Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOffbeatchevron_rightഅവളുടെ കണ്ണീർ

അവളുടെ കണ്ണീർ

text_fields
bookmark_border
Swaliha-Naser-ali
cancel
camera_alt????????? ?????? ?????

അവളിലെ നിസ്സഹായത കാൽപനിക ഭാവമായി മാത്രം നാം കാണുേമ്പാൾ, അവനും അവളും കൂടിച്ചേർന്നുള്ള ഒന്നിന്‍റെ വേവും ചൂടും പുറപ്പെടുവിക്കുന്ന നീരാവിയാണ് അതെന്ന സത്യം സ്ത്രീയുടെ കണ്ണിലൂടെ സമൂഹത്തെ ശക്തമായി ഒാർമിപ്പിക്കുന്നതായി ‘െഎ ഡ്രോപ്സ്’ എന്ന മുഖ്യ ശീർഷകത്തിൽ സ്വാലിഹ നാസർ അലിയുടെ ചിത്രങ്ങൾ. ഫെബ്രുവരി എട്ട് മുതൽ 11 വരെ കോഴിക്കോട് ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിലായിരുന്നു ചിത്രകലാപ്രേമികളുടെ പ്രശംസ ഏറെ നേടിയ ഇൗ ചിത്രപ്രദർശനം. അക്രിലിക്കിൽ വരച്ച 57 ഛായാചിത്രങ്ങളിൽ സ്ത്രീജീവിതത്തിലെ കയ്പും മധുരവും ബ്ലാക്ക് ആൻഡ് വൈറ്റിലും പ്രതീക്ഷകളും സ്വപ്നങ്ങളും മഴവിൽ വർണങ്ങളിലും ചിത്രീകരിച്ചിരിക്കുന്നു. സർറിയലിസത്തിന്‍റെയും കണ്ടംപററി ആർട്ടിന്‍റെയും ലളിതാവിഷ്കാരമായ ഒാരോ ചിത്രവും പ്രമേയതീക്ഷ്ണത കൊണ്ടും കലാമേന്മയിലും മികച്ചതായി.

Swaliha-Naser-ali
കോഴിക്കോട് ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിലെ ചിത്രപ്രദർശനത്തിൽ നിന്ന്
 


സ്ത്രീനയനങ്ങൾ, സ്ത്രീഉടൽ, സംഗീതം, നിറക്കൂട്ടുകൾ, അശ്വം, പക്ഷി, റാന്തൽ എന്നിവ മാധ്യമങ്ങളായി വരുന്ന ചിത്രങ്ങളോരോന്നും ‘കളർ ഒാഫ് റിലേഷൻ’, ‘ബ്യൂട്ടി’, ‘റെക്കഗനൈസ്’ എന്നിവയിൽ തുടങ്ങി ‘സ്ട്രെങ്ത് ഒാഫ് വിമനിൽ’ അവസാനിക്കുന്ന വ്യത്യസ്തമായ തലക്കെട്ടുകളിലാണ്. സ്ത്രീയെ അബലയായി മാത്രം കാണുന്ന പൊതുബോധത്തെ വെല്ലുവിളിക്കാൻ പോന്നതാണ് ചിത്രകാരി വരച്ചിട്ട ഒാരോ ഫ്രെയിമും. അവളുടെ കണ്ണുകൾ കേവലം സൗന്ദര്യദായകമോ കാഴ്ചോപാധിയോ അല്ല; കാലദേശഭേദമന്യേ അവളനുഭവിക്കുന്ന വേദനകൾ, അതിജീവനം, കരുത്ത് കൂടാതെ മനുഷ്യപ്പറ്റിന്‍റെ വാർപ്പുമാതൃകകളായ മാതൃത്വം, വാർധക്യം തുടങ്ങിയവയിലേക്ക് തെളിച്ചമേകുന്ന പ്രതീകങ്ങൾ മാത്രമാണ്. എങ്കിലും വരകളിൽ അവളുടെ സ്ത്രൈണഭാവം ഒട്ടും ചോരുന്നില്ലതാനും. കറുപ്പിന്‍റെയും വെളുപ്പിന്‍റെയും അരസികതക്കപ്പുറം പല ചിത്രങ്ങളിലും അവളുടെ പ്രതീക്ഷകളും ആനന്ദാനുഭൂതികളും നിറക്കൂട്ടുകളായി ചിറകുവിടർത്തുന്നുമുണ്ട്. അതായത്, ഫെമിനിസ്റ്റ് ആത്യന്തികവാദത്തിന്‍റെ പ്രയോക്താവല്ല ചിത്രകാരിയിവിടെ.  

Swaliha-Naser-ali
ലൈംഗികതയെ േമ്ലച്ഛഭാവത്തിൽ കാണുന്ന കപട സദാചാര ഭാവത്തെ തള്ളി അതിനെ ആനന്ദനിർവൃതിയുടെ വർണം ചാലിച്ച പവിത്രവും സംഗീതാത്മകമാെയാരു ജൈവികാസ്വാദനവുമായി കാണുന്ന  ‘കളർ ഒാഫ് റിലേഷൻ’ എന്ന ചിത്രത്തോടെയാണ് പരമ്പര തുടങ്ങുന്നത്. മനുഷ്യ സൃഷ്ടിപ്പിന്‍റെ സൗന്ദര്യവും നൈർമല്യവും സ്ത്രീയാണെന്ന് വിളിച്ചോതുന്ന ‘ബ്യൂട്ടി’ എന്ന തൂവെള്ള കുതിര; കരുത്ത് പുരുഷന്‍റെ മാത്രം കുത്തകയല്ല സ്ത്രീക്കുകൂടിയുള്ളതാണെന്ന ബോധ്യം അവളിൽ ജനിപ്പിക്കാൻപോന്ന ‘പവർ’, ‘ഫോളോ’ എന്നീ ചിത്രങ്ങളിലെ കറുപ്പും വെളുപ്പും വർണമുള്ള കുതിരകൾ  അർധ സ്ത്രീപക്ഷ വാദത്തിന്‍റെ തോന്നലുളവാക്കുന്നവയാണ്.
Swaliha-Naser-ali
സ്ത്രീ നയനങ്ങൾ ഒരു കലാകാരിയുടെ കൈയിൽ അവളുടെ ഭാവങ്ങൾ പ്രകടമാക്കാൻ പറ്റുന്ന എത്ര നല്ല മാധ്യമമാണെന്ന് തെളിയിക്കുന്നതായി ‘റെക്കഗനൈസ്’ , ‘റിവഞ്ച്’ എന്നീ ചിത്രങ്ങൾ. ചിത്രകാരിയുടെ ഭാവനയും കലാവൈഭവവും വിളിച്ചോതുന്ന ഇവയിലൂടെ ഒന്നും അറിയാത്ത വിഡ്ഢിയല്ല സ്ത്രീ എന്ന് സമൂഹത്തെ ബോധിപ്പിക്കാനായി. മനുഷ്യവർഗത്തിന്‍റെ നല്ലപാതിയായ സ്ത്രീയോട് പുരുഷൻ കാണിക്കുന്ന ക്രൂരത ചിത്രീകരിക്കുന്ന ‘റേപ്’ ഏറെ വ്യത്യസ്ത രചനയാണ്. കരുണക്കു യാചിക്കുന്ന കൈകളും മുഖവും മാത്രമാണ് ചിത്രത്തിൽ തെളിയുന്നത്; കാമവെറി പൂണ്ടവൻ മറ്റൊന്നും കാണാത്ത കാമാന്ധതയുടെ അവ്യക്തതയാണിവിടെ കോറിയിട്ടിട്ടുള്ളത്. 
Swaliha-Naser-ali
അതുപോലെ ചുവപ്പിലും പച്ചയിലും വരച്ച ‘സ്ട്രെങ്ത് ഒാഫ് വിമനി’ൽ പീഡനമേറ്റതിലൂടെ രൂപപ്പെട്ട ഭ്രൂണത്തെ ഒരു ശാപമായി കാണാതെ അതിന് തണലേകുന്ന വടവൃക്ഷമായി സങ്കൽപിക്കാൻ അവളെ പ്രേരിപ്പിക്കുന്ന ചിത്രകാരി, പരിപൂർണതാവാദത്തിന്‍റെ അപ്പോസ്തലായി മാറുന്ന ശക്തമായ രചനയാണ്. ജീവിതത്തിൽ ആനന്ദനടനം നടത്താൻ തുനിയുന്നവർ അവസാനം ചതിക്കുഴിയിൽ ചെന്നു ചാടുന്നതിെന കാണിക്കുന്ന ‘ഡെഡ് ലൈഫ്’, ആഗ്രഹ പൂർത്തീകരണത്തിനായി ജീവിതത്തിന്‍റെ പുറംമോടി കണ്ട് വഞ്ചിക്കപ്പെടുന്നതിനെ കുറിക്കുന്ന പുറമേക്ക് തിളക്കമുള്ളെതങ്കിലും അടിയിൽ ചളി അടിഞ്ഞ ഷൂ മാധ്യമമാക്കിയ ‘പോളിഷ്’ മികച്ച രചനയായി.
Swaliha-Naser-ali
സൗദി അറേബ്യ, ഹൈദരാബാദ്, തിരുവനന്തപുരം എന്നിവിടങ്ങളിൽ നേരത്തേ പ്രദർശനങ്ങൾ നടത്തിയ സ്വാലിഹ ഇൻസ്റ്റന്‍റ് ചിത്രരചനകളിൽ പല പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. ജില്ല സ്കൂൾ കലോത്സവത്തിൽ കലാതിലകമായിരുന്നു. ഇൻറീരിയർ ആർക്കിടെക്റ്റായി ജോലി ചെയ്യുന്ന ഇവർ കോഴിക്കോട് തലക്കുളത്തൂർ വാസിയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:artistmalayalam newsSwaliha Naser AliInterior ArchitectEye Drops Art ExhibitionLifestyle News
News Summary - Artist Swaliha Naser Ali, Eye Drops Art Exhibition -Lifestyle News
Next Story