Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയൂത്ത് കോണ്‍ഗ്രസ്...

യൂത്ത് കോണ്‍ഗ്രസ് പ്രസിഡൻറ്; ‘യോഗ്യർ’ പത്തുപേർ

text_fields
bookmark_border
youth-congress-061219.jpg
cancel

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ അർഹരായവരുടെ പേരുകള്‍ ദേശീയ നേതൃത്വം പുറത്തുവിട്ടു. എം.പിമാരും എം.എൽ.എമാരും ഉള്‍പ്പെടെ പത്തുപേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. എം.പിമാരായ ഹൈബി ഈഡന്‍, രമ്യ ഹരിദാസ്, എം.എൽ.എമാരായ ഷാഫി പറമ്പിൽ, കെ.എസ്. ശബരീനാഥൻ എന്നിവരാണ് പട്ടികയിലെ ജനപ്രതിനിധികൾ.

എന്‍.എസ്. നുസൂർ, റിയാസ് മുക്കോളി, എസ്.ജെ. പ്രേംരാജ് (എ ഗ്രൂപ്), റിജില്‍ മാക്കുറ്റി, എസ്.എം. ബാലു, വിദ്യ ബാലകൃഷ്ണന്‍ (െഎ ഗ്രൂപ്) എന്നിവരും പട്ടികയിലുണ്ട്. അതിനിടെ ഒഴിവാക്കലിനെതിരെ ചിലർ എ.ഐ.സി.സിക്ക് പരാതിയും നല്‍കി. ഒരാൾക്ക് ഒരു പദവി എന്ന വാദം പാർട്ടിയിൽ ശക്തമായിരിക്കെയാണ് ജനപ്രതിനിധികളെ കൂടി ഉൾപ്പെടുത്തിയത്. ഇതിനോടുള്ള പ്രതിഷേധം ഉയർന്നുകഴിഞ്ഞു.

അതേസമയം, കെ.എസ്.യു മുൻ സംസ്ഥാന പ്രസിഡൻറ് വി.എസ്. ജോയ് ഉൾപ്പെടെയുള്ളവരെ പട്ടികയിൽനിന്ന് ഒഴിവാക്കി. ലിസ്റ്റിലുള്ള ജനപ്രതിനിധികളല്ലാത്ത രണ്ടുപേരെ രംഗത്തിറക്കാൻ ഗ്രൂപ്പുകൾ ആലോചിക്കുമെന്നാണ് സൂചന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsyouth congress
News Summary - youth congress president 10 are eligible
Next Story