ലെെവാണ് രുചിയും രുചിക്കൂട്ടും
text_fields'ഭക്ഷണത്തിന്റെ രുചിയും മേന്മയും ചേരുവകള്‍കൊണ്ടു മാത്രമല്ല, പാചകത്തിനുള്ള പാകവും കൂടിയാണ്. കൈയൊന്നു മാറിയാല്‍ രുചിയും മാറും' - ഫേസ്ബുക്ക്, വാട്ട്സ്ആപ്പ് തുടങ്ങിയ സമൂഹ മാധ്യമങ്ങളില്‍ക്കൂടി ഇൗ തിരിച്ചറിവുകൾ നൽകി ജീവിതത്തില്‍ പുതിയ ഒരു അധ്യായം കുറിക്കുകയാണ് ശ്രീലക്ഷ്മി സതീഷ്.
രസതന്ത്ര അധ്യാപികയും മോട്ടിവേഷനല്‍ െട്രയിനറും കാമ്പസ്റൂട്ട് എന്ന സ്ഥാപനത്തിലെ സി.ഇ.ഒയും സൈക്കോളജിക്കല്‍ കൗണ്‍സലറുമാണ് ശ്രീലക്ഷ്മി. തൃപ്പൂണിത്തുറയില്‍ താമസിക്കുന്ന അവർ തിരുവനന്തപുരം സ്വദേശിനിയാണ്. ''ജോലിത്തിരക്കിനിടയിലും പാചകത്തോടുള്ള ഇഷ്ടമാണ് പുത്തന്‍ രുചിക്കൂട്ടുകളുമായി സുഹൃത്തുക്കള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാന്‍ പ്രേരണയായത്'' -അവര്‍ പറയുന്നു.
ചെറിയ രീതിയില്‍ കിട്ടുന്ന ഓര്‍ഡറുകള്‍ 'കലവറ ഫുഡ് പ്രോഡക്ട്സ്' എന്ന പേരില്‍ ടിന്നുകളില്‍ നിറച്ച് സ്വദേശത്തും വിദേശത്തുമുള്ള സുഹൃത്തുക്കള്‍ക്ക് കൊറിയറും പോസ്റ്റല്‍ സർവിസ് വഴിയുമാണ് എത്തിക്കുന്നത്. വീട്ടില്‍ തയാറാക്കുന്ന മസാലക്കൂട്ടുകള്‍ മാത്രം ഉപയോഗിക്കുന്നു. ''മീന്‍, ബീഫ്, ചെമ്മീന്‍, കോളിഫ്ലവര്‍, കക്ക, കൂണ്, പാവക്ക തുടങ്ങിയ അച്ചാറുകള്‍ ഉള്‍പ്പെടെ തനതുരീതിയില്‍ പാകം ചെയ്ത് തുടങ്ങിയതോടെ ആവശ്യക്കാര്‍ ഏറി'' -ശ്രീലക്ഷ്മി പറയുന്നു.
അച്ചാറുകള്‍ ഉണ്ടാക്കുമ്പോൾ തന്നെ അതിെൻറ വിഡിയോ ലൈവായി ഫേസ്ബുക്കില്‍ കാണിക്കുന്നതു വഴി ഉപഭോക്താക്കള്‍ക്ക് നിർമാണം നേരിട്ടുകാണാം. ശുചിത്വവും സത്യസന്ധതയും ഇതിലൂടെ അറിയാമെന്നും സഹോദരനും സഹായിയുമായ ശ്രീരാജ് മേനോന് പറഞ്ഞു. ദിവസവും 100 ബോട്ടിലുകളിലധികം അച്ചാറുകള്‍ ഫേസ്ബുക്ക് വഴി ലഭിക്കുന്ന ഓര്‍ഡറുകള്‍ മൂലം വിതരണം നടത്തുന്നു. ഇത് എല്ലാ വനിതകള്‍ക്കും മാതൃകയായി മാറ്റാമെന്നും അവർ കൂട്ടിച്ചേർക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.