Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
അങ്കത്തട്ടിലെ തട്ടക്കാരി
cancel
camera_alt????

പട്ടാണി ഉപ്പാപ്പയുടെ ചന്ദനക്കുടം നേർച്ച എടപ്പാളുകാർക്ക് ഇന്നും നിറമുള്ളൊരോർമയാണ്. വർണക്കുടകളും വാദ്യഘോഷങ്ങളും നിറവിളക്കുകളുമായി നാെടാന്നാകെ വരിനിന്ന് ഇരുട്ടിനെ വകവെക്കാതെ നടന്നുനീങ്ങുന്ന ആ കാഴ്ചതന്നെ മനോഹരം. ചുങ്കത്തുനിന്ന് തുടങ്ങി എടപ്പാൾ വഴി എടപ്പാൾ അങ്ങാടി കടന്ന് പോകുന്ന ചന്ദനക്കുടം വരവിലെ പ്രധാന ഇനമാണ് കളരിക്കാരുടെ അഭ്യാസ പ്രകടനം. തീപ്പന്തം കത്തിച്ച് തലങ്ങും വിലങ്ങും വായുവിൽ പന്തംവീശുന്ന മെയ്യഭ്യാസികളായ കളരിക്കാരുടെ പ്രകടനത്തിന് കാഴ്ചക്കാരേറെയാണ്. പതിറ്റാണ്ടുകൾക്കു മുമ്പ് എടപ്പാളിൽ കളരിത്തറയൊരുക്കിയ ഹംസത്തലി ഗുരുക്കളാണ് അതിശയിപ്പിക്കുന്ന ആ അഭ്യാസപ്രകടനങ്ങളുടെ നായകൻ. ഇൗ അഭ്യാസവും പിന്നീട് ചന്ദനക്കുടം നേർച്ചതന്നെയും ഇന്ന് ഇല്ലാതായെങ്കിലും വല്യുപ്പയും സംഘവും തീർത്ത അഭ്യാസപ്രകടനങ്ങൾ കുഞ്ഞുനാളിൽ കണ്ണിമചിമ്മാതെ കണ്ടുനിന്ന ആ കാഴ്ച ഇന്നുമുണ്ട് പേരമകൾ ആരിഫയുടെ കണ്ണുകളിൽ. കളരിയും അഭ്യാസവും കണ്ടുവളർന്ന ആരിഫ ഇന്ന് കളരിത്തറയിൽ പയറ്റിത്തെളിഞ്ഞൊരു കളരി ആശാനാണ്. ഹംസത്തലി ഗുരുക്കൾ ഒരുക്കിയ അങ്കത്തട്ടിൽ അശ്ശേഷം പിഴക്കാതെ ഇന്ന് ചുവടുകൾ പറഞ്ഞുകൊടുക്കുന്നത് തട്ടമിട്ട ഇൗ പൊൺകൊടിയാണ്. പ്രൗഢപാരമ്പര്യത്തിെൻറ ഇൗ പിന്തുടർച്ചക്കാരിക്ക് കളരി കേവലമൊരു നേരമ്പോക്കല്ല, അതീവ ഇഷ്ടത്തോടെ അതിലേറെ സന്തോഷത്തോടെ തിരഞ്ഞെടുത്ത ഒരു പ്രഫഷനാണ്. എടപ്പാളിലെ കളരി ഗുരുക്കന്മാരുടെ തറവാടായ കോടിയിൽ വീട്ടിൽ നിന്ന് കളത്തിൽ ചുവടുറപ്പിച്ച ആദ്യത്തെ പെൺതരി, കളരിപരിശീലകയെന്ന കരിയർ അഭിമാനത്തോടെ ഏറ്റെടുത്തതിനു പിന്നിലെ വിശേഷങ്ങൾ വായിക്കാം...
 

arifa
ഹംസത്തലി ഗുരുക്കൾ കളരി സംഘത്തിൽ കുട്ടികൾക്ക് കളരി പരിശീലിപ്പിക്കുന്ന ആരിഫ
 


അഞ്ചാം വയസ്സിൽ അങ്കത്തട്ടിൽ
വല്യുപ്പയും പിതാവും പിതൃസഹോദരങ്ങളുമെല്ലാം കളരി അഭ്യാസികളും പരിശീലകരും. അന്തരീക്ഷത്തിലെങ്ങും വാളും പരിചയും ഏറ്റുമുട്ടുന്ന ശബ്ദങ്ങൾ. രാവിലെയും വൈകീട്ടുമായി എടപ്പാളിലെ കോടിയിൽ വീട്  മുഴങ്ങുന്ന അങ്കച്ചുവടുകളുടെ വായ്ത്താരികളാൽ നിറയും. മുട്ടിലിഴയുന്ന കാലം മുതൽതന്നെ ആരിഫ കാണുന്ന ലോകം മെയ്പ്പയറ്റിെൻറയും അങ്കവഴക്കത്തിേൻറതുമായിരുന്നു. അതുകൊണ്ടു തന്നെ, ആരും പറയാൻ കാത്തുനിൽക്കാതെ അഞ്ചാം വയസ്സിൽ ആരിഫ നടന്നടുത്തതും നേരെ അങ്കത്തട്ടിലേക്ക്. വല്യുപ്പയുടെ നിർേദശപ്രകാരം പിതാവ് ഹനീഫയുടെ കീഴിലായിരുന്നു പരിശീലനം. നിലവിൽ പരിശീലിച്ചുകൊണ്ടിരുന്ന ആൺകുട്ടികളോടൊപ്പം അതേ ചിട്ടയോടെ മെയ്ത്താരി തുടങ്ങി. പിന്നീട് ശ്വസനം, വ്യായാമം, ചുവട് എന്നിങ്ങനെ പടിപടിയായുള്ള പരിശീലനം പിന്നിട്ട് ആറു വർഷം കഴിഞ്ഞതോടെ അനായാസം അങ്കത്താരിയും കോൽത്താരിയുമെടുത്തെന്ന് പരിശീലിപ്പിച്ച പിതാവ് ഹനീഫ പറയുന്നു. ഹംസത്തലി ഗുരുക്കൾ സ്മാരക കളരിയിലെ ആൺ-പെൺ ഭേദമില്ലാത്ത പരിശീലനത്തിലൂടെ നേടിയെടുത്ത മെയ്യഭ്യാസം ഇന്ന് ദേശീയ ചാമ്പ്യൻഷിപ്പുകളിലെ മിന്നുംപ്രകടനത്തിലെത്തിനിൽക്കുന്നു. ഒപ്പം വിവിധ പ്രായക്കാരായ 90ഓളം ശിഷ്യന്മാരുടെ പ്രിയപ്പെട്ട കളരിഗുരുക്കളും. ബാപ്പയായിരുന്നു ഗുരുക്കളെങ്കിലും മകളാണെന്നുള്ള പരിഗണനയൊന്നും ഒരിക്കലും കിട്ടിയിരുന്നില്ല കളരിത്തറയിലിറങ്ങിയാൽ. കടുത്ത ശിക്ഷണത്തോടെയായിരുന്നു പരിശീലനം. അതുകൊണ്ടുതന്നെ തെറ്റു വരുത്തിയാൽ ശിക്ഷയും ഉറപ്പ്. ആൺ-പെൺ വേർതിരിവൊന്നുമില്ല, എല്ലാവരും എല്ലാം പരിശീലിക്കണം. അതാണ് രീതി അന്നും ഇന്നും -കളരി പഠിക്കാൻ തുടങ്ങിയ കാലത്തെക്കുറിച്ച് ആരിഫ പറയുന്നു.

arifa

കളിയല്ല കളരി
സ്കൂളിൽ പോകുന്നതിനു മുമ്പ് ചേർന്നത് കളരിക്കളത്തിൽ. അക്ഷരം പഠിക്കുന്നതിലും വേഗത്തിൽ പഠിച്ചത് അഭ്യാസങ്ങൾ. പെൺകുട്ടികൾ കായികാഭ്യാസം നടത്തുന്നതിൽ നെറ്റിചുളിച്ചവരാരുംതന്നെ കോടിയിൽ വീട്ടിലെ കളരിയിൽ വന്ന് കുറ്റപ്പെടുത്താൻ ധൈര്യം കാട്ടിയില്ല. അത് തന്‍റെ ആഗ്രഹത്തിന് ഗുണകരമായെന്ന് ആരിഫ. അത്തരക്കാർ വന്നാലും കാര്യമില്ലെന്ന് ആദ്യമേ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് പിതാവ് ഹനീഫ ഇപ്പോഴും ഓർക്കുന്നു. സമപ്രായക്കാരായ ആൺകുട്ടികളുൾപ്പെടെയുള്ളവർ അടങ്ങിയൊതുങ്ങി ഇരിക്കാൻ ശ്രമിക്കുമ്പോൾ ഉയർന്നുചാടിയും കുട്ടിക്കരണം മറിഞ്ഞും ചുവടുവെച്ച് ഒഴിഞ്ഞുമാറിയും കൂട്ടുകാരെ വിസ്മയിപ്പിക്കാൻ ആരിഫയെ തുണച്ചത് കളരിയിലെ കഠിന പരിശീലനമായിരുന്നു. ചിട്ടയായ പരിശീലനവും മുറതെറ്റാത്ത മെയ്യഭ്യാസവും കൊണ്ട് പ്രായത്തിലും ആകാരത്തിലും തന്നെക്കാൾ മുതിർന്ന ആൺകുട്ടികളെപ്പോലും കളരിയിൽ അടിയറവ് പറയിക്കുന്ന ആരിഫ ആരെയും അസൂയപ്പെടുത്തുന്ന വേഗത്തിലാണ് മെയ്ത്താരി പൂർത്തിയാക്കി കളംചവിട്ടും മെയ്പ്പയറ്റും പിന്നിട്ട് ചുവടുമാറ്റം നടത്തിയത്. സഹോദരൻ ആസിഫുമൊത്തായിരുന്നു അന്നൊക്കെ കളരിയിലെ ബലപരീക്ഷണവും പരിശീലനവും.  ആദ്യ മൂന്നു വർഷം കഴിഞ്ഞതോടെ ചെറുവടിയും നെടുവടിയും പൊന്തിയും മർമക്കോലുമെല്ലാം കേവലം കളിപ്പാട്ടംപോലെ വഴങ്ങുമെന്ന നിലയിലായി. അങ്കത്തട്ടിൽ ഉടവാളും മറപിടിച്ച കഠാരയും ഉയർത്തിപ്പിടിക്കാനും പരിചകൊണ്ടു തടുത്ത് വാളും ഉറുമിയും ഉയർത്തിവീശാനും അധികകാലം വേണ്ടിവന്നില്ല, കളരി പാരമ്പര്യത്തിെൻറ ഇൗ പിന്തുടർച്ചക്കാരിക്ക്. 

പഠിക്കുന്ന സ്കൂളുകളിലും അന്നേ താരമായിരുന്നു ഇൗ കളരിക്കാരി. എടപ്പാൾ വട്ടക്കുളം ഉഷസ്സ് ഹൈസ്കൂൾ, ഐഡിയൽ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ എന്ത് ആഘോഷത്തിനും ആരിഫയുടെ കളരി പ്രദർശനം ഒഴിവാക്കാനാവാത്ത ഇനമായിരുന്നു. പിന്നാലെ മലപ്പുറം ജില്ലയിലെ പ്രധാന ചടങ്ങുകൾക്കെല്ലാം ആരിഫയുടെ കളരിപ്പയറ്റ് പ്രദർശനം പ്രചാരണോപാധിയുമായി മാറി. ഹംസത്തലി ഗുരുക്കൾ സ്മാരക കളരി സംഘത്തിലെ അവിഭാജ്യഘടകമെന്ന നിലയിൽ ആരി‍ഫയുടെ വളർച്ചയും വേഗത്തിലായിരുന്നു. കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടു കാലമായി സംസ്ഥാന ചാമ്പ്യൻഷിപ്പുകളിൽ എതിരാളികളില്ലാത്ത പ്രകടനമാണ് എച്ച്.ജി.എസ് കളരിസംഘത്തിനൊപ്പം ആരിഫ തുടരുന്നത്. വ്യക്തിഗത ഇനമായ ഒറ്റച്ചുവട്, കൂട്ടച്ചുവട്, ഉറുമിവീശൽ എന്നിവയാണ് മത്സരക്കളരിയിലെ ആരിഫയുടെ മാസ്റ്റർപീസ്. ടീം ഇനത്തിൽ കുറുവടി, നെടുവടി, കൈപ്പോര്, കത്തി ഇനങ്ങളിലും ആരിഫ നേതൃത്വം നൽകുന്ന സംഘത്തിനാണ് 15 വർഷമായി ഒന്നാം സ്ഥാനം.

arifa
സഹോദരി അൻഷിഫ, പിതാവ് ഹനീഫ ഗുരുക്കൾ, മാതാവ് മൈമൂന എന്നിവരോടൊപ്പം ആരിഫ
 


അത്ഭുതപ്പെടുത്തും ഇൗ കളരി‘ആശാൻ’
ആശാൻ എന്ന വാക്കിന് മലയാളത്തിൽ എതിർലിംഗശബ്ദമില്ല. കായികശേഷി ഏറെ ആവശ്യമായ കളരി പഠിക്കാനും പരിശീലിപ്പിക്കാനും ആണുങ്ങൾക്കേ കഴിയൂ എന്ന കീഴ്വഴക്കംതന്നെയാണ് കാരണം. എന്നാൽ, ഇൗ മിഥ്യാധാരണയെ പുറംകാലുകൊണ്ട് ചവിട്ടിപ്പുറത്താക്കി അതിശയിപ്പിക്കുന്ന വേഗത്തിൽ അങ്കച്ചുവടുവെച്ച് പതിനെട്ടടവും അഭ്യാസമുറകളും പുറത്തെടുക്കുന്ന ആരിഫ എന്ന 22കാരി ഇന്ന് മുപ്പതിൽപരം പെൺകൊടിമാരുടെ പ്രിയപ്പെട്ട ആശാനാണ്. മൂന്നു വയസ്സുകാരി മുതൽ മുപ്പത്തിമൂന്നുകാരി വീട്ടമ്മ വരെയുണ്ട് ഇൗ കളരിക്കാരി ആശാെൻറ കളത്തിൽ ചുവടുറപ്പിക്കാൻ പരിശീലിക്കുന്നവരിൽ. ഒപ്പം വിദ്യാർഥികളായ ആൺകുട്ടികൾക്കും കളരിമന്ത്രങ്ങൾ പറഞ്ഞുകൊടുക്കാൻ ആരിഫ സമയം കണ്ടെത്തുന്നു. ആറു വർഷം മുമ്പ് അവിചാരിതമായി സ്ത്രീകൾ കളരി പരിശീലിക്കാൻ താൽപര്യം പ്രകടിപ്പിച്ചതോടെയാണ് ആരിഫയിലെ കളരിയാശാനെ പുറംലോകമറിയുന്നത്. മെയ്യഭ്യാസത്തിനു പകരം ശരീരം പുഷ്ടിപ്പെടുത്താനുള്ള ആയോധന വിദ്യകളായിരുന്നു അവരുടെ ആവശ്യം. 

arifa

11 വർഷം കൊണ്ട് പരിശീലിച്ച അടവുകളും വ്യായാമമുറകളും പരിശീലിപ്പിക്കാൻ പിന്നെ അധികമൊന്നും ആലോചിക്കേണ്ടിവന്നില്ല ആരിഫക്ക്. കൃത്യതയില്ലാത്ത ജീവിതശൈലികൊണ്ട് അനുഭവിച്ചിരുന്ന പ്രശ്നങ്ങൾക്ക് കൃത്യമായ വ്യായാമമുറയിലൂടെ ശമനം ലഭിക്കാൻ തുടങ്ങിയതോടെ കളരിത്തറയിലേക്ക് എത്തുന്നവരുടെ എണ്ണം കൂടി. രക്ഷിതാക്കൾ ചെറിയ പ്രായത്തിൽ തന്നെ പെൺമക്കളെ കളരിയിലേക്ക് അയക്കാൻ മത്സരിച്ചതോടെ ആരിഫയുടെ അങ്കത്തട്ടിൽ ആൾത്തിരക്ക് കൂടി. അംഗസംഖ്യ 30 കവിഞ്ഞതോടെ പരിശീലനം രാവിലെയും വൈകീട്ടുമായി രണ്ടു നേരമാണ് ഇപ്പോൾ. കേവലം പരിശീലനം മാത്രമല്ല, കളരിപ്പയറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ്പുകളിലെ കിരീടം വർഷങ്ങളായി ആരിഫയുടെ കളരിയിൽ പയറ്റിത്തെളിഞ്ഞ കുട്ടികളിൽ ഭദ്രമാണ്. ഒറ്റച്ചുവട്, കൂട്ടച്ചുവട്, ഉറുമിവീശൽ എന്നിവയിൽ ആരിഫയാണ് താരം. കൈപ്പോര്, കുറുവടി, നെടുവടി, കത്തി, വാളും പരിചയും ഉറുമിയും പരിചയും ഉടവാളും എന്നിവയിൽ ടീം ഇനത്തിലും ആരിഫ നയിക്കുന്ന ഹംസത്തലി കളരി സംഘം തന്നെയാണ് മുന്നിൽ. 

arifa

കളരിക്ക് കരുത്തായി കുടുംബം 
വല്യുപ്പയുടെ ആശീർവാദത്തോടെ പിതാവിെൻറ കളരിയിൽ കച്ചകെട്ടിയിറങ്ങുമ്പോൾ സഹോദരൻ ആസിഫായിരുന്നു ആരിഫക്ക് കൂട്ട്. ചുവടുകൾ അറിഞ്ഞുതുടങ്ങുന്ന പ്രായത്തിൽ സഹോദരനോട് മത്സരിച്ചാണ് ആരിഫ അഭ്യാസങ്ങൾ പഠിച്ചതും പരിശീലിച്ചതും. ജോലി നേടി സഹോദരൻ വിദേശത്തേക്ക് പോയതോടെ ഇളയ സഹോദരി അൻഷിഫയാണിപ്പോൾ പരിശീലനക്കളരിയിൽ ആരിഫയുടെ സഹായി. പ്ലസ് ടുക്കാരിയായ അൻഷിഫയും ചില്ലറക്കാരിയല്ല, രണ്ടു തവണ ദേശീയതലത്തിൽ കളരിച്ചുവടുവെച്ച് നേട്ടങ്ങൾ കൊയ്ത ഇൗ മിടുക്കി കൈപ്പോര് ഇനത്തിൽ നിലവിലെ സംസ്ഥാന ചാമ്പ്യനുമാണ്. പഠനവും കളരിയും പരിശീലനവുമായി ആരിഫയുടെ തിരക്കുപിടിച്ച ജീവിതം കാണുമ്പോൾ കൂട്ടുകാരികൾ ഒറ്റശബ്ദത്തിൽ പറയുന്ന കമൻറ് ആരിഫ ഇന്നും ഓർക്കുന്നു: കല്യാണം കഴിയുന്നതോടെ നിെൻറ കളിയെല്ലാം നിൽക്കും. എന്നാൽ, കായികരംഗത്ത് തുടരുന്ന പെൺകുട്ടികൾക്ക് കല്യാണക്കാര്യം വലിയ വെല്ലുവിളിയുയർത്താറുള്ള പതിവും ആരിഫയുടെ കാര്യത്തിൽ തെറ്റി. ചേകന്നൂർ സ്വദേശിയായ ഷമീർ ജീവിതപങ്കാളിയായി എത്തിയത് വലിയ ആശ്വാസമാണ് നൽകിയതെന്ന് ചിരിയോടെ ആരിഫ പറയുന്നു; ആം റസ്ലിങ് ചാമ്പ്യനായ ഷമീർ കടുത്ത കളരി ആരാധകനാണ്, ഒപ്പം ഭാര്യയുടെ എല്ലാ ഇഷ്ടങ്ങൾക്കും പിന്തുണ നൽകുന്ന തികഞ്ഞ സ്പോർട്സ്മാനും. 

arifa

കടൽ കടന്നും ചുവടുറപ്പിക്കണം
കിഴക്ക് വെട്ടംവീഴും മുേമ്പ കളരിത്തറയിലെ വായ്ത്താരിക്കൊപ്പം ശിഷ്യർ അങ്കച്ചുവടുകളിൽ മുഴുകുമ്പോൾ, പുറത്ത് നിറയുന്ന പ്രഭാത നടത്തക്കാരിലാണ് ഇപ്പോൾ ആരിഫയുടെ ശ്രദ്ധ മുഴുവൻ. തലയിൽ മഫ്ലർ ചുറ്റി കൈകൾ വായുവിലേക്ക് ആഞ്ഞുവീശി നടക്കുന്നവരിൽ ഏറിയ പങ്കും സ്ത്രീകളാണ്. മാറിയ ജീവിതരീതികൾ ആരോഗ്യത്തെ അത്രയധികമാണ് ദോഷകരമായി ബാധിച്ചിരിക്കുന്നത്. മഞ്ഞും മഴയുമേറ്റ് തളരുവോളം നടന്ന് ആരോഗ്യം കാക്കുന്നവരോട് ആരിഫക്ക് പറയാനുള്ളത് ഇത്രമാത്രം; കളരി വെറും വാളും പരിചയുമെടുത്ത് അഭ്യാസത്തിനിറങ്ങുന്നവരുടെ മാത്രം പരിശീലനമല്ല, പ്രസന്നതയോടെ ജീവിക്കാനും ആരോഗ്യം കാത്തുസൂക്ഷിക്കാനുമുള്ള ആയോധനകല കൂടിയാണ് -കളരി പരിശീലിപ്പിക്കുന്നതിനൊപ്പം കളരി മർമ ചികിത്സയും നടത്തുന്ന ആരിഫയുടെ ഉറപ്പ്. കടൽ കടന്നും കളരി പരിശീലിപ്പിക്കാനുള്ള നിരവധി അവസരങ്ങൾ വന്നുചേർന്നെങ്കിലും പോകാൻ കഴിഞ്ഞിരുന്നില്ല. കളരിയെ കടലിനക്കരെ പരിചയപ്പെടുത്താനും അതുവഴി പൂർവികർ കാണിച്ചു തന്ന ഏറ്റവും മികച്ച ജീവിതരീതി ലോകത്തിനു മുന്നിൽ അവതരിപ്പിക്കാനുമുള്ള ചുവടുവെപ്പുകളിലാണ് ഇന്ന് ആരിഫ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsArifamartial arts masterLifestyle NewsMalappuram News
News Summary - martial arts master Arifa -Lifestyle News
Next Story