ലുബ്നയുടെ ചോദ്യത്തിന് ഉത്തരം വരുന്ന കാലം
text_fieldsന്യൂയോർക്കിലെ പഠനവും ജീവിതവും കഴിഞ്ഞ് റിയാദിൽ തിരിച്ചെത്തിയ കാലം. ലുബ്ന ഒലയാനോട് പിതാവ് സുലൈമാൻ ഒലയാൻ ചോദിച്ചു. എന്താ ഇനി പരിപാടി. സൗദിയിലെ ഏതെങ്കിലും ബാങ്കിൽ ജോലി നേടണമെന്നായിരുന്നു ലുബ്നയുടെ ആഗ്രഹം. പക്ഷെ പിതാവ് മനസിൽ ചിലത് കരുതി വെച്ചിരുന്നു. ഒലയാൻ ഫിനാൻസിങ് കമ്പനിയുടെ ചുക്കാൻ ഭാവിയിൽ മകളുടെ കൈകളിലാവും ഭദ്രമായിരിക്കുക എന്ന്. അദ്ദേഹം മകളോട് പറഞ്ഞു ‘തെൻറ എകസിക്യുട്ടീവ് അസിസ്റ്റൻറ് രാജി സമർപ്പിച്ചിരിക്കയാണ്. നാളെ മുതൽ നീ ആ ചുമതല ഏറ്റെടുക്കണം’.
സൗദി ബിസിനസ് മേഖലയിൽ തല ഉയർത്തി നിൽക്കുന്ന ആഗോള സ്വകാര്യ നിക്ഷേപക കമ്പനി ഉടമയും മകളും തമ്മിൽ ഇൗ സംഭാഷണം നടന്നത് 1983^ലായിരുന്നു. 35 വർഷം പിന്നിടുേമ്പാൾ ആ മകൾ ഇന്ന് ലോകത്തിലെ വ്യവസായ ഭൂമികയിലെ തിളങ്ങുന്ന പെൺമുദ്രയാണ്. പതിനാറായിരത്തിലധികം ജീവനക്കാരുള്ള ഒലയാൻ ഗ്രൂപിെൻറ ചീഫ് എക്സിക്യൂട്ടീവ് ഒാഫീസർ. റിയാദിലാണ് കമ്പനിയുടെ ആസ്ഥാനം. വേൾഡ് ഇകണോമിക് ഫോറത്തിലെ സ്ഥിരം പ്രഭാഷക. ഫോർബ്സ്, ഫോർച്യൂൺ, ടൈം മാഗസിനുകൾ ലോകത്തെ ബിസിനസ് മേഖലയിൽ ഏറ്റവും സ്വാധീന ശക്തിയുള്ള വ്യക്തിത്വമായി തെരഞ്ഞെടുക്കപ്പെട്ട വനിത. സൗദിയിൽ വനിതകൾ വലിയ പദവികളിൽ േപായിട്ട് സാധാരണ തൊഴിൽ മേഖലയിൽ പോലും എത്താത്ത കാലത്ത് ഉന്നത പദവികൾ കൈകാര്യം ചെയ്ത് വിമർശകരെ പോലും വിസ്മയിപ്പിച്ച ചരിത്രമാണിവരുടേത്.
സ്ത്രീകൾ തൊഴിൽ മേഖലയിലേക്ക് കടന്നു വരണമെന്നായിരുന്നു അക്കാലത്തു തന്നെ അവരുടെ ശക്തമായ അഭിപ്രായം. സൗദിയിൽ ജോലി തേടുന്നവരിൽ 84 ശതമാനവും സ്ത്രീകളാണ് എന്നാണ് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സിെൻറ പുതിയ കണക്ക്. അതിശയകരമായ മാറ്റത്തിെൻറ കാലമാണിവിടെ. ജനസംഖ്യയുടെ അൻപത് ശതമാനം വരുന്ന സ്ത്രീകളുടെ സംഭാവനയില്ലാതെ സമൂഹത്തിന് എങ്ങനെ പുരോഗമിക്കാനാവുമെന്ന ലുബ്ന ഒലയാെൻറ ചോദ്യത്തിന് ഉത്തരം വരുന്ന കാലമാണ് സൗദിയിൽ. നിലവിൽ 500 ഒാളം വനിതകൾ ഒലയാൻ ഗ്രൂപിൽ ജോലി ചെയ്യുന്നുണ്ട്. കൂടുതൽ അവസരങ്ങൾ സ്ത്രീകൾക്ക് വേണ്ടി അവർ മാറ്റിവെക്കുമെന്ന കാര്യത്തിൽ സംശയിക്കേണ്ടതില്ല. 65 ാം വയസിലും സൗദിയുടെ അന്താരാഷ്ട്ര മുഖമാണ് ലുബ്ന ഒലയാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
