ഭിന്നശേഷിക്കാരായ കുട്ടികൾക്കായി നൗഷാദിൻെറ 'ദിവ്യാങ് യാത്ര' ഡൽഹിയിൽ
text_fieldsദിവ്യാങ് യാത്രക്കിടെ നൗഷാദ് ( വലത്തുനിന്ന് മൂന്നാമത്)
ന്യൂഡൽഹി: ഭിന്ന ശേഷിക്കാരായ കുട്ടികളും രക്ഷിതാക്കളും നേരിടുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയും പരിഹാരം തേടിയും സാമൂഹിക പ്രവർത്തകൻ നൗഷാദ് തെക്കയിലിെൻറ നേൃത്വത്തിൽ നടത്തിയ ഭാരത യാത്ര ഡൽഹിയിൽ സമാപിച്ചു. യാത്രക്കിെട വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ശേഖരിച്ച ഭിന്നശേഷിക്കാരായ കുട്ടികളുെട പ്രശ്നങ്ങളും പരിഹാരങ്ങളും ക്രോഡീകരിച്ച് തിങ്കളാഴ്ച രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഭീമ ഹരജി സമർപ്പിച്ചു.
അടുത്ത ദിവസങ്ങളിൽ ബന്ധപ്പെട്ട മന്ത്രിമാരെ സന്ദർശിച്ച് വിഷയം ശ്രദ്ധയിൽപെടുത്തും. 'ദിവ്യാങ് യാത്ര' എന്നപേരിൽ സി.കെ. സുബീർ, പി.പി. അഷ്റഫ്, അരുൺ കൃഷ്ണ എന്നിവരോടൊപ്പം ജൂൺ 18നാണ് കോഴിക്കോട് കുന്ദമംഗലത്തു നിന്നും കാറിൽ യാത്ര ആരംഭിച്ചത്.
ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കളെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തുക, മാതാപിതാക്കൾ നഷ്ടമായ കുട്ടികളെ താമസിപ്പിക്കാൻ അഭയകേന്ദ്രം തുടങ്ങുക, രക്ഷിതാക്കൾക്ക് അസുഖം ബാധിച്ചാൽ കുട്ടികളെ മാറ്റിപ്പാർപ്പിക്കാൻ സൗകര്യം ഒരുക്കുക, ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സ്കൂളുകളിൽ റിസോഴ്സ് പേഴ്സനെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് രാഷ്ട്രപ്രതിക്ക് ഭീമ ഹരജി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

