Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദുരൂഹ സാഹചര്യത്തിൽ...

ദുരൂഹ സാഹചര്യത്തിൽ യുവാവ് മരിച്ചു; സഹോദരനുൾപ്പെടെ മൂന്നുപേർ കസ്റ്റഡിയിൽ

text_fields
bookmark_border
ദുരൂഹ സാഹചര്യത്തിൽ യുവാവ് മരിച്ചു; സഹോദരനുൾപ്പെടെ മൂന്നുപേർ കസ്റ്റഡിയിൽ
cancel

ഈരാറ്റുപേട്ട: തീക്കോയി ഞണ്ടുകല്ലില്‍ സഹോദരനൊപ്പം മദ്യപിച്ച യുവാവിനെ ദുരൂഹ സാഹചര്യത്തിൽ വീട്ടിൽ മരിച്ചനിലയില്‍ കണ്ടെത്തി.

മുത്തുകാട്ടില്‍ രാജനാണ് (48) മരിച്ചത്. സംഭവത്തില്‍ സഹോദരനെയും സഹോദരി പുത്രനെയും പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാളെയും ഈരാറ്റുപേട്ട പൊലീസ് കസ്റ്റഡിയിലെടുത്തു.

സ്വത്തുതർക്കത്തിൽ സഹോദരനുമായി വഴക്കുണ്ടായതായി സൂചനയുണ്ട്. തിങ്കളാഴ്ച പുലർച്ച വീട്ടിലാണ് മൃതദേഹം കണ്ടത്. തീക്കോയി ഞണ്ട്കല്ല് സ്വദേശിയായ രാജൻ ദീർഘനാളായി പെരുമ്പാവൂരിൽ ഇറച്ചിക്കട നടത്തുകയാണ്. ഇടക്ക് ഈരാറ്റുപേട്ടയിൽ വന്നുപോകാറുണ്ട്.

ഞായറാഴ്ച ഇവിടെയെത്തിയ രാജന്‍ സഹോദരനൊപ്പം മദ്യപിച്ചതായാണ് വിവരം. തുടർന്നാണ് സ്വത്തുതര്‍ക്കത്തിെൻറ പേരിൽ തമ്മില്‍ വഴക്കുണ്ടായതത്രെ.

ഇതിെൻറ പേരിൽ മുമ്പും തർക്കമുണ്ടായതായി സൂചനയുണ്ട്്. മൃതദേഹത്തിന് സമീപം രക്തക്കറയുമുണ്ടായിരുന്നു. മദ്യക്കുപ്പികളും കണ്ടെത്തിയിട്ടുണ്ട്. മുക്കുപണ്ട പണയ കേസില്‍ സഹോദരെനതിരെ കേസുള്ളതായി പൊലീസ് പറഞ്ഞു.

പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. വിരലടയാള വിദഗ്ധർ പരിശോധന നടത്തി. പാലാ ഡിവൈ.എസ്.പി പ്രഫുല്ലചന്ദ്രനും സ്ഥലത്തെത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Suspicious Deatherattupetta
News Summary - youth died 3 in custody including brother
Next Story