Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭാര്യാസഹോദരിയെ...

ഭാര്യാസഹോദരിയെ ബലാത്സംഗം ചെയ്ത യുവാവിന് ജീവിതാന്ത്യം വരെ തടവ്

text_fields
bookmark_border
accuse
cancel

മഞ്ചേരി: ഭാര്യയുടെ 17കാരിയായ സഹോദരിയെ ബലാത്സംഗം ചെയ്ത യുവാവിന് ഇരട്ട ജീവപര്യന്തം തടവും 17 വർഷം അധിക തടവും രണ്ടുലക്ഷം രൂപ പിഴയും. കോഴിക്കോട് ജില്ലയിലെ 34കാരനെയാണ് മഞ്ചേരി പോക്‌സോ അതിവേഗ കോടതി ജഡ്ജി പി.ടി. പ്രകാശൻ ശിക്ഷിച്ചത്. ബലാത്സംഗത്തിന് ജീവപര്യന്തം തടവും 50,000 രൂപ വീതം പിഴയും പോക്സോ വകുപ്പിൽ ഏഴ് വർഷം വീതം തടവും 50,000 രൂപ വീതം പിഴയും വിധിച്ചു. സ്ത്രീത്വത്തെ അപമാനിച്ചതിന് ഒരുവർഷം കഠിന തടവും ഭീഷണിപ്പെടുത്തിയതിന് രണ്ടുവർഷം കഠിന തടവും വിധിച്ചു. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. പിഴ അടച്ചാൽ പെൺകുട്ടിക്ക് നൽകണം.

2018 ജൂലൈ 30ന് പെണ്‍കുട്ടിയുടെ മലപ്പുറം ജില്ലയിലെ വീട്ടില്‍ വെച്ചാണ് സംഭവം. പീഡന ദൃശ്യം മൊബൈലില്‍ പകര്‍ത്തി പിന്നീട് പലതവണ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. 16 സാക്ഷികളെ വിസ്തരിച്ചു. 18 രേഖകൾ ഹാജരാക്കി. കരുവാരകുണ്ട് സി.ഐ പി. വിഷ്ണു, എസ്.ഐ രതീഷ് എന്നിവരാണ് കേസ് അന്വേഷിച്ചത്. ഹൈകോടതി ഉത്തരവ് പ്രകാരം കേസ് വേഗത്തിൽ വിചാരണ പൂർത്തിയാക്കി. പെൺകുട്ടിയുടെ പിതാവാണ് ഹൈകോടതിയെ സമീപിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ. സോമസുന്ദരന്‍ ഹാജരായി. പ്രതിക്കെതിരെ സ്ത്രീധന പീഡനത്തിനും വധശ്രമത്തിനും ഭാര്യ നല്‍കിയ കേസ് മഞ്ചേരി അഡീഷനല്‍ ജില്ല സെഷന്‍സ് കോടതിയില്‍ നിലവിലുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jailedpocsoRape
News Summary - Young man jailed for life for raping sister-in-law
Next Story