Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightഫ്രണ്ട്‌സ് ഫോർ എവർ

ഫ്രണ്ട്‌സ് ഫോർ എവർ

text_fields
bookmark_border
souhridha koottayma
cancel
camera_alt

സൗഹൃദകൂട്ടായ്മ

"തങ്ങള്‍ അനുഭവിച്ചറിഞ്ഞ ഹൃദ്യമായ സൗഹൃദത്തിന്‍റെ ചൂടും ചൂരും മക്കളിലേക്കും പകരണം. ആ ലക്ഷ്യം സാക്ഷാല്‍ക്കരിക്കുന്നതിനു മാത്രമായി കൂടുതല്‍ കൂടിച്ചേരലുകളും മക്കള്‍ക്ക് ഒന്നിച്ചിരിക്കാനുള്ള വേദികള്‍ ഒരുക്കുന്നതിലും ശ്രദ്ധിക്കുക"

തിരക്കേറിയ ജീവിതത്തിൽ ഇത്തിരി നേരം ഒന്നിച്ചിരിക്കാൻ സമയം കണ്ടെത്താനാവാത്ത പുതിയ കാലത്ത് ഒന്നരപ്പതിറ്റാണ്ടിലേറെയായി കാത്തുസൂക്ഷിക്കുന്ന സൗഹൃദത്തിന്‍റെ മനോഹരമായ കഥ പറയുകയാണ് ദുബൈയിലെ ഒരു കൂട്ടം മലയാളി പ്രവാസികൾ.

ചങ്ങനാശേരിക്കാരനായ വര്‍ഗീസ് ജോസഫ്, തൃശൂരിൽ നിന്നുള്ള സുരഭിന്‍ വര്‍ഗീസ്, ഇരിങ്ങാലക്കുടക്കാരനായ സുദീപ് മേനോന്‍, ഗുരുവായൂർ സ്വദേശി ഷമീര്‍ റഹ്‌മുത്തുല്ല, മലപ്പുറം തിരൂരിൽ നിന്നുള്ള രതീഷ് വള്ളത്തോള്‍, തൃപ്രയാറിൽ നിന്നുള്ള സുബിന്‍ സുഗതന്‍, ആലപ്പുഴക്കാരൻ ബിബിന്‍ പത്രോസ്, ചേറ്റുവക്കാരൻ മുഹമ്മദ് ഹബീഷ്, കൊല്ലം ജില്ലയിൽ നിന്നുള്ള സിബി, തൃശൂരിൽ നിന്നുള്ള ഹനീഷ് മന്ദിരം എന്നിവയാണ് ആ കഥയിലെ കഥാപാത്രങ്ങൾ.

2007ലാണ് വില്ലൻമാരില്ലാത്ത, പത്തു പേരും നായകൻമാരായ സൗഹൃദത്തിന്‍റെ കഥയുടെ തുടക്കം. ദുബൈയിലെ അലെക് എന്‍ജിനീയറിങ് ആൻഡ് കോണ്‍ട്രാക്ടിങ് കമ്പനിയിലെ ഡിസൈനിങ് വിഭാഗത്തിലാണ് സൗഹൃദത്തിന്‍റെ വിത്തുമുളച്ചത്. ആ സൗഹൃദം ഇന്ന് വളർന്ന് പന്തലിച്ച് പത്ത് കുടുംബങ്ങളിലേക്ക് വേരുകൾ ആഴ്ത്തി കൂടുതൽ ദൃഢമാകുകയാണ്.


‘അന്ന് ഞങ്ങളൊരുമിക്കുമ്പോൾ എല്ലാവരും അവിവാഹിതരായിരുന്നു. 15 വര്‍ഷത്തിനിപ്പുറവും ഏറ്റമേറ്റം ഇമ്പമോടെ തുടരുന്ന ആ സൗഹൃദം ഞങ്ങളുടെ മക്കളിലേക്കും പകരണം, അതാണ് ഇപ്പോഴത്തെ പ്രധാന ദൗത്യം'. തങ്ങളുടെ സൗഹൃദത്തിന്‍റെ മാധുര്യം വര്‍ണിക്കുമ്പോള്‍ ഈ പ്രവാസിക്കൂട്ടത്തിനു നൂറ് നാവാണ്.

ആ പത്തുപേര്‍ ഒരേ മനസ്സോടെ ഒന്നരപ്പതിറ്റാണ്ടിനിപ്പുറവും കാത്തുസൂക്ഷിക്കുന്ന, തങ്ങളുടെ മക്കളിലേക്കു കൂടി സ്‌നേഹക്കൂട്ടായ്മയുടെ തണല്‍ വിരിക്കുന്ന സൗഹൃദത്തിന് ഏറെ പറയാനുണ്ട്. ആ സുഹൃദ് ബന്ധത്തിനു നാന്ദികുറിച്ച 2007-08 വര്‍ഷത്തിന് അവരുടെ ജീവിതത്തില്‍ അത്രമേല്‍ മൂല്യവുമുണ്ട്.

ജീവിതത്തെ കുറിച്ച് ഒരുമിച്ച് സ്വപ്‌നം കണ്ട നാളുകള്‍. പ്രവാസത്തിന്‍റെ കൈയ്പ്പും മധുരവുമെല്ലാം ഒന്നായി പങ്കിട്ട് ആഗ്രഹങ്ങളെ യാഥാര്‍ഥ്യമാക്കാന്‍ പരസ്പരം കൈത്താങ്ങായവര്‍, സുഖങ്ങളും ദുഖങ്ങളുമെല്ലാം പങ്കിട്ടെടുത്ത കാലം.

ഒരേ കമ്പനിയില്‍ പതിനഞ്ചാം വര്‍ഷമെന്നത് ചില്ലറ കാലയളവല്ല. ജീവിതം വിവിധ തലങ്ങളിലേക്ക് വളര്‍ന്നപ്പോഴും അവരുടെ സൗഹൃദത്തിന്‍റെ വ്യാപ്തിയുമേറി. എല്ലാവരും വിവാഹിതരായി. കുട്ടികളായി. അങ്ങനെ സ്‌നേഹക്കൂട്ടായ്മ പത്തില്‍നിന്നു ഇരുപതിലേക്കും അതിലുമേറെയുമായി വളര്‍ന്നു പന്തലിച്ചു. അവരിന്ന് ഒരു കുടുംബം പോലെയാണ്.


ജോലിയില്‍ പ്രവേശിച്ച അന്നുമുതല്‍ ആഘോഷങ്ങളെല്ലാം ഒന്നിച്ചാണ്. ഓണം, പെരുന്നാള്‍, വിഷു, ക്രിസ്മസ്, പുതുവര്‍ഷം, ജന്‍മദിനം, വിവാഹ വാര്‍ഷികം എല്ലാ ആഘോഷങ്ങളും അവരുടെ ഒത്തുകൂടലിന്‍റെ വേദികള്‍ കൂടിയാണ്. എല്ലാവര്‍ഷവും ഒന്നോ രണ്ടോ തവണ കുടുംബാംഗങ്ങളുമായി ഒത്തു ചേരുക എന്നത് നിര്‍ബന്ധമാണ്. ഏതെങ്കിലും രീതിയില്‍ അടുപ്പം കുറയുന്നു എന്നു തോന്നിയാല്‍ ഒട്ടും താമസിക്കാതെ തന്നെ അവരൊന്നു കൂടിയിരിക്കും. കണ്ണി മുറിയാതെ കാത്തുസൂക്ഷിക്കാനുള്ള കരുതല്‍....!

പ്രവാസം മതിയാക്കി ഹനീഷ് നാടുകൂടിയെങ്കിലും കൂട്ടംവിട്ടില്ല. എന്തിനും ഏതിനും ഒപ്പമുണ്ട്. സൗഹൃദത്തിന്‍റെ 15ാം വാര്‍ഷികം ഈ വര്‍ഷം ആഘോഷിച്ചത് അര്‍മേനിയയിലാണ്. യാത്രകളോടാണ് പ്രണയം. ഒരുപക്ഷേ, മുറ തെറ്റാതെയുള്ള യാത്രകളാവാം ഇക്കാലമത്രയും കടന്നുപോയിട്ടും അത്രമേല്‍ ആഴത്തില്‍ വേരാഴ്ത്തി ഈ സൗഹൃദം മുന്നോട്ടു പോവുന്നതെന്ന് ഇവര്‍ കരുതുന്നു.

കുടുംബങ്ങള്‍ക്കൊപ്പമുള്ള യാത്രകള്‍ വിട്ട് ഇവര്‍ ഇടയ്ക്കിടെ മുങ്ങും. 'ബാച്ചിലേഴ്‌സ്' ആയി അടിച്ചു പൊളിക്കാനുള്ള നേരമാണത്. അവിടെയാണ് പ്രവാസത്തിന്‍റെ ഉറ്റവരില്‍ നിന്നും മറച്ചുവച്ച, മറ്റാരും അറിയേണ്ടെന്നു തീര്‍പ്പുകല്‍പ്പിച്ച ജീവിതയാഥാര്‍ഥ്യങ്ങളിലേക്കുള്ള അവരുടെ മടങ്ങിപ്പോക്ക്.

അത്തരം കൂടിയിരിക്കലുകളില്‍ ശരിയും തെറ്റുമെല്ലാം വിലയിരുത്തപ്പെടും. പാളിച്ചകളും നേട്ടങ്ങളുമെല്ലാം മുന്നോട്ടുള്ള ശക്തമായ ചുവടുവയ്പ്പുകള്‍ക്ക് ഊര്‍ജമാവും. ജോലിയിലെ വിരസതകളെ ആട്ടിയകറ്റി വര്‍ധിത വീര്യത്തോടെ അവര്‍ മടങ്ങിവരും, ജീവിതത്തിലേക്ക്.

തങ്ങള്‍ അനുഭവിച്ചറിഞ്ഞ ഹൃദ്യമായ സൗഹൃദത്തിന്‍റെ ചൂടും ചൂരും മക്കളിലേക്കും പകരണം. ആ ലക്ഷ്യം സാക്ഷാല്‍ക്കരിക്കുന്നതിനു മാത്രമായി കൂടുതല്‍ കൂടിച്ചേരലുകളും മക്കള്‍ക്ക് ഒന്നിച്ചിരിക്കാനുള്ള വേദികള്‍ ഒരുക്കുന്നതിലും ശ്രദ്ധ പുലര്‍ത്തിവരികയാണിവര്‍.

തങ്ങളില്‍ മാത്രമൊതുങ്ങുന്ന വെറും സൗഹൃദം മാത്രമല്ല ഇവരുടെ ജീവിത രീതി. അധികമാരെയും അറിയിക്കാന്‍ ആഗ്രഹമില്ലാത്ത ജീവകാരുണ്യ-സാമൂഹിക മേഖലകളിലും അവര്‍ തങ്ങളുടേതായ പങ്കുവഹിക്കുന്നുണ്ട്. സ്‌നേഹ സൗഹൃദങ്ങള്‍ക്ക് നിരവധി മാതൃകകള്‍ ഇവരിലുണ്ട്. അതു തലമുറകളിലേക്ക് പരക്കട്ടേ എന്ന പ്രാര്‍ഥനയും പ്രയത്‌നവുമാണിവരുടെ കൂട്ട്- സ്‌നേഹക്കൂട്ട്...

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsFriendsFriendship
News Summary - friends for ever
Next Story