Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 May 2019 5:39 PM GMT Updated On
date_range 18 May 2019 5:39 PM GMTഫുജൈറയിൽയിൽ നിന്ന് അട്ടപ്പാടിയുടെ തണൽ തേടിയെത്തിയ സൈറ ‘യാത്ര’യായി
text_fieldsbookmark_border
അഗളി: ആരും ശ്രദ്ധിക്കാതെ, മക്കൾ പോലും തിരിഞ്ഞുനോക്കാതെ ദുബൈ ഫുജൈറയിൽനിന്ന് ഒരു വർഷം മുമ്പ് അട്ടപ്പാടി ശാന്തിഗ്രാമിലെത്തിയ മഹാരാഷ്ട്ര പുണെ സ്വദേശിനി സൈറ സൈത് മുഹമ്മദ് (81) അന്ത്യയാത്രയായി. 50 വർഷം മുമ്പ് ഫുജൈറയിൽ എത്തിയ അവർ ഒരു പാകിസ്താനിയെ വിവാഹം കഴിച്ചിരുന്നു. അതിലുണ്ടായ മൂന്ന് മക്കളിൽ മാനസികവളർച്ച കുറഞ്ഞ പർവേശ് അട്ടപ്പാടിയിലും ഇവർക്കൊപ്പമുണ്ടായിരുന്നു.
വർഷങ്ങൾക്ക് മുമ്പ് ഭർത്താവ് മരിച്ചതോടെ ഇവർ ഫുജൈറയിലെ ഒറ്റപ്പെട്ട വീട്ടിൽ അകപ്പെടുകയായിരുന്നു. ഫുജൈറയിലെ മലയാളികളായ സാമൂഹികപ്രവർത്തകരുടെ ഇടപെടൽ അവരെ ഉമാ പ്രേമെൻറ അട്ടപ്പാടിയിലെ സാമൂഹിക കേന്ദ്രത്തിലെത്തിച്ചു. ഒരു വർഷത്തിലധികമായി ഉമ്മയും മകനും ഇവിടത്തെ അന്തേവാസികളായിരുന്നു. ഇവരുടെ മൂത്ത മകൻ താജ് അലി ഉസ്ബെക്കിസ്താനിലാണ്.
മകൾ മദീന സൈത് ദുബൈയിൽ ഉദ്യോഗസ്ഥയാണ്. പർവേശിനെ താജ് അലി ഉസ്ബെക്കിസ്താനിലേക്ക് കൊണ്ടുപോകാമെന്ന് ഏറ്റതായി ഉമാ പ്രേമൻ പറഞ്ഞു. എന്നാൽ, ഒൗദ്യോഗികരേഖകൾ ശരിയാക്കണം. സൈറ സൈതിെൻറ ആഗ്രഹപ്രകാരം അഗളി പള്ളി ഖബർസ്ഥാനിൽ മയ്യിത്ത് ഖബറടക്കി.
വർഷങ്ങൾക്ക് മുമ്പ് ഭർത്താവ് മരിച്ചതോടെ ഇവർ ഫുജൈറയിലെ ഒറ്റപ്പെട്ട വീട്ടിൽ അകപ്പെടുകയായിരുന്നു. ഫുജൈറയിലെ മലയാളികളായ സാമൂഹികപ്രവർത്തകരുടെ ഇടപെടൽ അവരെ ഉമാ പ്രേമെൻറ അട്ടപ്പാടിയിലെ സാമൂഹിക കേന്ദ്രത്തിലെത്തിച്ചു. ഒരു വർഷത്തിലധികമായി ഉമ്മയും മകനും ഇവിടത്തെ അന്തേവാസികളായിരുന്നു. ഇവരുടെ മൂത്ത മകൻ താജ് അലി ഉസ്ബെക്കിസ്താനിലാണ്.
മകൾ മദീന സൈത് ദുബൈയിൽ ഉദ്യോഗസ്ഥയാണ്. പർവേശിനെ താജ് അലി ഉസ്ബെക്കിസ്താനിലേക്ക് കൊണ്ടുപോകാമെന്ന് ഏറ്റതായി ഉമാ പ്രേമൻ പറഞ്ഞു. എന്നാൽ, ഒൗദ്യോഗികരേഖകൾ ശരിയാക്കണം. സൈറ സൈതിെൻറ ആഗ്രഹപ്രകാരം അഗളി പള്ളി ഖബർസ്ഥാനിൽ മയ്യിത്ത് ഖബറടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story