Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOffbeatchevron_rightമങ്കി മാധവൻ

മങ്കി മാധവൻ

text_fields
bookmark_border
madhyavan
cancel
camera_alt???????? ??????????????

ബുദ്ധിയുറക്കാത്ത പരുവത്തിൽ വിധി നിഷ്കരുണം ഉപേക്ഷിക്കപ്പെട്ടവനാണ് മാധവൻ. മുംബൈ യിൽ കണ്ണീരും കയ്പുമായി ഇഴഞ്ഞുകഴിയുകയാണ് ഇൗ സർക്കസ് താരം. കൂട്ടിനുള്ളതോ ഒരു കുര ങ്ങൻ. നേരത്തിനുള്ളത് ഇരന്നുവാങ്ങി കൊടുക്കുന്നത് ആ വിരുതനും. േദഹം തടവുന്നതും മരു ന്നുകൊടുത്ത് ശുശ്രൂഷിക്കുന്നതും കാണാൻ തൽപരർ അനേകം. നിരാശ്രയൻ ഏഴാം ക്ലാസു മുതലു ള്ള ഒാർമകളോർത്തെടുത്തു. മൃഗജീവി സ്നേഹം പണ്ടും കാതലായിരുന്നു.

അച്ഛൻ പൂജാരി. അസത്തെന്നേ വിളിക്കൂ. അമ്പലശുദ്ധിക്കലശത്തിന് പുലർകാലേ കൂടെ ചെല്ലണം. അമ്മയെയും പഴിപറഞ്ഞ് നിർദയം തല്ലി ദ്രോഹിക്കും. പകരത്തിന് പകരമെന്ന വാഞ്ചര തുടികൊട്ടി. നേരേത്ത വറ്റിവരണ്ട ഭാരതപ്പുഴയായി മനസ്സും. ശിക്ഷണങ്ങളേറ്റ് പൊറുതിമുട്ടി. അച്ഛൻ പരസ്യമായി നിന്ദിക്കുന്നത് കാണാൻ മാലോകരും. ഉറക്കച്ചടവ് കണ്ടുകൂടാ. ആരെങ്കിലും ഒത്താശ പറഞ്ഞാൽ കയർക്കും. അന്ധവിശ്വാസം, ആരോ കുഞ്ഞുനാളിൽ കാക്കാലുവെച്ച് കുറിയവനാക്കിയ ദുർമന്ത്രവാദം ചെയ്തു. വൈദ്യവും പൂജയും ഹോമവും കുഞ്ഞുനാളിലേ ആരംഭിച്ചതാണ്. ഒന്നും ഫലിച്ചില്ല. ഉറ്റ ചങ്ങാതി ബാലനാണ് സാന്ത്വന പരസഹായി.

മാർക്ലിസ്റ്റ് പിഴച്ചാൽ ചെത്തിയ പുളിവാര് പൊടിയുംവരെ തല്ലും. മാത്രമല്ല, കണ്ണിൽ മുളകെഴുതിയേ അമ്മയുടെ ശിപാർശയിൽ പ്രോഗ്രസ് കാർഡ് ഒപ്പിടൂ. ദേഹത്ത് തിണർത്തടവുകൾ നീറി. തടവിത്തരാറുള്ള അമ്മ പുടവചുറ്റി കല്യാണത്തിന് അച്ഛനൊപ്പം പടിയിറങ്ങി. പതംപറഞ്ഞ് േജ്യാത്സ്യർ തിരികെവന്നു. ഉമ്മറത്തെ തൂണ് ചേർത്ത് വരിഞ്ഞുകെട്ടി. ഇല്ലേനീ പിള്ളേരൊപ്പം കളി തുടങ്ങും. കണ്ണുതെറ്റ്യാലതല്ലേ വേദ്യം. നാലാളുകാണെട്ട കുഴിയാമയുടെ കോലം.

ഏറെ, കഴിഞ്ഞില്ല ഒരു കുരങ്ങച്ചാര് മരഞ്ചാടിയെത്തി. തുടലുള്ള കുരങ്ങന് സഹതാപം. പേടിച്ചുവിരണ്ടു. അക്രമം ഭയന്നു. കുരങ്ങ് മാതളനാരങ്ങയുടെ അല്ലി നീട്ടി. അതാ മദംപൊട്ടിയോടിവന്നവെൻറ ഉടമസ്ഥൻ പുക്കാരമോടെ. കുരങ്ങച്ചാര് മണ്ണിൽ തലച്ചക്രം തിരിഞ്ഞു. കുസൃതിക്കടിമേടിച്ച് കാതുപിടിച്ച് ഏത്തമിടലും. ഹിംസജീവിേയാട് വക്കാലത്ത് പുലർത്തി മാസ്റ്റർ. കെട്ടഴിച്ചെെന്ന സ്വതന്ത്രനാക്കി കൂടെകൂട്ടാമോയെന്ന് സ്വകാര്യത്തിൽ മയങ്ങി. കാലക്കേട് വഴീത്തങ്ങില്ലല്ലോ.

ആളൊരു സർക്കസ് റാക്കറ്റായിരുന്നു. പൊരിവെയിൽ, ട്രെയിൻ യാത്ര, നാട് ചടപടമാറി. മോറൽ ഒാഫ് ദ സ്റ്റോറി പോലെ മാധവെൻറ കുള്ളനെന്ന സിമ്പതിക്ക് പണവും കൈയടിയും. മാജിക്കും സർക്കസും ചുമ്മാ ഹരമായി. റിങ്ങിലെ ഹോബികൾ കസർത്തായി. കുരങ്ങൻമാരുമായി ചങ്ങാത്തം, പൊതുജനമധ്യത്തിലെ ധർമംപോലായി സർക്കസ് കൂടാരവും. ക്രൂരതകളില്ല. 

തമ്പിൽ പൊടിക്കൈകൾ ശോഭിക്കാതെ വന്നു. ആഹാരം കിട്ടാതെ പരവശതയും. ഒാടി രക്ഷപ്പെട്ടു. ചെന്നുവീണതോ വീണ്ടും തനി മേസ്ത്രിയുടെ കെണിക്കാലിൽ. മേസ്ത്രി ദുഷ്ടെൻറ മുന്നിൽ ജന്മം തുലഞ്ഞു. കാലനുനേരെ കലി തുള്ളി. വിരലുചൂണ്ടി ഭീഷണിപ്പെടുത്തി പഴയ ചിടുങ്ങനല്ല. മങ്കിമാധവനാ. മസിലുകാട്ടി തല്ലുമെന്ന അഭ്യാസവും. കൂസലില്ലാതെ എറിയാൻ കല്ലെടുത്തു. പൊലീസിൽ പരാതിപ്പെടുമെന്ന് ചുണച്ചത് പുലിവാലായി. കോടതിയിൽ ഹാജരാക്കി.

ആളനക്കമുള്ള സെല്ല്. ബ്രിട്ടീഷുകാരുടെ കാരാഗൃഹമായ ആർതർ ജയിൽ. ജയിലറോട് സൗമ്യതയിൽ കുറ്റമാരാഞ്ഞു. കുരങ്ങനുമായി അസാന്മാർഗിക ബന്ധം പുലർത്തിപോലും! ശിക്ഷ തീർന്നിറങ്ങിയതും വഴിമുട്ടി അലച്ചിലായി. ആത്മഹത്യവരെ ചിന്തിച്ചു. ആശാനെ തിരിച്ചറിഞ്ഞവിധം പെരുവഴിയായ കുരങ്ങച്ചാർ പറ്റിക്കൂടി. തെണ്ടണ്ടല്ലോ. കളിവിനോദം വയറ്റിപ്പിഴപ്പാക്കി. കുരങ്ങൻ ജോടിയും റോഡിൽ ചതഞ്ഞരഞ്ഞുചത്തു. ദുഃഖമാചരിച്ചു. പിന്നെ കുള്ളൻ കോമാളിയായി.

കുരുങ്ങ് ചേഷ്ടകളും ഗോഷ്ടികളും അന്നംതന്നു. അന്തേരിയിലെ നടരാജ് സ്റ്റുഡിയോ പരിസരത്ത് താവളമിട്ടകാലം. അത്തിമരച്ചില്ലകളിലെ കുരങ്ങന്മാരുടെ കളിവിളയാട്ടമാണാകർഷിച്ചത്. ചോരയിൽ ലയിച്ച വാസനുയണർന്നു. ഷൂട്ടിങ്ങിനിടെ കൂട്ടുകുരങ്ങൻ വികൃതി കാട്ടിയതും ജനം പരിഭ്രാന്തരായി ഒാടി. അവനെ വരച്ചവരയിൽ നിർത്തി വയലെൻറാതുക്കി. പാരിതോഷികം തരാൻ ക്ഷണിച്ചത് സൂപ്പർസ്റ്റാർ രാജേഷ്ഖന്ന! കാൻസർരോഗവും മരണവും ഇഷ്ടതാരത്തെപോലെ മാധവനെ വലച്ചു. രാജേഷ്ഖന്ന കളിവാക്ക് പറഞ്ഞ് സ്വപ്നങ്ങളിലണയാറുണ്ടുേപാലും.

കാലക്കേട് മാറിയില്ല. സർക്കസിനിടയിൽ കുഴഞ്ഞുവീണു. സർക്കാറാശുപത്രിയിലെത്തി. ചുമ കലശലായി. ടി.ബി സ്ഥിരീകരിച്ചു. നെഞ്ചുവേദന വേറെ. ജീവിതം അനുദിനം േക്ലശപൂർണമായി. വിട്ടുമാറുമെന്ന ഉറപ്പ് നിലവിലുണ്ട്. മരുന്നും മന്ത്രവും. ആസ്ത്മവലിവു കാരണം ഷോകൾക്ക് പ്രയാസം. മരണപരാക്രമം വരും. തെരുവുതെണ്ടികളെ തുണക്കാനാരുണ്ട്? കള്ളന്മാരെ സഹായിക്കുന്ന ക്ഷേമപദ്ധതികൾ ഫ്ലക്സുകളിൽ കാണും.

മേൽവിലാസമില്ലാത്തവനെന്ത് ഗതി? ഒരാശയുണ്ട് മാധവന്. അച്ഛനോ അമ്മയോ എന്നെങ്കിലുമെന്നെ കണ്ടുമുട്ടും. വികൃതിയായ പൊന്നുമോനെ കൈപിടിച്ച് കൂടെ കൊണ്ടുപോകും. ബഫൂണായി വേഷം കെട്ടാനും മടിയില്ല. ജീവിതം നിലനിർത്തുന്ന തുണയാണിന്ന് മിലൻകുരങ്ങ്. ഇവനെന്നെ ഇെട്ടറിഞ്ഞുപോകില്ലെന്ന വിശ്വാസം പതിന്മടങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhavanMumabiStreet Circus ShowStreet CircusLifestyle News
News Summary - Madhavan Street Circus Show in Mumabi -Lifestyle News
Next Story