ഉസ്താദ് പറഞ്ഞു ‘നീ ഞാനായിക്കൊള്ളുക’
text_fieldsഗംഗയുടെ വിശുദ്ധിയിൽ നിലക്കാത്ത പ്രവാഹമായി ഒഴുകിയ ശുദ്ധസംഗീതത്തിന്റെ ആത്മാവിനെ തേടി യാത്ര തിരിക്കുക. അവസാനം ദേവരാഗത്തിന്റെ അനന്തമായ ഒഴുക്കിൽ നാദവും ലയവുമായി അലിഞ്ഞു ചേർന്ന് ബിസ്മില്ലാഖാന്റെ ശിഷ്യനായി ശഹ്നായിയുടെ നാദത്തെ അടയാളപ്പെടുത്തുക. കാലഭേദങ്ങളില്ലാത്ത സംഗീതത്തിലേക്ക് നിറയാൻ തലശ്ശേരിയിലെ കേയീ കുടുംബത്തിൽ നിന്നും ഇറങ്ങിപ്പുറപ്പെട്ട ഹസൻഭായിക്ക് വാരാണസിയിലെ ശുദ്ധസംഗീതത്തിന്റെശഹ്നായി വാദകൻ അനുഗ്രഹിച്ചരുളിയ ആശീർവാദമാണ് പിന്നീടുള്ള സംഗീത ജീവിതം. ‘ദക്ഷിണദേശത്ത് പോയി നീ ഞാനായിക്കൊള്ളുക’ ബിസ്മില്ലാഖാന്റെ ആശീർവാദത്തിന്റെ ഇൗ വാക്കുകൾ ഹൃദയത്തിൽ നിറച്ചാണ് ഹസൻഭായ് തിരിച്ചുപോന്നത്. ദക്ഷിണദേശത്തും രാജ്യത്തിന്റെവിവിധ ഭാഗങ്ങളിലും ശഹ്നായി വാദനത്തിന്റെ പൊരുളും വെളിച്ചവുമായി അലയുകയാണ് സംഗീതത്തിന് ജീവിതം സമർപ്പിച്ച ഹസൻഭായ്.
ശുദ്ധസംഗീതത്തിനായി ജീവിച്ച ആറ് പതിറ്റാണ്ടുകൾക്ക് പാടിത്തീർക്കാൻ കഴിയാത്ത ഭൂതകാലത്തിന്റെ ഒരു കഥയുണ്ട് ഹസൻഭായിക്ക്. തലശ്ശേരിയിലെ കേയീ കുടുംബത്തിലാണ് പിതാവിന്റെ താവഴികൾ. മാതാവിന്റെ താവഴി അങ്ങ് ഇൗജിപ്തിലെ അലക്സാൻഡ്രിയയിൽ നിന്ന് കടൽ കടന്നെത്തിയതാണ്. സുഗന്ധദ്രവ്യങ്ങളുടെ വ്യാപാര രംഗവുമായി കടൽ കടന്നുപോയ കുടുംബത്തിന്റെ സൗഹൃദമാണ് അറബ് സുഗന്ധമായി ഇൗ കുടുംബത്തിലെത്തിയത്. ബന്ധങ്ങളുടെ ഉൗടും പാവും നെയ്ത ജീവിതത്തിലേക്ക് വധുവായി വന്ന ഉമ്മൂമ്മയാണ് കേയീ കുടുംബത്തിലെ അറബ് തലമുറയുടെ തുടക്കക്കാരി. വീടിന്റെഅകം നിറയെ അറബ് സംഗീതത്തിന്റെ താളമുണ്ടായിരുന്നു. ഉമ്മ ബീവിയുടെ പാട്ടുകളിൽ നിന്നാണ് ഹസൻഭായിയുടെ ബാല്യം സംഗീതത്തിലേക്ക് തിരിയുന്നത്.
പ്രതാപത്തിന്റെ രാജവീഥിയിലൂടെ സംഗീതം തേടി പുറപ്പെട്ടത് പത്താമത്തെ വയസ്സിലാണ്. മൈസൂരുവിലെ പേരുകേട്ട സംഗീതജ്ഞനായ. നാഗരാജ ഗുഡയപ്പയായിരുന്നു ഹസൻഭായിയുടെ ഗുരു. ഉപകരണസംഗീതത്തിന്റെവിസ്മയങ്ങൾ ഒാേരാന്നും പഠിച്ചെടുത്തു. ഫ്ലൂട്ട്, ഗിറ്റാർ, തബല, മോഹനവീണ, സാക്സഫോൺ, മൃദംഗം തുടങ്ങി ഇരുപതിലേറെ ഉപകരണങ്ങളിൽ നാദവും ലയവും തീർക്കാൻ പഠിച്ചപ്പോഴും ശഹ്നായിയുടെ പൊരുളിലേക്കിറങ്ങാൻ കഴിയാത്ത വിങ്ങലുകൾ ഹസൻഭായ് മനസ്സിൽ കൊണ്ടുനടന്നു.
20ാമത്തെ വയസ്സിൽ മർച്ചൻറ് നേവിയിൽ ലഭിച്ച േജാലിയാണ് ദേശാന്തരങ്ങളുടെ ആഴവും പരപ്പുമുള്ള സംഗീതത്തിലേക്ക് ഹസൻഭായിയെ കൊണ്ടുപോയത്. ഇൗ യാത്രയിലാണ് ലോസ് ആഞ്ജലസിലെ സംഗീത ക്ലബിൽ അംഗമാകുന്നത്. മൂന്നുവർഷം അവിടത്തെ ചർച്ചിൽ പ്രാർഥനാഗീതങ്ങൾക്ക് അകമ്പടിയായത് ഹസൻഭായി വായിച്ച കോേമ്പാ ഒാർഗനായിരുന്നു. കടൽപരപ്പിലെ നീലിമകളിൽ പരന്നൊഴുകിയ പ്രകാശത്തോടൊപ്പം ഹസൻഭായിയുടെ മനസ്സിൽ സംഗീതം യാത്ര ചെയ്തു. നങ്കൂരമിട്ട കപ്പലിൽനിന്ന് പുറത്തിറങ്ങുേമ്പാൾ ഒാരോ തീരവും ദേശാതിർത്തികൾ മായ്ച്ച സംഗീതത്തെ വരവേറ്റു. ഇൗജിപ്തിലെ നൈലിന് മറുകരയുള്ള അലക്സാൻഡ്രിയയിലെ തെരുവിൽ നടത്തിയ സംഗീത വിരുന്നുകൾ ഇവിടത്തെ താമസത്തിനിടയിലായിരുന്നു. ആസ്വാദനത്തിന്റെ രുചിഭേദങ്ങൾ ഏറ്റുവാങ്ങുന്നവരായിരുന്നു അവിടത്തുകാർ. കടൽപരപ്പിൽ ഒഴുകിനടന്ന ജീവിതത്തിൽ ശഹ്നായിയുടെ ‘തീരം’ മാത്രമായിരുന്നു മനസ്സ് നിറയെ. കണ്ഠനാളത്തിൽ നിന്നുയരുന്ന ശബ്ദങ്ങൾ ചുണ്ടുകളിൽ വിടർന്ന് കൈവിരലുകൾക്കിടയിലൂടെ പുറത്തേക്ക് വരുന്ന ശോകഭാവങ്ങളാണ് ശഹ്നായിയുടെ പാരമ്പര്യ വാദനം. ഇൗ വാദനത്തിന്റെ ഉസ്താദിനെ തേടിയുള്ള യാത്രയായിരുന്നു പിന്നീട്.
1978ലെ സായാഹ്നത്തിൽ മുംബൈയിലെ സാബു സിദ്ദീഖ് ഹാളിൽവെച്ചാണ് ആദ്യമായി സംഗീത ചക്രവർത്തിയെ കണ്ടുമുട്ടുന്നത്. മുംബൈയിലെ ബൈക്കുള പരശുരാമക്ഷേത്ര സന്നിധിയിലെ സംഗീതപരിപാടിയിൽ തബല വായിക്കാൻ വന്നതായിരുന്നു ഹസൻഭായ്. ആശീർവാദവും അനുഗ്രഹവും തേടി ബിസ്മില്ലാഖാന്റെ സന്നിധിയിലെത്തിയ ആദ്യ കൂടിക്കാഴ്ചയാണ് ഹസൻഭായിയെ വാരാണസിയിലേക്ക് എത്തിച്ചത്. നീണ്ട 15 വർഷത്തെ ഇടവിട്ട സന്ദർശനത്തിലൂടെ ലഭിച്ച സിദ്ധിയും സാധനയുമാണ് ഹസൻഭായിയിൽ അലിഞ്ഞുചേർന്ന ശഹ്നായ് വാദനം. തിരിച്ചുവരുേമ്പാൾ ബിസ്മില്ലാഖാൻ നൽകിയ ‘ശഹ്നായി’ ആത്മബന്ധത്തിന്റെ ഇൗണമായി ഇന്നും ഹസൻഭായിക്കൊപ്പമുണ്ട്. ബിസ്മില്ലാഖാനിൽ നിന്നും ശഹ്നായിയിലെ പ്രധാനപ്പെട്ട രാഗങ്ങളായ ശിവകാംബോജി, പുരൂഷ് തോടി, വിജയനാഗരി, പൂര്യധന്യാശ്രി, തോടിഭൈരവി, ലളിത്ത് തുടങ്ങിയവ അഭ്യസിച്ച ഹസൻഭായ് ദേശത്തിന്റെവിവിധ ഭാഗങ്ങളിൽ ശഹ്നായ് കച്ചേരികൾ നടത്തി.
ഗംഗാതീരത്തെ ഭൈരവീരാഗത്തിൽ അലിഞ്ഞുചേരാൻ എത്തുന്നവർക്ക് ശഹ്നായി കേവലം വാദ്യോപകരണമല്ല. കാശി വിശ്വനാഥ ക്ഷേത്രത്തിൽ എല്ലാ പ്രഭാതത്തിലും ശഹ്നായിയിൽ വിലാപത്തിന്റെയും സങ്കടത്തിന്റെയും നാദം മീട്ടുേമ്പാൾ സംഗീതത്തിന്റെ അനുപമമായ ആത്മശാന്തിയിലേക്ക് ഇൗ നാദം ആളുകളെ നയിക്കും. ഇൗ അനുഭൂതി ശഹ്നായിയിൽ നിന്നു മാത്രമാണ് ലഭിക്കുക. ആഘോഷങ്ങളുടെ പക്കമേളങ്ങളിൽ നിന്ന് ശാസ്ത്രീയ സംഗീതത്തിന്റെ നാദധാരയിലേക്ക് ശഹ്നായിയെ കൊണ്ടുവന്നത് ഉസ്താദ് ബിസ്മില്ലാഖാനാണ്. അദ്ദേഹത്തിന്റെശിഷ്യത്വം ലഭിച്ചവർ അപൂർവം. ഇൗ അപൂർവങ്ങളിൽ ഒരാളാവുകയായിരുന്നു ഹസൻഭായിയുടെ ആഗ്രഹം.
ഒന്നര അടി നീളമുള്ള കുഴലിന് ഏഴ് സുഷിരങ്ങൾ ഉണ്ട്. സുഷിരങ്ങളിൽ വായുപ്രവാഹം നിയന്ത്രിച്ച് സംഗീതമായി ഒഴുകുന്നതാണ് ശഹ്നായി വാദനം. ‘പുല്ലിന്റെ നാദം’ എന്നപേരിലാണ് ശഹ്നായി അറിയപ്പെടുന്നത്. പ്രത്യേകതരം പുല്ല് കെട്ടിയുണ്ടാക്കുന്ന റീഡുകളാണ് ശഹ്നായിയിൽ ഉപയോഗിക്കുന്നത്. േശാക- മൂകഭാവങ്ങൾ ഹൃദയത്തിലേക്ക് എത്തിക്കാൻ ശഹ്നായിക്കല്ലാതെ മറ്റൊരു സംഗീത ഉപകരണത്തിനും കഴിയില്ലെന്ന് ഹസൻഭായ് പറയുന്നു. നീണ്ടകാലത്തെ സാധന കൊണ്ട് മാത്രമേ ശഹ്നായ് വാദകനാവാൻ കഴിയൂ. അതുകൊണ്ടുതന്നെയാണ് സമാന്തരശ്രേണിയിൽ മെറ്റാരു ബിസ്മില്ലാഖാൻ ഉണ്ടാകാതെ പോയത്.
സാത്വികസഞ്ചാരത്തിലൂടെ സ്നേഹത്തിന്റെയും കരുണയുടെയും ആരോഹണാവരോഹണങ്ങൾ തീർത്ത യാത്രയാണ് ഹസൻഭായിയുടെ ആയുസ്സിനൊപ്പമുള്ളത്. ബഹുസ്വരതയുടെ സംഗീതമാണ് ശഹ്നായി. പ്രകൃതിയുടെ നാദലയങ്ങൾ ഹൃദയത്തിലേക്ക് അലിഞ്ഞു ചേരുേമ്പാൾ ദേവസന്നിധിയിൽ മൗനത്തിന്റെ കണ്ണീരണിഞ്ഞ പ്രാർഥനയായി ഇത് മാറും. അതുകൊണ്ടു തന്നെയാണ് ശഹ്നായിയിൽ നിന്ന് തുടങ്ങുന്ന പ്രാർഥനയായി കാശിയിലെ വിശ്വനാഥക്ഷേത്രത്തിൽ ബിസ്മില്ലാഖാന്റെശഹ്നായിവാദനം ആരംഭിക്കുന്നത്. ഇൗ വാദനമാണ് അവിടത്തെ പ്രഭാതത്തിന്റെ ഉണർച്ചകളാവുന്നത്. ഇതിൽ അലിഞ്ഞുചേരാൻ പുറപ്പെട്ട ഹസൻഭായിയെ വരവേറ്റത് മതവും ജാതിയും വർണവും ദേശവും വിഭിന്നങ്ങളാവാത്ത സംഗീതസദസ്സുകളായിരുന്നു. കേരളത്തിലെ നിരവധി വേദികളിൽ വാദ്യോപകരണങ്ങളുടെ ഉപാസകന് സ്വീകരണങ്ങൾ ലഭിക്കുേമ്പാഴും ‘ശഹ്നായിയുടെ’ പൊരുൾ വേണ്ടത്ര ആരും ശ്രദ്ധിച്ചിരുന്നില്ല.
1978ൽ പശ്ചിമബംഗാൾ സർക്കാർ കലാശ്രീ അവാർഡ് നൽകി ആദരിച്ചു. ഇവിടെ മുതലാണ് ഉസ്താദ് ഹസൻഭായിയായത്. മഹാരാഷ്ട്ര സർക്കാറിന്റെ ഗുരുശ്രേഷ്ഠ അവാർഡ്, 2015ൽ കേരള സർക്കാറിന്റെ ഗുരുപൂജ അവാർഡ് എന്നിവ നേടിയിട്ടുണ്ട്. മാർക്കോസ്, ജയചന്ദ്രൻ, സുജാത എന്നിവരുടെ ആയിരത്തിലേറെ ഭക്തിഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ചു. കൂടാതെ മാപ്പിളപ്പാട്ട് രംഗത്തെ എൻ.പി. ഉമ്മർകുട്ടി, എ.വി. മുഹമ്മദ് എന്നിവരുടെ നിരവധി ഗാനങ്ങൾക്ക് പിന്നണിയൊരുക്കിയത് ഹസൻഭായിയായിരുന്നു. പരവനടുക്കത്തെ സരസ്വതിസംഗീതവിദ്യാലയത്തിൽ നിരവധി കുട്ടികൾക്ക് സംഗീതം പകർന്നുനൽകിയാണ് സംഗീതസപര്യ തുടരുന്നത്.
തലശ്ശേരിയിലെ കേയീ കുടുംബത്തിന്റെ പ്രതാപകാലത്തു നിന്ന് യാത്ര തുടങ്ങിയ ഇദ്ദേഹം ഇപ്പോൾ പ്രാരബ്ധങ്ങളുടെ നടുക്കടലിലാണ്. സംഗീതവുമായി നടന്ന നീണ്ട യാത്രയിൽ കിടപ്പാടം നഷ്ടപ്പെട്ട ഹസൻഭായ് കോളിയടുക്കത്തെ ഒറ്റമുറിവീട്ടിൽ കുടുംബത്തോടൊപ്പം താമസിക്കുകയാണ്. ആരുടെ മുന്നിലും കൈനീട്ടാത്ത ജീവിതത്തിന്റെ ഉടമക്ക് വീടൊരുക്കാൻ കാസർകോട് ജില്ല ഭരണാധികാരി ജീവൻ ബാബു (െഎ.എ.എസ്) മുന്നിട്ടിറങ്ങിയതും ചിലരുടെ വാഗ്ദാനങ്ങളുമാണ് ഹസൻഭായിയുടെ മുന്നിലുള്ളത്. ഭാര്യ സഫിയയും നാലുമക്കളും പേരക്കുട്ടികളുമടങ്ങുന്ന കുടുംബമാണ് ഇദ്ദേഹത്തിന്റേത്. ഗംഗയുടെ തീരത്തുനിന്ന് ശാന്തിതീർഥവുമായി യാത്ര തിരിച്ച ശഹ്നായിയുടെ ഉപാസകന് 75 പിന്നിടുന്നു. ശോക-മൂക ഭാവങ്ങൾ മാത്രം നിറച്ച ശഹ്നായിയുടെ സ്ഥായീഭാവങ്ങൾ ജീവിതത്തിനൊപ്പം ഇദ്ദേഹത്തെ പിന്തുടരുകയാണ്. അനുഭൂതികൾ നിറച്ച യാത്രയായിരുന്നു പിന്നിട്ട ജീവിതമെന്ന് പറയാൻ പിശുക്ക് കാണിക്കാത്ത ഇൗ ഉപാസകനെ ഇനിയും നാടറിഞ്ഞിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.