Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightകാമെഗൗഡ;...

കാമെഗൗഡ; ജലസ്രോതസ്സുകളുണ്ടാക്കി പച്ചപ്പ് തിരിച്ചുപിടിച്ച ഒറ്റയാൻ

text_fields
bookmark_border
കാമെഗൗഡ; ജലസ്രോതസ്സുകളുണ്ടാക്കി പച്ചപ്പ് തിരിച്ചുപിടിച്ച ഒറ്റയാൻ
cancel
camera_alt

കാമെഗൗഡ കുളത്തിന് സമീപം

ബംഗളൂരു: പ്രായാധിക്യം കാരണം തിങ്കളാഴ്ച മരിച്ച 'കെരെ കാമെഗൗഡ' എന്ന കാമെഗൗഡയുടെ വിയോഗത്തിലൂടെ കർണാടകക്ക് നഷ്ടമായത് സമാനതകളില്ലാത്ത പരിസ്ഥിതി പ്രവർത്തകനെ. മാണ്ഡ്യയിലെ മലവള്ളി താലൂക്കിലെ ദാസനദൊഡ്ഡി ഗ്രാമത്തിലെ കുന്‍ദൂരു മലയെ വരൾച്ചയിൽ നിന്ന് ഹരിതാഭയിലേക്ക് നയിച്ച ഒറ്റയാനായിരുന്നു കാമെഗൗഡ. കഴിഞ്ഞ ദിവസം 82ാം വയസ്സിൽ അദ്ദേഹം വിടവാങ്ങിയെങ്കിലും ആ നീരുറവകൾ മനുഷ്യനും ജന്തുജാലങ്ങൾക്കുമായി ജീവജലം നൽകിക്കൊണ്ടേയിരിക്കുകയാണ്.

മൈസൂരു മാണ്ഡ്യയിലെ സാധാരണ ആട്ടിടയനായിരുന്ന ഇദ്ദേഹം ഒരിക്കലും പള്ളിക്കൂടത്തിൽ പോയിട്ടില്ല, അതിനാൽ ഔപചാരിക വിദ്യാഭ്യാസം ഒട്ടുമേ ഇല്ല. എന്നാൽ കണ്ണുകൾ തുറന്ന് ചുറ്റുമുള്ള ഭൂമിയെ അയാൾ കണ്ടു. ജലസ്രോതസ്സുകൾ ഇല്ലാതാകുന്നത് വരൾച്ചക്ക് ആക്കം കൂട്ടുമെന്ന് തിരിച്ചറിഞ്ഞു. വരൾച്ച ഇല്ലാതാക്കാൻ സ്വന്തമായി അയാൾ നീരുറവകൾതന്നെ സൃഷ്ടിച്ചു. ഒന്നും രണ്ടുമല്ല, 42 വര്‍ഷത്തെ അധ്വാനത്തിലൂടെ പിറന്നത് 16 കുളങ്ങള്‍. നാലു പതിറ്റാണ്ടുമുമ്പ് വരണ്ട പ്രദേശമായിരുന്നു ഇവിടം. സസ്യസമ്പത്ത് വളരെക്കുറച്ച് മാത്രമാണ് ഉണ്ടായിരുന്നത്. മഴ പെയ്താല്‍ വെള്ളം മലയില്‍നിന്ന് താഴേക്ക് ഒഴുകിപ്പോവുകയോ ബാഷ്പീകരിച്ചുപോവുകയോ ചെയ്യും. ഇതോടെയാണ് മലയിൽ കുളങ്ങള്‍ നിര്‍മിക്കാന്‍ കാമെഗൗഡ തീരുമാനിക്കുന്നത്.

ആരും സഹായത്തിനെത്തിയില്ലെങ്കിലും പിന്മാറിയില്ല. തരിശ് ഭൂമിയില്‍ അദ്ദേഹം കുളങ്ങള്‍ കുഴിക്കാന്‍ ആരംഭിച്ചപ്പോള്‍ മറ്റുള്ളവർ കളിയാക്കി. കഠിനാധ്വാനവും സ്ഥിരോത്സാഹവും മാത്രമായിരുന്നു കൈമുതല്‍. സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഒരു പിന്തുണയുമില്ലാതെയാണ് ഈ പ്രവർത്തനങ്ങൾ നടത്തിയത് എന്നതും വ്യത്യസ്തനാക്കി. കാലത്തുതന്നെ ആയുധങ്ങളുമെടുത്ത് കുൻദൂരു മലയിൽ എത്തി ചെറുകുളങ്ങൾ കുഴിച്ചു. നീരുറവ പൊട്ടി അവിടെ വെള്ളം കെട്ടിനിന്നു. മഴ പെയ്യുമ്പോൾ വെള്ളം കുത്തിയൊലിച്ച് പാഴാകുന്നത് കുറഞ്ഞു. അതോടെ മലക്ക് ജീവൻവെച്ചു, പിന്നെയവിടം പച്ചപ്പ് തുടിച്ചു. കുളങ്ങള്‍ നിര്‍മിക്കുന്നതിനൊപ്പം മലയില്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുകയും ചെയ്തു. മലയിലെ മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും കുളങ്ങള്‍ എപ്പോഴും ജീവനേകുകയാണ്. പ്രകൃതിസംരക്ഷണ മേഖലയിലെ പ്രവർത്തനം അദ്ദേഹത്തെ പ്രശസ്തനാക്കി. 'കുന്‍ദൂരു മലയില്‍ ആടുകളെ മേയ്ക്കാന്‍ പോയ ഞാന്‍ ക്ഷീണിതനായി. വെള്ളത്തിനായി തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. പിന്നീട്, ദീര്‍ഘദൂരം നടന്ന് ഒരു വീട്ടില്‍നിന്ന് വെള്ളം കുടിച്ചാണ് ദാഹമകറ്റിയത്. ഒരു മനുഷ്യന് ദാഹജലം കിട്ടാന്‍ ധാരാളം സാധ്യതയുണ്ട്. എന്നാല്‍ വന്യജീവികളും പക്ഷികളും എങ്ങനെ ദാഹം ശമിപ്പിക്കും?', കുളങ്ങള്‍ കുഴിക്കാന്‍ ആരംഭിച്ചതിനെക്കുറിച്ച് പിന്നീട് ഒരു അഭിമുഖത്തില്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു.

കാമെഗൗഡ ആടുകൾക്കൊപ്പം

പ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍റെ പ്രതിമാസ റേഡിയോ പരിപാടിയായ 'മന്‍ കീ ബാത്തില്‍' പരാമര്‍ശിച്ചതോടെയാണ് കാമെഗൗഡ ദേശീയ ശ്രദ്ധയിലേക്കുയര്‍ന്നത്. 'അസാധാരണമായ വ്യക്തിത്വമുള്ള ഒരു സാധാരണക്കാരനാണ് കാമെഗൗഡ' എന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍.

2020ൽ മടിക്കേരി ആകാശവാണി നിലയം 'കൃഷിരംഗം' പരിപാടിയില്‍ കാമെഗൗഡയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംപ്രേഷണം ചെയ്തിരുന്നു. കര്‍ണാടക രാജ്യോത്സവ പുരസ്‌കാരം, ഡി. രമാഭായി ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ പുരസ്‌കാരം, എം. ഗോപിനാഥ് ഷേണായി ചാരിറ്റബിള്‍ ട്രസ്റ്റ് പുരസ്‌കാരം തുടങ്ങിയവ അദ്ദേഹത്തിന് ലഭിച്ചു. രണ്ടു വര്‍ഷം മുമ്പ് കര്‍ണാടക ആര്‍.ടി.സി ആജീവനാന്ത സൗജന്യ യാത്രാപാസ് നല്‍കിയിരുന്നു.

ഭാര്യയും രണ്ടു മക്കളുമുണ്ട്. വിയോഗത്തില്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അനുശോചിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnatakaKamegowdagreenery
News Summary - Kamegowda who made water sources and worked for regained the greenery
Next Story