Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOffbeatchevron_rightമൂന്നാറില്‍ സോന...

മൂന്നാറില്‍ സോന കണ്ട സ്വപ്നങ്ങള്‍

text_fields
bookmark_border
sona-bennet
cancel
camera_alt????? ???????????�

ആ "പാര' തന്നെയാണ് ഞങ്ങളുടെ ജീവിതത്തിന്‍റെ ഗതിവിഗതികള്‍ മാറ്റിമറിച്ചത്. മൂന്നാറിലെ കാലാവസ്ഥയിലേക്ക് എത്തിയതോടെ സ്വപ്നങ്ങളും മാറി. അന്ന് ഞാനവിടെ കണ്ട സ്വപ്നം മഞ്ഞുമഴകള്‍ക്കുള്ളില്‍ സ്റ്റാര്‍ സൗകര്യമുള്ള റിസോര്‍ട്ടാണ്.

മൂന്ന് ആറുകളുടെ സംഗമഭൂമിയായ മൂന്നാറിെൻറ വിനോദസഞ്ചാരഭൂപടത്തിൽ വെന്നിക്കൊടി നാട്ടി, അഞ്ച് നദികളുടെ നാട്ടിൽനിന്ന് വന്ന ഒരു വനിതാ സംരംഭക. ‘ദ പനോരമിക് ഗേറ്റ്വേ’ എന്ന േപരിൽ മൂന്നാറിെൻറ മലമടക്കുകളിലേക്ക് പഞ്ചാബിലെ ചണ്ഡിഗഢിൽ നിന്ന് കേരളത്തിെൻറ മരുമകളായെത്തിയ സോന ബെന്നറ്റ് പടുത്തുയർത്തിയത് പുതിയ ചരിത്രമായിരുന്നു. അതിലേക്കെത്തിയ വഴികളെ കുറിച്ച് അവർ സംസാരിക്കുന്നു. കേണൽ എസ്.എൽ. ബത്ലക്കും അമ്മ ഡോ. സുരീന്ദർ ബത്ലക്കും മകൾ ഡോക്ടറാകണമെന്നായിരുന്നു ആഗ്രഹം. എന്നാൽ, ടീച്ചിങ്ങായിരുന്നു അവർക്കിഷ്ടം. അങ്ങനെയാണ് സയൻസിൽ ബിരുദവും ഇംഗ്ലീഷിൽ ബി.എഡും സ്വന്തമാക്കി നാഗാലാൻഡിലെ ഡോൺ ബോസ്കോ സ്കൂളിലെത്തുന്നത്. അവിടെ സഹപ്രവർത്തകനായി പാലാ സ്വദേശിയായ ബെന്നറ്റ് സെബാസ്റ്റ്യൻ ഉണ്ടായിരുന്നു. അവിടെ തുടങ്ങിയ ആ പ്രണയമായിരുന്നു കേരളത്തിലേക്ക് അവരെ കൂട്ടിക്കൊണ്ടുവന്നത്.

ഡോൺ ബോസ്കോ സ്കൂളിൽനിന്ന് കൊഹിമയിലെ ആകാശവാണി നിലയത്തിൽ ബെന്നറ്റ് ജോലിക്ക് കയറിയിരുന്നു. ദേശം, ഭാഷ, മതമൊക്കെ പ്രണയത്തിന് മുറുമുറുപ്പുമായി വന്നതോടെ കേരളത്തിലേക്ക് പോകാൻ ഞങ്ങൾ തീരുമാനിച്ചു. കൊച്ചിയിലെ ആകാശവാണിയിലേക്ക് സ്ഥലംമാറ്റം ആവശ്യപ്പെട്ട് ബെന്നറ്റ് ട്രാൻസ്ഫർ റിക്വസ്റ്റ് നൽകി. പേക്ഷ, ഒരു ചെറിയ പാരകൂടി ഉൾപ്പെടുത്തിയാണ് അന്ന് ആ ട്രാൻസ്ഫർ ഒാർഡർ ഇറങ്ങിയത്. കൊച്ചിക്ക് പകരം ദേവികുളം നിലയത്തിലേക്കായിരുന്നു സ്ഥലംമാറ്റം. ആ ‘പാര’ തന്നെയാണ് ഞങ്ങളുടെ ജീവിതത്തിെൻറ ഗതിവിഗതികൾ മാറ്റിമറിച്ചത്. മൂന്നാറിലെ കാലാവസ്ഥയിലേക്ക് എത്തിയതോടെ സ്വപ്നങ്ങളും മാറി. എനിക്ക് ആദ്യം ഇവിടെ പ്രയാസമായിരുന്നു. കനത്ത മഞ്ഞും കോടയും മഴയുമൊക്കെ. പിന്നെ പുതിയ ഒരു കൾചർ, തേങ്ങ കണ്ടിട്ടു പോലുമുണ്ടായിരുന്നില്ല. ഇന്ന് കേരളത്തിലെ ഒട്ടുമിക്ക വിഭവങ്ങളും സ്വന്തമായി പാചകം ചെയ്യും. ബെന്നറ്റ് ആകാശവാണിയിൽ പോകുേമ്പാൾ ഞാൻ ഇവിടത്തെ എസ്റ്റേറ്റ് സ്കൂളിൽ അധ്യാപികയായി ജോലിക്ക് കയറി.
sona-bennet
മഞ്ഞും മഴയും കൊള്ളാൻ ചുരം കയറിയും കടൽകടന്നുമൊക്കെ  സഞ്ചാരപ്രേമികൾ ആവേശത്തോടെ വരുന്നത്  ശ്രദ്ധിക്കാൻ തുടങ്ങിയതോടെ  സ്വന്തം നിലയിൽ ചില പഠനങ്ങളും നിരീക്ഷണങ്ങളുമൊക്കെ  നടത്തി.  ടൂറിസം സാധ്യതകളെ ഫോക്കസ് ചെയ്തുകൊണ്ടായിരുന്നു ആ പഠനം. ആ കൺസപ്റ്റ് ഭർത്താവ് ബെന്നറ്റിനോട് പറഞ്ഞേപ്പാൾ അദ്ദേഹം പറഞ്ഞ ഒ.കെയാണ് ഇന്ന് ഇൗ സംരംഭത്തിന് പിന്നിലെ ഉൗർജം. അതോടെ ഞങ്ങൾ രണ്ടു േപരും അതിനെക്കുറിച്ച് കൂടുതൽ ആലോചിക്കാനും ചർച്ചനടത്താനും തുടങ്ങി. ദേവികുളത്ത് ഞങ്ങൾ വീട് വെക്കാൻവേണ്ടി വാങ്ങിയ 10 സെൻറ് ഭൂമിയിൽതന്നെ ഒരു റിസോർട്ട് സ്വപ്നംകണ്ടു. അപ്പോഴും പണം വെല്ലുവിളിയായിരുന്നു. ഒരു പ്ലാനും കൺസപ്റ്റുമൊക്കെയായി ബാങ്കിനെ സമീപിച്ചു. അവർക്കിവിടെ ടൂറിസം വിജയിക്കുന്ന പദ്ധതിയാണെന്ന് തോന്നിയതുകൊണ്ടാകണം വലിയ നൂലാമലകൾ ഇല്ലാതെ പണം അനുവദിച്ചു.

അതോടെ സ്കൂളിൽ നിന്ന് ലീവെടുത്ത് ശ്രദ്ധ മുഴുവൻ ഞാൻ ടൂറിസത്തിലേക്ക് കേന്ദ്രീകരിച്ചു. സ്വന്തമായി തയാറാക്കിയ പ്ലാനിൽ സുഹൃത്തായ എൻജിനീയറുടെ സഹായത്തോടെ  2003ൽ laspalmas എന്ന േപരിൽ ഏഴ് റൂമുമായി എെൻറ ആ സ്വപ്നം പൂർത്തിയായി. തുടക്കംമുതലേ വിദേശികൾ അടക്കമുള്ളവരെ ആകർഷിക്കാൻ കഴിഞ്ഞു. ഒാൺലൈൻ വഴി ബുക്ക് ചെയ്യാനുള്ള സൗകര്യങ്ങൾ ഒരുക്കിയതോടെ കൂടുതൽ പേർ laspalmasനെ തേടിയെത്തി. അന്നതൊരു വലിയ ഭാരമായിരുന്നില്ല. ഏഴ് മുറികൾ അല്ലേ ഉള്ളൂ. അത്രയും ഫാമിലികളെ ഹാൻഡിൽ ചെയ്യുക എളുപ്പവുമായിരുന്നു. എന്നാൽ, ഞങ്ങെള  തേടി കൂടുതൽ പേർ വരാൻ തുടങ്ങിയതോടെ േപ്രാജക്ട് ഒന്നുംകൂടി വികസിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിച്ചു. അപ്പോഴും പണം ഒരു വെല്ലുവിളിയായിരുന്നു. വീണ്ടും ബാങ്കിനെ സമീപിച്ചതോടെ അവർ വലിയ ഒാഫർ മുന്നോട്ടുവെച്ചു. അതോടെ 28 റൂമിലേക്ക് അത് വളർന്നു. വിദേശയാത്രകൾക്കിടയിൽ തങ്ങിയ ഹോട്ടലുകളിലുള്ള സൗകര്യങ്ങളും അവരുെട കസ്റ്റമർ റിലേഷനുമൊക്കെ ഞാൻ ശ്രദ്ധിച്ചിരുന്നു. അതിൽ പലതും കേരളത്തിെൻറ തനിമയോടെ  അതിഥികൾ സ്വീകരിച്ചത് അനുകൂല ഘടകമായി. അതുകൊണ്ടുതന്നെ വളരെ കുറഞ്ഞ കാലംകൊണ്ട് ബ്രേക്ക് ഇവൻ ആയി.

sona-bennet
സോന ബെന്നറ്റ് തന്‍റെ റിസോർട്ടിൽ
 


ഇതിനിടയിൽ മകൻ റിഷബ് ബെന്നറ്റ് ജീവിതത്തിലേക്ക് വന്നു, അവെൻറ കളിചിരികളും കൊഞ്ചലുമൊക്കെ തിരക്കിനിടയിൽ എനിക്ക് മിസ് ആകുന്നുവെന്ന് തോന്നിത്തുടങ്ങിയതോടെ ഒന്ന് ഫ്രീ ആകണമെന്ന് തോന്നി. തിരക്കുകളൊക്കെ വിട്ട് മകനൊപ്പം നിൽക്കണമെന്ന ആഗ്രഹത്തിന് മുന്നിൽ ഞാൻ എെൻറ ദേവികുളത്തെ ആ ‘മകനെ’ കൈവിട്ടു. പിന്നീട് റിഷബിനൊപ്പമായിരുന്നു എെൻറ ലോകം. കുറച്ച് നാൾ കഴിഞ്ഞ് വീണ്ടും ഞാൻ അധ്യയനമേഖലയിലേക്ക് തിരിഞ്ഞു. അതിനിടയിലാണ് ആനച്ചാലിനും മൂന്നാറിനുമിടയിൽ കുറച്ച് ഭൂമി വാങ്ങുന്നത്. അതിങ്ങനെ വെറുതെ കിടന്നു കുറച്ചുകാലം, ഒരു വീട് വെക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് ആ ഭൂമി വാങ്ങുന്നത്. ഞാൻ സ്കൂളിലും ബെന്നറ്റ് ദേവികുളം ആകാശവാണിയിലെ ജോലിയുമായി മുന്നോട്ടുപോകുന്നതിനിടയിലാണ് ദേവികുളം എസ്.ബി.ടി ബാങ്ക് മാനേജറായ ഒഡിഷ സ്വദേശി പ്രധാനെ കാണുന്നത്. അദ്ദേഹമാണ് വീണ്ടും ടൂറിസം മേഖലയിലേക്ക് തിരിച്ചുവന്നുകൂടേ എന്ന ചോദ്യം ഞങ്ങളിലേക്ക് ഇടുന്നത്.

ഇതിനിടയിൽ പറമ്പ് വിൽക്കുന്നതിനെക്കുറിച്ചുള്ള ആലോചനകളൊക്ക ഞങ്ങൾ തുടങ്ങിയിരുന്നു. എന്നാൽ, റിസോർട്ടിനെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചതോടെ ആ പറമ്പിലേക്ക് ഞാൻ ഒരിക്കൽകൂടി പോയി. അന്ന് ഞാനവിടെ കണ്ടത് മഞ്ഞുമഴകൾക്കുള്ളിൽ ഒരു ഫൈവ് സ്റ്റാർ സൗകര്യമുള്ള റിസോർട്ടിനെയാണ്. ആ സ്വപ്നം പണിപൂർത്തിയാക്കാൻ എത്ര വർഷം എടുക്കുമെന്നോ എത്ര  പണം വേണ്ടിവരുമോ എന്ന് എനിക്കറിയില്ലായിരുന്നു. പേക്ഷ, അങ്ങനെ ഒരെണ്ണം മൂന്നാറിന് സമ്മാനിക്കുമെന്ന് ഞാൻ ഉറപ്പിച്ചുകഴിഞ്ഞിരുന്നു. 20 വർഷമായി മൂന്നാറിൽ താമസിക്കുന്ന  ഞാൻ ഇവിടെ  ത്രീസ്റ്റാർ ലെവലിൽ മാത്രമുള്ള ഹോട്ടലുകളേ കണ്ടുള്ളൂ. അതുകൊണ്ടുതന്നെ വി.െഎ.പികൾ എത്തിയാൽ മൂന്നാറിന് പുറത്ത് കൊച്ചിയിലൊക്കെയാണ് താമസം ഒരുക്കിയിരുന്നത്. ഹൈലെവൽ ഗെസ്റ്റ് വരുേമ്പാൾ അവർക്ക് പറ്റുന്ന തരത്തിലുള്ളത് ഒന്ന് തയാറാക്കിയാൽ എങ്ങനെയുണ്ടെന്ന് ആലോചന ഉണ്ടായി. 
sona-bennet
പ്ലാനൊക്കെ സ്വന്തമായിട്ടാണ് തയാറാക്കിയത്. ഇൻറീരിയർ ഡിസൈനിങ്ങിൽ താൽപര്യമുള്ളതുകൊണ്ട് പ്ലാൻ ചെയ്യുേമ്പാൾ ഒരു ആർകിടെക്ടറുടെ സഹായം തേടിയില്ല. സുഹൃത്തായ എൻജിനീയർ ബിജു തോണക്കര മാത്രമായിരുന്നു എല്ലാത്തിനും ഉണ്ടായിരുന്നത്. ദേവികുളത്ത് ഒരു റിസോർട്ട് ചെയ്തതിെൻറ എക്സ്പീരിയൻസ് ഗുണംചെയ്തു. അക്കാലത്ത് കൂടുതൽ നേരം കെട്ടിടനിർമാണ മേഖലയിൽ ചെലവഴിക്കേണ്ടിവന്നതിനാൽ മകനെ ബെന്നറ്റിെൻറ പാലായിലെ വീട്ടിൽ നിർത്തി. മിക്കപ്പോഴും പാലായിൽ നിന്ന് മൂന്നാറിൽ വന്ന് േപാവുകയായിരുന്നു. സൈറ്റിൽ ആദ്യത്തെ േജാലിക്കാരൻ എത്തുംമുേമ്പ വരും. അവസാനത്തെ ജോലിക്കാരനും സൈറ്റ് വിട്ടുപോയശേഷമായിരിക്കും മടങ്ങുക. ഒാരോ ഘട്ടവും കൃത്യമായി മോണിറ്റർ ചെയ്തു. 

ഒാരോ കോണും എങ്ങനെ വേണമെന്ന് പ്ലാൻ ചെയ്തു. വിദേശരാജ്യങ്ങളിലായി നടത്തിയ യാത്രകൾ പലപ്പോഴും ഗുണംചെയ്തു. ബാങ്ക് നൽകിയ പണത്തിന് പുറമെ ബന്ധുക്കളും  സുഹൃത്തുക്കളുമൊക്കെ സഹായിച്ചതോടെ 2012ൽ പണി ആരംഭിച്ചു. രണ്ടര വർഷംകൊണ്ട് പൂർത്തിയായി 2014 ഡിസംബറിലെ ക്രിസ്മസ് സീസണിൽ ആരംഭിച്ചു. 50 ബെഡ്റൂം. രണ്ട് റസ്റ്റാറൻറുകളും. മൂന്നാറിൽ ആദ്യമായി ഹീറ്റ് സ്വിമ്മിങ്പൂളുമൊരുക്കിയിട്ടുണ്ട്. രണ്ടു വർഷം പിന്നിടുേമ്പാൾ മൂന്നാറിലെ മികച്ച റിസോർട്ടുകളിലൊന്നായി മാറിയതിന് പിന്നിൽ കൃത്യമായ പ്ലാനിങ്ങായിരുന്നു. ആകാശവാണിയിലെ േജാലിത്തിരക്കിനിടയിൽ ഭർത്താവ് ബെന്നറ്റ് നൽകിയ സപ്പോർട്ടായിരുന്നു എപ്പോഴും വലുത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:munnarmalayalam newsSona Bennetthe Panoramic GetawayLifestyle News
News Summary - The Panoramic Getaway, Munnar Owner Sona Bennet -Lifestyle News
Next Story