യോഗ കേന്ദ്രത്തിലെ പീഡനം: ഹേബിയസ് കോർപസ് ഹരജി വിധി പറയാൻ മാറ്റി
text_fieldsകൊച്ചി: മിശ്രവിവാഹിതയായ തന്നെ തൃപ്പൂണിത്തുറ യോഗകേന്ദ്രത്തിൽ തടങ്കലിൽവെച്ച് പീഡിപ്പിച്ചെന്ന് പരാതിപ്പെട്ട ഡോ. ശ്വേതയുടെ ഭർത്താവ് റിേൻറാ െഎസക്കിെൻറ ഹേബിയസ് കോർപസ് ഹരജി ഹൈകോടതി വിധി പറയാൻ മാറ്റി.
ഭാര്യയെ മാതാപിതാക്കൾ അന്യായ തടങ്കലിൽവെച്ചതായി ആരോപിച്ച് റിേൻറാ നൽകിയ ഹരജിയിലാണ് പിന്നീട് യോഗകേന്ദ്രത്തിലുണ്ടായ അനുഭവം വിശദമാക്കി ശ്വേത കോടതിക്ക് പരാതി നൽകിയത്. തുടർന്ന് േകെസടുക്കാൻ കോടതി നിർദേശിച്ചു. യോഗകേന്ദ്രത്തിനെതിരെ ഫലപ്രദമായ അന്വേഷണം നടക്കുന്നുണ്ടെന്ന് സർക്കാർ കഴിഞ്ഞ ദിവസം അറിയിച്ചു.
കേന്ദ്രത്തിനെതിരെ നൽകിയ പരാതിയിൽ ശരിയായ അന്വേഷണം നടക്കുന്നില്ലെന്ന് പരാതിക്കാരിയും ആരോപിച്ചു. മതസ്പർധയുണ്ടാക്കലുൾപ്പെടെയുള്ള കാര്യങ്ങൾ സംബന്ധിച്ച് പരാതി നൽകിയെങ്കിലും ഇത് രേഖപ്പെടുത്തിയിട്ടില്ലെന്നാണ് ശ്വേതയുടെ പരാതി. സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുമില്ല. കേസ് തിങ്കളാഴ്ച പരിഗണിച്ച കോടതി, വിധി പറയാൻ മാറ്റുകയായിരുന്നു.
അതേസമയം, യോഗകേന്ദ്രം പൂട്ടണമെന്ന പഞ്ചായത്ത് ഉത്തരവ് ചോദ്യം ചെയ്യുന്ന ഹരജി ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി. ഉത്തരവ് സിംഗിൾബെഞ്ച് സ്റ്റേ ചെയ്തിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.