വ്യാജരേഖ കേസ്: അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് മാർ ജേക്കബ് മനത്തോടത്ത്
text_fieldsകൊച്ചി: സീറോ മലബാർ സഭ അധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ അറസ്റ്റിലായ ആദിത്യൻ വ്യാജരേഖയുണ്ടാക്കിയി ട്ടില്ലെന്ന് എറണാകുളം-അങ്കമാലി അതിരൂപത. ഫാ. ടോണി കല്ലൂക്കാരൻ പറഞ്ഞിട്ടാണ് രേഖ നൽകിയതെന്ന വാദം തെറ്റാണെന്നും അ തിരൂപത അഡ്മിനിസ്ട്രേറ്റർ മാർ ജേക്കബ് മനത്തോടത്ത് വാർത്തസമ്മേളനത്തിൽ പറഞ്ഞു. കോന്തുരുത്തി സ്വദേശി ആദിത്യനെ പൊലീസ് മർദിച്ച് കുറ്റം സമ്മതിപ്പിച്ചതാണ്. കൃത്യമായ തിരക്കഥക്കനുസരിച്ചാണ് പൊലീസ് അന്വേഷണം മുന്നോട്ട് പോകുന് നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഭൂമി ഇടപാടിൽ പ്രതിസ്ഥാനത്തുള്ളവരാണ് ഈ ഗൂഢാലോചനക്കും തിരക്കഥക്കും പിന ്നിലെന്നും രേഖ വ്യാജമാണെന്ന് പറഞ്ഞ് കേസ് അട്ടിമറിക്കാനാണ് ശ്രമമെന്നും മനത്തോടത്ത് ആരോപിച്ചു. സത്യം പുറത്തുകൊണ്ടുവരാൻ ജുഡീഷ്യൽ അന്വേഷണമോ സി.ബി.ഐ അന്വേഷണമോ വേണം. കൊച്ചിയിലെ പ്രമുഖ വ്യാപാര കേന്ദ്രത്തിലെ മെയിൽ സർവറിൽ നിന്ന് ആദിത്യൻ സ്ക്രീൻ ഷോട്ട് എടുത്തതാണിത്. ഇത് ഫാ.ടോണി കല്ലൂക്കാരനോടും ഫാ. പോൾ തേലക്കാടിനും ഇ-മെയിൽ വഴി അയച്ചു കൊടുത്തു. തനിക്ക് ലഭിച്ച രേഖകളുടെ സത്യാവസ്ഥ എന്താണെന്ന് അറിയാനാെണണ് ഫാ.തേലക്കാട്ട് അവ രഹസ്യമായി തന്നെ ഏൽപിച്ചതെന്നും ജേക്കബ് മനത്തോടത്ത് പറഞ്ഞു.
ഇത് ആദ്യമായി പരസ്യപ്പെടുത്തുന്നത് അടച്ചിട്ട മുറിയിൽ കൂടിയ സീറോ മലബാർ സിനഡിെൻറ യോഗത്തിലാണ്. അതിരൂപതയിലെ ഒരു കൂട്ടം വൈദികരാണ് ഈ വ്യാജരേഖയുടെ പിന്നിലെന്നാണ് ഇപ്പോഴുള്ള ആരോപണം. ഭൂമിയിടപാട് കേസിൽ സത്യസന്ധമായ റിപ്പോർട്ടുകളും ഓഡിറ്റിങ് രേഖകളും ആദായനികുതി ഓഫിസിെൻറ റിപ്പോർട്ടും അതിരൂപതയുടെ കൈയിലുണ്ട്. ഈ സാഹചര്യത്തിൽ ആലഞ്ചേരിക്കെതിരെ മറ്റൊരു വ്യാജരേഖ ഉണ്ടാക്കേണ്ടതില്ല. ഇപ്പോഴത്തെ വ്യാജരേഖ കേസിനെ ഭൂമിയിടപാടുമായി ബന്ധപ്പെടുത്തുന്നത് കൃത്യമായ ലക്ഷ്യങ്ങളോടെയാണ്. ഭൂമിയിടപാടുമായി ബന്ധപ്പെട്ട അഴിമതി പുറത്തുകൊണ്ടുവരാൻ മുന്നിൽനിന്ന വൈദികരെ കേസിൽ പ്രതികളാക്കി പീഡിപ്പിക്കാനുള്ള ഗൂഢനീക്കമാണ് നടക്കുന്നത്.
വ്യാജരേഖയുടെ സത്യാവസ്ഥയെക്കുറിച്ചാണ് പൊലീസ് അന്വേഷിക്കേണ്ടത്. ഈ രേഖയിൽ ആലഞ്ചേരിയുടെ പേര് എങ്ങനെ വന്നു എന്ന് പൊലീസ് തെളിയിക്കട്ടെ. നിലവിലെ അന്വേഷണത്തിൽ അതിരൂപതക്ക് തൃപ്തിയില്ല. സത്യസന്ധമായ ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. അല്ലാത്തപക്ഷം വിശ്വാസികളെ പങ്കെടുപ്പിച്ച് ശക്തമായ പ്രക്ഷോഭത്തിനിറങ്ങുമെന്നും അതിരൂപത അംഗങ്ങൾ അറിയിച്ചു. ബിഷപ്പുമാരായ സെബാസ്റ്റ്യൻ എടയന്ത്രത്ത്, ജോസ് പുത്തൻവീട്ടിൽ, വൈദിക സമിതി സെക്രട്ടറി ഫാ.കുര്യാക്കോസ് മുണ്ടാടൻ, ആദിത്യെൻറ പിതാവ് സക്കറിയ വളവി, കോന്തുരുത്തി വികാരി ഫാ.മാത്യുഇടശ്ശേരി, ഫാ.സണ്ണി കളപ്പുരക്കൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി പി.പി. ജെരാർദ്, ഫാ.പോൾ കരേടൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
ആദിത്യനെ പൊലീസ് ക്രൂരമായി മർദിച്ചു -പിതാവ്
കൊച്ചി: മൂന്ന് ദിവസം നിരന്തരം ആദിത്യനെ പൊലീസ് മർദിച്ചെന്ന് പിതാവ് സക്കറിയ വളവി. കാക്കനാട് സബ്ജയിലിൽ കാണാൻ പോയപ്പോൾ അവൻ കരഞ്ഞുകൊണ്ട് കാൽവെള്ളയിൽ തല്ലിയതിെൻറ പാട് കാണിച്ചുതന്നു. കൊല്ലുമെന്ന് ഉറപ്പായപ്പോഴാണ് ഫാ. ടോണി കല്ലൂക്കാരെൻറ പേര് പറഞ്ഞതെന്നാണ് ആദിത്യൻ തന്നോട് പറഞ്ഞത്. ഫാ.പോൾ തേലക്കാടിെൻറയും ടോണിയുടെയും പേര് പൊലീസ് നിർബന്ധിച്ചു പറയിപ്പിച്ചതാണെന്നും പിതാവ് ആരോപിച്ചു.
തെൻറ കടയിലെ കമ്പ്യൂട്ടറിലാണ് ആദിത്യൻ രേഖകൾ നിർമിച്ചതെന്ന് പൊലീസ് പറയുന്നുണ്ട്. കടയിൽനിന്ന് ആദ്യത്തെ ദിവസം കമ്പ്യൂട്ടർ പരിശോധിച്ചപ്പോൾ ഒന്നും കണ്ടെത്താൻ പൊലീസിന് സാധിച്ചില്ല. അന്ന് ആ കമ്പ്യൂട്ടർ പൊലീസ് കൊണ്ടുപോകുകയും പിറ്റേന്ന് അത് തിരിച്ചു കൊണ്ടുവെക്കുകയും ചെയ്തു. ഇതിൽ പൊലീസ് തന്നെ കൃതിമ തെളിവ് ഉണ്ടായശേഷേമ ആദിത്യനെ കൊണ്ടുസമ്മതിപ്പിക്കുകയുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.