പ്രണയ ബന്ധത്തിൻെറ പേരിൽ യുവാവിൻെറ കൈയ്യും കാലും തല്ലിയൊടിച്ചു, മൂത്രം കുടിപ്പിച്ചു
text_fieldsപെരിന്തല്‍മണ്ണ: പരിചയക്കാരിയായ പെണ്‍കുട്ടിയുടെ വീട്ടിലെത്തി മടങ്ങുന്നതിനിടെ യുവാവിനെ ഒരുസംഘം ക്രൂരമായി മര ്‍ദിച്ചു. ഗുരുതര പരിക്കേറ്റ പെരിന്തല്‍മണ്ണ പാതായ്ക്കര ചുണ്ടമ്പറ്റ നാഷിദ് അലിയെ (20) പെരിന്തൽമണ്ണ മൗലാന ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ അങ്ങാടിപ്പുറത്തിന് സമീപമാണ് സംഭവം.
പെൺകുട്ടിയുടെ വീട്ടിലെത്തി മടങ്ങാൻ തുടങ്ങവെ നാഷിദ് അലിയുടെ ബൈക്ക് കണ്ടില്ല. ഇതന്വേഷിക്കുന്നതിനിടെ ബൈക്ക് അടുത്തുള്ള കുന്നിൻമുകളിലുണ്ടെന്ന് പറഞ്ഞ് നാലംഗ സംഘം കൂട്ടിക്കൊണ്ടുപോയി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുവുള്‍പ്പെടെയുള്ളവർ അവിടെയെത്തിച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
പിന്നീട് ഒരു വീട്ടിലും െറയിൽപാളത്തിന് സമീപവും കൊണ്ടുപോയി ഇരുമ്പുവടി കൊണ്ട് മര്‍ദിച്ചു. കത്തികൊണ്ട് ശരീരമാസകലം കുത്തിമുറിവേല്‍പ്പിച്ചു. കാലിനടിയിൽ പൊള്ളലേൽപ്പിച്ചു. തലകീഴായി കെട്ടിത്തൂക്കി മർദിച്ചതായും മൂത്രം കുടിപ്പിച്ചതായും നാഷിദ് അലി പറഞ്ഞു. അടിയേറ്റ് കാലിലും കൈയിലും എല്ലിന് പൊട്ടലുണ്ട്.
ഏറെസമയത്തെ മര്‍ദനത്തിനുശേഷം സംഘം നാഷിദ് അലിയുടെ ബന്ധുവിനെ വിളിച്ചറിയിക്കുകയായിരുന്നു. ബന്ധുവും സുഹൃത്തുക്കളുമെത്തുേമ്പാൾ നാഷിദ് അലി ഗുരുതരാവസ്ഥയിലായിരുന്നു. തുടര്‍ന്ന് ഇവരാണ് ആശുപത്രിയിലെത്തിച്ചത്. ശസ്ത്രക്രിയ നടത്തി കൈയിൽ കമ്പിയിട്ടിരിക്കുകയാണിപ്പോൾ. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.