ഇരട്ടക്കൊല: സി.ബി.െഎ അന്വേഷണത്തിന് കുടുംബം ഹരജി നൽകും
text_fieldsകാസർകോട്: പെരിയ ഇരട്ടക്കൊലക്കേസ് ഏഴു പ്രതികളിൽ അവസാനിപ്പിക്കാനുള്ള പൊലീസ ് നീക്കത്തിനെതിരെ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കുടുംബവും കോൺഗ ്രസും രംഗത്ത്. കൊല്ലപ്പെട്ട ശരത് ലാലിെൻറ പിതാവ് സത്യനാരായണനും കൃപേഷിെൻറ പിതാവ് കൃഷ്ണനും സി.ബി.െഎ അന്വേഷണമാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി നൽകും. മരണാനന്തര ചടങ്ങുകൾ കഴിയുന്നതോടെ ഹരജി നൽകാനാണ് നീക്കം.‘പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ല. മകൻ നഷ്ടപ്പെട്ട എെൻറ വീട്ടിൽ വരാതെ കൊലയാളിയുടെ കുടുംബത്തെ സമാധാനിപ്പിക്കാനാണ് പൊലീസിനെ ഭരിക്കുന്ന പാർട്ടി പോയത്. അതിനാൽ സി.ബി.െഎ അന്വേഷണത്തിന് ഹരജി നൽകും. പാർട്ടി കൂടെയുണ്ടാകും’ -കൃപേഷിെൻറ പിതാവ് കൃഷ്ണൻ ‘മാധ്യമ’ത്തോട് പറഞ്ഞു. പ്രമുഖ ക്രിമിനൽ അഭിഭാഷകൻ സി.കെ. ശ്രീധരൻ, മുൻ ഡയറക്ടർ ജനറൽ ഒാഫ് പ്രോസിക്യൂഷൻസ് ടി. ആസഫലി എന്നിവരെ ഹരജിയുടെ നിയമവശങ്ങൾ പരിശോധിക്കാൻ കോൺഗ്രസ് നേതൃത്വം ചുമതലപ്പെടുത്തിയിട്ടുണ്ട്.
നിയമ പോരാട്ടത്തിനൊപ്പം രാഷ്ട്രീയ പോരാട്ടങ്ങൾക്കും ഡി.സി.സി രൂപം നൽകി. ഇതിന് കെ.പി.സി.സി അംഗീകാരം നൽകി. ഇക്കാര്യം ആലോചിക്കാൻ ശനിയാഴ്ച ചേർന്ന ജില്ല കോൺഗ്രസ് കമ്മിറ്റി യോഗത്തിൽ കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് കെ. സുധാകരൻ പെങ്കടുത്തു. രാഷ്ട്രീയ പോരാട്ടങ്ങളുടെ ഭാഗമായി ഇൗ മാസം 26, 27 തീയതികളിൽ 48 മണിക്കൂർ നിരാഹാര സമരം നടത്തും. 25ന് യൂത്ത് കോൺഗ്രസും മാർച്ച് നാലിന് യു.ഡി.എഫും ജില്ല പൊലീസ് ഒാഫിസ് മാർച്ച് നടത്തും. അഞ്ചിന് മഹിള കോൺഗ്രസ് പെരിയയിൽ അമ്മമാരുടെ പ്രതിഷേധ സംഗമം നടത്തും. പിന്നാലെ കുടുംബത്തെ സഹായിക്കാനുള്ള ധനസമാഹരണവും നടക്കും. വിഷയം സജീവമാക്കി നിർത്താനുള്ള ആസൂത്രണമാണ് കോൺഗ്രസ് നടത്തുന്നത്.
ഇരട്ടക്കൊലപാതകത്തിെൻറ അന്വേഷണം ടി.പി. ചന്ദ്രശേഖരൻ കേസ് പോലെയാണ് നീങ്ങുന്നത് എന്നാണ് കോൺഗ്രസ് കുറ്റപ്പെടുത്തുന്നത്. അന്വേഷണത്തിെൻറ മേൽനോട്ടച്ചുമതലയുള്ള െഎ.ജി കെ.ശ്രീജിത് സി.പി.എമ്മിെൻറ താൽപര്യം സംരക്ഷിക്കുന്നയാളെന്ന വിമർശനവും ഉയർത്തുന്നുണ്ട്. ടി.പി കൊല്ലപ്പെട്ടപ്പോൾ ആദ്യഘട്ടത്തിൽ അന്വേഷണത്തിെൻറ ചുമതല വഹിച്ചത് ശ്രീജിത്താണ്. കേസ് വഴിതിരിച്ചുവിടാൻ നീക്കമുണ്ടായതായി അന്ന് വിമർശനം ഉയർന്നിരുന്നു. പെരിയ കേസിൽ അന്വേഷണം ഏഴ് പ്രതികൾക്ക് അപ്പുറത്തേക്ക് പോകാൻ പാടിെല്ലന്ന് സി.പി.എമ്മിന് നിർബന്ധമുണ്ട്. പാർട്ടി പുറത്താക്കിയെന്ന് പറയുന്ന ഒന്നാം പ്രതി പീതാംബരെൻറ വീട് സി.പി.എം നേതാക്കൾ സന്ദർശിച്ചതോടെ കേസിെൻറ ഗതി തീരുമാനിക്കപ്പെട്ടുവെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.