Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOffbeatchevron_rightകൈയടിക്ക്......

കൈയടിക്ക്... കത്രീനച്ചേച്ചിക്ക് 

text_fields
bookmark_border
kathrina-chechi
cancel
camera_alt????????????? ???????????? ????? ????????? ??????

അമ്പതാം വയസ്സിൽ അല്ലറ ചില്ലറ അവശതകളുടെ പേരു പറഞ്ഞ് ത്രേസ്യാമ്മ ജോലിയിൽ നിന്ന് സ്വയം റിട്ടയർ ചെയ്ത് പോയപ്പോൾ കത്രീന ആവുന്നതും പറഞ്ഞു നോക്കി, ‘‘ത്രേസ്യേ, നീ ജോലി ഉപേക്ഷിക്കരുത്. ഉള്ള വരുമാനം കളയാണ്ട്, തിരിച്ചു ജോലിയിൽ കയറ്’’. 58ാമത്തെ വയസിൽ ജോലി നിർത്തിയ സിലുവിനോടും ഇതുതന്നെയാണ് കത്രീന പറഞ്ഞത്. സർക്കാർ സർവിസിൽ നിന്നോ ഏതെങ്കിലും അന്താരാഷ്ട്ര ഐ.ടി കമ്പനിയിൽ നിന്നോ ഉള്ള റിട്ടയർമെൻറ് ചർച്ചയല്ലിത്. കെട്ടിടനിർമാണ ജോലി അവസാനിപ്പിച്ച് സഹപ്രവർത്തകർ പോയപ്പോൾ 89കാരിയായ കത്രീന പറഞ്ഞ, കമ്പി കൊണ്ട് കെട്ടിയ കരുത്തുറ്റ വാക്കുകളാണിത്. ആരാണ് ഇൗ കത്രീനയെന്നല്ലേ? 

kathrina-chechi

മുതിര്‍ന്നവര്‍ക്ക് ഇനി മാസംതോറും പെന്‍ഷന്‍ 

(പ്രധാന്‍മന്ത്രി വയാ വന്ദന യോജന സ്കീമില്‍ നിക്ഷേപിക്കാന്‍ സമയമായി)
60 വയസ്സ് കഴിഞ്ഞ പൗരന്മാർക്ക് 10 വർഷ കാലാവധിയിലെ നിക്ഷേപത്തിലൂടെ പെൻഷൻ ലഭിക്കുന്നതിന് ഇപ്പോൾ അപേക്ഷിക്കാം. ലൈഫ് ഇൻഷുറൻസ് കോർപറേഷനുമായി (എൽ.ഐ.സി) സഹകരിച്ച് നടപ്പാക്കുന്ന പെൻഷൻ പദ്ധതി, പ്രധാൻമന്ത്രി വയാ വന്ദന യോജന സ്കീം എന്ന പേരിലാണ് ആരംഭിച്ചിട്ടുള്ളത്. ഏറ്റവും കുറഞ്ഞത് 1000 രൂപയെങ്കിലും പ്രതിമാസം ലഭിക്കുന്ന തരത്തിലാണ് നിക്ഷേപം ലക്ഷ്യമിടുന്നത്. ഇതുവഴി ലഭിക്കുന്ന പരമാവധി പെൻഷൻ ഒരു കുടുംബത്തിന് 5000 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. ഭാര്യ/ഭർത്താവ്, ആശ്രിതരായ കുട്ടികൾ എന്നിവരാണ് കുടുംബം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പെൻഷൻ പ്രതിമാസമായോ ത്രൈമാസമായോ അർധവാർഷികമായോ വാർഷികമായോ കൈപ്പറ്റാം. 

നിക്ഷേപ കാലാവധി പൂർത്തിയാകുമ്പോൾ പെൻഷൻ ലഭ്യമാകുന്നതിനൊപ്പം നിക്ഷേപിച്ച തുക മുഴുവനായി  മടക്കിലഭിക്കുമെന്നതാണ് പ്രത്യേകത. ഇതിനിടെ നിക്ഷേപകന് മരണം സംഭവിക്കുകയാണെങ്കിൽ ഇൗ തുക നോമിനിക്ക് ലഭിക്കും. മൂന്നു വർഷത്തെ നിക്ഷേപത്തിനുശേഷം പണം ആവശ്യമായിവന്നാൽ നിക്ഷേപത്തുകയുടെ പരമാവധി 75 ശതമാനം ലോണായി ലഭിക്കും. നിക്ഷേപകനോ പങ്കാളിക്കോ മാരകമായ രോഗം വരുകയാണെങ്കിൽ നിക്ഷേപത്തുകയുടെ 98 ശതമാനം സറണ്ടർ ചെയ്യാനുമാകും. 2017 മേയ് മാസത്തിൽ നിലവിൽവന്ന സ്കീമിൽ 2018 മേയ് 18 വരെ ചേരാനാവും.

കോൺക്രീറ്റ് ജോലി ജീവിതചര്യയാക്കി 89ാം വയസ്സിലും ചാക്ക് സിമന്‍റും തലയിലേറ്റി കോണി കയറി, പകലന്തിയോളം ജോലി ചെയ്യുന്ന തൃശൂർ പൂങ്കുന്നംകാരി തൊഴിലാളി. കൊച്ചുമക്കളെയും നോക്കി വീട്ടിലിരിക്കേണ്ട സമയത്തും കൊച്ചുവെളുപ്പാൻകാലത്ത് ജോലിക്കിറങ്ങുന്നത് കാണുമ്പോൾ  മൂക്കത്ത് വിരൽവെക്കുന്നവരോട് കത്രീന പറയുന്നത് ഇതാണ് -കാൽ അനക്കി നടക്കാൻ കഴിയുന്നിടത്തോളം കാലം അധ്വാനിച്ച് കാശുണ്ടാക്കണം. ജോലി നിർത്തി വീട്ടിലിരുന്നാൽ ശരീരം തുരുമ്പെടുത്ത് നശിക്കും. മരണത്തിന് അപ്പോൾ നമ്മളെ വേഗത്തിൽ പിടികൂടാനാകും. കുടുംബത്തിലെ പട്ടിണിമാറ്റാൻ 30ാം വയസിൽ കോൺക്രീറ്റ് പണിക്കിറങ്ങിയ കത്രീനക്ക് കഴിഞ്ഞ 58 വർഷമായി ആരാധന പോലെയാണ് ഇൗ ജോലി. ഇപ്പോൾ 89 വയസുണ്ടെങ്കിലും വിള്ളൽ വീഴാത്ത ഉറപ്പുണ്ട്, മനസ്സിനും ശരീരത്തിനും. 20 വർഷം മുമ്പ് ഭർത്താവ് കാട്ടൂക്കാരൻ ബേബി ജോൺ മരിച്ച ശേഷം കത്രീനയാണ് കുടുംബത്തിന്‍റെ നെടുന്തൂൺ. മക്കളിൽ വിൽസണും ഫിലോമിനയും കൂടെ ജോലി ചെയ്യുന്നുണ്ട്. 

kathrina-chechi
കത്രീന കെട്ടിടനിർമാണ ജോലിക്കിടയിൽ
 


പ്രായം ഇത്രേം ആയില്ലേ, ഇനി ജോലിയൊക്കെ നിർത്തി വീട്ടിലിരുന്നൂടേ എന്ന തരത്തിലുള്ള ഉപദേശങ്ങൾ നിരവധി കേൾക്കാറുണ്ടെങ്കിലും ആ വാക്കുകളെ കത്രികവെച്ച് മുനയൊടിക്കും കത്രീന. ‘‘ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഞാനുംകൂടി പണിത തൃശൂരിലെ കെട്ടിടം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോൾ എന്നെ ആദരിച്ചിരുന്നു. അന്ന് അദ്ദേഹം എന്നോട് ജോലി നിർത്തി വിശ്രമിച്ചൂടെ എന്ന് ചോദിച്ചപ്പോൾ എനിക്ക് വലിയ ആഘാതവും ആശങ്കയുമായി. പ്രായമായവർ ജോലി ചെയ്യരുതെന്ന വല്ല നിയമവും ഉണ്ടാക്കുമോ എന്നായിരുന്നു ആശങ്ക. ഞാൻ കരഞ്ഞു പറഞ്ഞു, ജോലി ചെയ്യാതിരിക്കാൻ എനിക്കാകില്ലെന്ന്. ഒടുവിൽ തേറമ്പിൽ രാമകൃഷ്ണനാണ് തോളിൽ തട്ടി ആശ്വസിപ്പിച്ചത്.’’ തൃശൂരിലെ നീന്തൽക്കുളം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോൾ കെ. കരുണാകരൻ അഞ്ചു പവനും 5000 രൂപയും ഉപഹാരമായി തന്നത് ഇന്നലെയെന്ന പോലെ കത്രീനക്ക് ഇന്നും മധുരിക്കുന്ന ഓർമയാണ്. 

kathrina-chechi

പുലർച്ചെ നാലുമണിക്ക് തുടങ്ങും കത്രീനയുടെ ഒരു ദിവസത്തെ ജീവിതം. വീട്ടിൽ നിന്നിറങ്ങിയാൽ പിന്നെ തൃശൂർ നഗരത്തിലെ സുധാകരന്‍റെ ചായക്കടയിൽ നിന്ന് ബ്രൂകാപ്പി കുടിക്കും. അതും നല്ല മധുരം ചേർത്ത് -ഷുഗറോ കൊളസ്ട്രോളോ ബാധിച്ചിട്ടില്ലെന്ന് കത്രീന ഉറക്കെ പറയും. ഏഴരയാകുമ്പോഴേക്കും സഹജോലിക്കാർ എത്തുന്നതോടെ ചട്ടിയും കൈക്കോട്ടും എടുത്ത് പണിസ്ഥലത്തേക്ക് പോകും. അത് ചിലപ്പോൾ മലപ്പുറം, കൊച്ചി, കോഴിക്കോട് വരെ നീണ്ടു പോകാറുണ്ട്. വൈകുന്നേരം ജോലി കഴിഞ്ഞെത്തിയാൽ ഏഴരക്കുള്ള ഒരു സീരിയൽ നിർബന്ധമാണ്, അതു കഴിഞ്ഞാൽ ഉടൻ ഉറങ്ങും. ഭക്ഷണം വിശക്കുമ്പോൾ മാത്രം കഴിക്കും. ബിരിയാണിയും പൊറോട്ടയും കോഴിയിറച്ചിയും ഇഷ്ടമില്ല. പുറത്തു നിന്ന് വാങ്ങുന്ന കോഴിയിറച്ചിയാണ് മനുഷ്യരുടെ ആരോഗ്യം നശിപ്പിക്കുന്നത്. കപ്പയും താളും ചേമ്പുമെല്ലാം ഉൾപ്പെടുത്തി നല്ല ഭക്ഷണം കഴിക്കുക. പ്രായത്തെ ഭയപ്പെടാതെ, മരണംവരെ ജോലി ചെയ്യുക -പുതിയ തലമുറയെ കത്രീന ഉപദേശിക്കുന്നു. 

kathrina-chechi

‘‘മദ്യപിക്കുന്നവരെ നല്ലോണം തല്ലും. കൂടെ ജോലി ചെയ്യുന്ന ചിലർ മദ്യപിച്ച് മുന്നിൽ വരാറുണ്ട്. മദ്യത്തിന്‍റെ മണം കിട്ടിയാൽ അവരെ കുനിച്ചുനിർത്തി ഇടിക്കും. പിന്നീട് ഉപദേശിക്കും. എല്ലാവർക്കും എന്നോട് സ്നേഹമാണ്. അവർക്ക് അമ്മമ്മയാണ് ഞാൻ. കോഴിക്കോടും മലപ്പുറത്തും ജോലിക്ക് ചെന്നാൽ ആളുകൾക്ക് നല്ല സ്നേഹമാണ്. ഒരാഴ്ചയൊക്കെ പണി നീളുമ്പോൾ താമസസൗകര്യവും നല്ല ഭക്ഷണവും എല്ലാം അവർ തരും’’ -കത്രീന പറഞ്ഞു. സംസാരിക്കുന്നതിനിടയിലാണ് ബന്ധുവീട്ടിലെ കല്യാണത്തെക്കുറിച്ച് ഓർത്തത്. കല്യാണത്തിന് പോകുമോ എന്നു ചോദിച്ചപ്പോൾ പണിയുണ്ടെങ്കിൽ ഒന്നും നടക്കില്ല, അത് കല്യാണമോ ഓണമോ വിഷുവോ എന്തായാലും -എന്നായിരുന്നു മറുപടി. ഞാനില്ലെങ്കിൽ പണിക്കാർക്കെല്ലാം വലിയ നിരാശയാണ്. വീടിന് മുകളിൽ കോൺക്രീറ്റ് വീഴാൻ തുടങ്ങിയതോടെ കാലിൽ റബർ ബൂട്ടിട്ട് കത്രീന ഓടുമ്പോൾ പ്രായം പിന്നിൽ നിന്ന് വീണ്ടും കിതച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsKathrinaConstruction LabourLifestyle News
News Summary - Construction Comapny Labour Kathrina -Lifestyle News
Next Story