിൽ ആരോ സുനിലിനെ ഫോണിൽ വിളിച്ചു. ഒടുക്കം അച്ഛെൻറയും അമ്മയുടെയും അനുമതിയോടെ സുനിൽ കാർത്തിയെ സ്നേഹക്കൂടാരത്തിലേക്ക് കൂട്ടിക്കൊണ്ടു പോന്നു. ഇന്ന് അവൻ സ്നേഹക്കൂടാരത്തിലെ കൊച്ചു കാർന്നോരാണ്. സമീപത്തെ സ്കൂളിൽ നാലാം ക്ലാസിൽ പഠിക്കുന്നു. സുനിൽ കാർത്തിയെ കൂട്ടിപ്പിടിച്ചപ്പോൾ മറ്റു മക്കളും ഒപ്പം ചേർന്നുനിന്നു. അവിടെ പൂപോലെ ഒരച്ഛനും കുറെ മക്കളും...
ദബേര പിറക്കുന്നു വീണ്ടും വീട്ടിൽ
ഇടുക്കി കുളമാവ് സ്വദേശിയാണ് സുനിൽ. ബാംഗ്ലൂർ സെമിനാരിയിൽനിന്ന് മതപഠനം പൂർത്തിയാക്കി ഡെയ്സിയെ ജീവിതസഖിയാക്കി. തുടർന്ന് രണ്ടുപേരും ആണ്ടിപ്പെട്ടിയിൽ വീട് വാടകെക്കടുത്ത് താമസം തുടങ്ങി. അവിടെവെച്ച് സുനിലിന് മൂത്തമകൻ ജോയൽ ജനിച്ചു. അവൻ ജനിച്ച് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. അവെൻറ കുഞ്ഞിക്കരച്ചിൽ മാത്രം കേൽക്കുന്ന വീട്. ഒരു ദിവസം രാത്രിയിൽ കുഞ്ഞിെൻറ കരച്ചിൽ കേട്ടാണ് ഡെയ്സി ഉണർന്നത്. േനാക്കിയപ്പോൾ അടുത്ത് കുഞ്ഞുജോയൽ സുഖമായി പറ്റിച്ചേർന്ന് കിടന്നുറങ്ങുന്നു. കുഞ്ഞിക്കരച്ചിൽ നിലച്ചിട്ടുമില്ല. ഡെയ്സിയും സുനിലും വാതിൽ തുറന്നപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. കീറത്തുണ്ണിയിൽ പൊതിഞ്ഞ ഒരു പെൺകുഞ്ഞ്. പൊക്കിൾക്കൊടിയിൽനിന്നും പിറവിരക്തം ഇറ്റുവീഴുന്നു. അവൾ ആവുന്ന ശബ്ദം എടുത്ത് കരയുകയാണ്. ഡെയ്സി അവളെ കോരിയെടുത്ത് മാറോടണച്ചു.
അപ്പോഴേക്കും ജോയലും ഉണർന്നു കരഞ്ഞുതുടങ്ങി. ഡെയ്സി കരയുന്ന ആ രണ്ട് കുഞ്ഞുങ്ങൾക്കും കട്ടിലിൽ ഇരുന്ന് പാൽ കൊടുത്തു. വിശപ്പ് ശമിച്ച ആ കുഞ്ഞുങ്ങൾ ശാന്തമായി ഉറങ്ങി. ആ പാതിരാവിൽ അപ്പോഴേക്കും സുനിലിെൻറയും ഡെയ്സിയുടെയും മനസ്സിൽ അശാന്തിയുടെ അലെയാലികൾ പെരുമ്പറ കൊട്ടി. എങ്ങനെയൊക്കെയോ നിന്നും ഇരുന്നും നേരം വെളുപ്പിച്ചു. പുലർന്നപ്പോൾ അയൽക്കാരെ വിവരം ധരിപ്പിച്ചു. അപ്പോഴാണ് സുനിലും ഡെയ്സിയും കൂടുതൽ ഞെട്ടിയത്. വളരെ നിസ്സാരത്തോടെ അയൽവാസികൾ പറഞ്ഞു. ങ്ഹാ... പെൺകുഞ്ഞല്ലേ, ആരെങ്കിലും കൊന്നുെകാടുക്കാം എന്നു പറഞ്ഞ് വീട്ടുകാരുടെ ൈകയീന്ന് കാശുവാങ്ങി കൊണ്ടിട്ടതാകാം. നിങ്ങൾ അവിടെ എങ്ങാനുംവെച്ച് ൈകയൊഴിഞ്ഞോ. ഇല്ലേ പുലിവാലാകും. അപ്പോഴും ആ പെൺകുഞ്ഞ് ഡെയ്സിയുടെ ൈകയിലിരുന്ന് കൈനുണഞ്ഞു കൊണ്ടിരുന്നു. രാവിെൻറ മറവിൽ ആരോ കൊല്ലാൻ മടിച്ച് ഉപേക്ഷിച്ച ആ പെൺകുഞ്ഞിെന ഡെയ്സി മാറോട് ചേർത്തു. സുനിൽ അവളെ ദബേര എന്ന് പേരുചൊല്ലി വിളിച്ചു.
പെൺകൊലയുടെ പെരുവഴികൾ...
പിന്നീട് ആ പ്രദേശവാസികൾ പറഞ്ഞ കഥ െനഞ്ചുരുക്കുന്നതായിരുന്നു. ആണ്ടിപ്പെട്ടിയിലെ വരിശനാട്, രാജഗോപാലൻപെട്ടി എന്നിവിടങ്ങളിൽ നടക്കുന്ന അറുകൊലകൾ കേട്ട് സുനിലും ഡെയ്സിയും ഞെട്ടി. തമിഴ്നാട്ടിലെ ഗ്രാമങ്ങളിൽ പെൺകുഞ്ഞുങ്ങൾ പിറന്നാൽ രക്ഷിതാക്കൾക്ക് അങ്ങേയറ്റം അപമാനമാണത്രെ! പെൺകുഞ്ഞുള്ള അച്ഛനെ പൊട്ടുപിള്ളൈ അപ്പൻ എന്നാണ് ഗ്രാമവാസികൾ കളിയാക്കി വിളിക്കുന്നതുപോലും. പെൺകുട്ടിയെ പൊട്ടുപിള്ളൈ എന്നും. ഇൗ അപമാനം മാത്രം മതിയാകും സിരയിലെ ചോരയിൽ പിറന്ന സ്വന്തം കുഞ്ഞിനെ കൊന്നുകളയാൻ. അമ്മമാരും ഇൗ തീരുമാനത്തെ എതിർക്കാറില്ല. വരിസനാട് ഗ്രാമത്തിൽ തൊണ്ണൂറ് കഴിഞ്ഞ വയറ്റാട്ടി ഇന്നും ജീവിച്ചിരിപ്പുണ്ട്. ഡോക്ടർ ഡെത്ത് എന്നാണ് തമിഴ് നഗരങ്ങൾ അവരെ വിശേഷിപ്പിക്കുന്നത്. അമ്മയുടെ ഉദരത്തിൽനിന്ന് ജീവനെ വേർപെടുത്തിയെടുക്കുന്ന അതേ സന്തോഷത്തോടെ തന്നെ ഇളംമേനിയിൽ നിന്നും ഡോക്ടർ ഡെത്ത് ജീവനെയും പറിച്ചെറിഞ്ഞുകൊടുക്കും.
ഇതൊരു ആചാരം മാത്രമാണെന്നാണ് വരിസനാട്ടുകാർ പറയുന്നത്. പൊലീസുകാർക്കും പുറത്തുനിന്നുള്ളവർക്കും ആ ഗ്രാമത്തിലേക്ക് പ്രവേശനം പോലും നിഷേധിച്ചിരിക്കുകയാണ്. കാര്യങ്ങൾ നാട്ടാമ (ഗ്രാമമുഖ്യൻ) തീരുമാനിക്കും. ഡോക്ടർ ഡെത്തിനോട് സംസാരിക്കാൻപോയിട്ട് ഒരു നോക്ക് കാണാൻപോലും അനുവാദം ഇല്ലെന്ന് സാരം. നെൺമണി കൊടുത്തും ശ്വാസംമുട്ടിച്ചും ഒക്കെ അവർ ഇന്നും അവരുടെ ‘കർമം’ നിറവേറ്റിക്കൊണ്ടിരിക്കുന്നു. നൂറുകണക്കിന് പെൺകുരുന്നുകളെ അവർ ഇങ്ങനെ പിറവിമണം മാറും മുമ്പ് ജീവൻ പറിച്ചെടുത്ത് ഭൂമിയിൽ നിന്ന് പറത്തിവിട്ടിട്ടുണ്ട്. വരിസനാട് മാത്രമല്ല, തമിഴിെൻറ എല്ലാ ദിക്കുകളിലെയും ഗ്രാമാന്തരങ്ങളിൽ ഇങ്ങനെയുള്ള ഡോക്ടർ ഡെത്തുകളെ കാണാം. സർക്കാറിനോ സന്നദ്ധ സംഘടനകൾക്കു പോലുമോ ചെന്നെത്താൻ കഴിയാത്തത്ര ഉയരങ്ങളിൽ പെണ്ണായിട്ടും പെൺകുഞ്ഞുങ്ങളെ കൊല്ലാൻ ആ വയസ്സൻ പേറ്റിച്ചികൾ ജീവിച്ചിരിക്കുന്നു.
ആണ്ടിപ്പെട്ടി ഗ്രാമവാസിയായിരുന്നു വിജയ. ജയയുടെ അമ്മ അവരുടെ പന്ത്രണ്ടാമത്തെ വയസ്സിലാണ് ജയയെ പ്രസവിച്ചത്. രക്തസ്രാവം നിലക്കാെത അവർ കുഞ്ഞിന് ജന്മം നൽകിയ പിറകേ മരിച്ചു. 30 വയസ്സിന് മുകളിൽ പ്രായമുള്ള അച്ഛനും അയാളുടെ കുടുംബക്കാരും ജയയെ കൊല്ലാൻ തീരുമാനിച്ചു. അയൽവാസികൾ ആരോ പറഞ്ഞറിഞ്ഞാണ് സുനിൽ അവിടെയെത്തി ജയയെ ചോദിച്ചു വാങ്ങി സ്നേഹക്കൂടാരത്തിൽ എത്തിച്ചത്. പ്രഭ ഇന്ന് പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ്. ഒാട്ടമത്സരത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനത്ത് അവളാണ്. ചെറുപ്പത്തിൽ അവളെയുംകൊണ്ട് അവളുടെ വീട്ടിൽനിന്ന് ഒാടിയ ഒാട്ടത്തിെൻറ കഥ സുനിൽ പറയും. പെൺകുട്ടിയാണെന്ന് അറിഞ്ഞതുമുതൽ അതിനെ കൊല്ലണം എന്ന ഒറ്റ വാശിയിലായിരുന്നത്രെ പ്രഭയുടെ അച്ഛൻ. അമ്മക്കാകെട്ട അവളെ വേണം താനും. ഒടുവിൽ വയറ്റാട്ടിയെ കൊണ്ടുവരാൻ തന്നെ അച്ഛൻ തീരുമാനിച്ചു. അമ്മ ആരുടെയോ സഹായത്തോടെ സുനിലിനെ വിവരമറിയിച്ചു. അച്ഛൻ വരുംമുമ്പ് കുഞ്ഞിനെ കൊണ്ടുപോകണേ എന്നായിരുന്നു അവരുടെ നിലവിളി. അന്ന് അവളെയുംകൊണ്ട് രക്ഷപ്പെട്ടുവന്ന കഥ പറയുേമ്പാൾ ഭൂമിയിലെ ഒരച്ഛൻ മാലാഖയെ സുനിലിെൻറ മുഖത്ത് കണ്ടു. ഇതുപോലെ മരണത്തിെൻറ മുഖങ്ങളിൽനിന്ന് രക്ഷപ്പെട്ടുവന്ന കാർത്തിമാരും വിജയമാരും പ്രഭമാരും ഒത്തിരിയുണ്ട് ഇൗ സ്നേഹക്കൂടാരത്തിൽ.
സർക്കാർ സംവിധാനങ്ങൾക്കും സന്നദ്ധ സംഘടനകൾക്കുംപോലും പ്രവേശനം നിഷേധിക്കെപ്പട്ട പ്രസ്തുത ഗ്രാമങ്ങളിലെ ജനങ്ങളെ ബോധവത്കരിക്കാനാവില്ല എന്നു മനസ്സിലാക്കിയാണ് ജയലളിത സർക്കാർ തൊട്ടിൽ കുളന്തൈ തിട്ടം എന്ന പേരിൽ പുതിയ പദ്ധതി നടപ്പാക്കിയത്. മാതാപിതാക്കൾക്ക് വേണ്ടാത്ത കുട്ടികളെ ഉപേക്ഷിക്കാനുള്ള സൗകര്യമായിരുന്നു അത്. എന്നിട്ടും കൊലയുടെ അളവിൽ കുറവ് വന്നില്ല. അങ്ങനെയാണ് പുതിയ പദ്ധതി വരുന്നത്. പെൺകുഞ്ഞുങ്ങൾ ജനിച്ച് അഞ്ചു വയസ്സ് തികഞ്ഞാൽ 5000 രൂപ ധനസഹായം. പിന്നെ അഞ്ചു വയസ്സുവരെ വളർത്താൻ തുടങ്ങി. ധനസഹായം കൈപ്പറ്റി പിറ്റേന്ന് വീട്ടിലെ അണ്ടാവിൽ കുഞ്ഞിനെ മൂടിവെച്ച് ജോലിക്കു പോയിട്ട് വൈകുന്നേരം വന്ന് ശ്വാസംമുട്ടി മരിച്ച കുഞ്ഞിനെ നോക്കി നിലവിളിക്കുന്ന സംഭവങ്ങൾ വരെ ഉണ്ടായിട്ടുണ്ടെന്ന് സുനിൽ പറയുന്നു.
സ്നേഹക്കൂടാരം പിറക്കുന്നു...
ഇൗ ജീവനറ്റു പോകുന്ന ഇടങ്ങളിൽനിന്നൊക്കെ സുനിൽ പെറുക്കിക്കൂട്ടി തുന്നിയെടുത്ത കുഞ്ഞു ജീവിതങ്ങൾക്കുള്ള ഇടമാണ് സ്നേഹക്കൂടാരം. ഉസിലംപെടിയിലെ പ്രധാന റോഡിനുസമീപം ഇരുനിലയുള്ള ഇൗ വീട്ടിൽതന്നെയാണ് സുനിലിെൻറ കുടുംബവും താമസിക്കുന്നത്. ആദ്യമൊക്കെ പ്രദേശവാസികളിൽനിന്ന് നല്ല എതിർപ്പായിരുന്നു. പിന്നീട് അത് സ്നേഹമായി മാറി. മുല്ലപ്പെരിയാർ വിഷയം കത്തിനിന്ന സമയത്ത് മലയാളി നടത്തുന്ന സ്ഥാപനം എന്ന നിലക്ക് ഇവിടെയും അക്രമകാരികൾ എത്തി. നാട്ടുകാർതന്നെയാണ് അവരെയും തുരത്തിയത്. ജെ.ജെ ആക്ട് അനുസരിച്ച് രജിസ്റ്റർ ചെയ്താണ് ഇപ്പോൾ സ്ഥാപനം പ്രവർത്തിക്കുന്നത്. മുപ്പതോളം കുട്ടികൾ ഇൗ തണൽമുറ്റത്തുണ്ട്. എല്ലാവർക്കും അച്ഛനും അമ്മയുമായി സുനിലും ഡെയ്സിയും ഇൗ വീട്ടുമുറ്റത്തുണ്ട്. ‘അറുതൽ ഇല്ലം’ എന്ന് തമിഴിൽ പറയുന്ന ഇൗ സ്നേഹാലയം നമുക്ക് പറഞ്ഞുതരുന്ന കുരുന്നുകളുടെ പൂർവകഥകൾ കണ്ണീരണിഞ്ഞല്ലാതെ കേട്ടിരിക്കാനാവില്ല. സുനിലിന്ന് പൊട്ടപ്പിള്ളൈകളുെട അച്ഛനല്ല, പൊന്നുപോലുള്ള കുറെ പെൺപിള്ളേരുടെ അച്ഛനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.