ബാലനീതി നിയമം:സർക്കാർ ചട്ടങ്ങളിൽ യതീംഖാനകളുടെ പ്രവർത്തനം സ്തംഭിക്കുന്നു
text_fieldsകൊച്ചി: കേന്ദ്രസർക്കാറിന് പിന്നാലെ സംസ്ഥാന സർക്കാറും കൊണ്ടുവന്ന ചട്ടങ്ങളിൽപെ ട്ട് യതീംഖാനകളുടെ പ്രവർത്തനം സ്തംഭിക്കുന്നു. ഹൈകോടതിയിൽ നിലനിൽക്കുന്ന കേസി െൻറ ഭാഗമായി, സർക്കാറിനോട് കോടതി വിശദീകരണം ആരാഞ്ഞതിെൻറ അടിസ്ഥാനത്തിൽ ശിശു സംരക്ഷണ കേന്ദ്രങ്ങളുടെയും അനാഥാലയങ്ങളുടെയും പ്രവർത്തനം സംബന്ധിച്ച് സർക്കാർ കരട് ചട്ടം തയാറാക്കിയിട്ടുണ്ട്. അതിൽ യതീംഖാനകളുടെ പ്രവർത്തനങ്ങളെ ബാധിക്കുന്ന ഒട്ടേറെ വ്യവസ്ഥകളുണ്ട്. പാവപ്പെട്ട കുട്ടികളുടെ സംരക്ഷണത്തെ ബാധിക്കുമെന്നതിനാൽ യതീംഖാനകളുടെ അഭിപ്രായംകൂടി കേട്ടേ കോടതിക്ക് വിശദീകരണം നൽകാവൂവെന്നാണ് ആവശ്യം. 2015ലെ ബാലനീതി നിയമത്തിെൻറ മറപിടിച്ചാണ് സംസ്ഥാനത്തും പുതിയ ചട്ടങ്ങൾ ഉണ്ടാക്കിയത്.
ബാലനീതി നിയമത്തിെൻറ ഭാഗമായി 2018ൽ സാമൂഹികനീതി വകുപ്പ് ഉദ്യോഗസ്ഥരും ചില ശിശു ക്ഷേമ സമിതികളും യതീംഖാനകളിൽ മിന്നൽപരിശോധന നടത്തി. തുടർന്ന് നൂറിൽപരം യതീംഖാനകൾ സംസ്ഥാനത്ത് അടച്ചുപൂട്ടേണ്ടി വന്നു. സുപ്രീംകോടതി നിർദേശപ്രകാരമാണ് അനാഥാലയങ്ങൾക്കെതിരെ നടപടിയെന്നായിരുന്നു സർക്കാർ ഭാഷ്യം. രാജ്യത്തെ മുഴുവൻ ശിശുസംരക്ഷണ സ്ഥാപനങ്ങളും 2017 ഡിസംബർ 30നകം രജിസ്റ്റർ ചെയ്യണമെന്നാണ് 2017 മേയ് അഞ്ചിന് ജസ്റ്റിസ് മദൻ ബി. ലോക്കൂർ അധ്യക്ഷനായ െബഞ്ച് നിർദേശിച്ചത്. ബാലനീതി നിയമപ്രകാരം ശിശുസംരക്ഷണ സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്യണമെന്ന 41ാം വകുപ്പിെൻറ അടിസ്ഥാനത്തിലായിരുന്നു ഈ ഉത്തരവ്.
എന്നാൽ, സംസ്ഥാന സർക്കാർ 2017 നവംബറിൽ ശിശുസംരക്ഷണ സ്ഥാപനങ്ങൾക്കുപുറമെ അനാഥാലയങ്ങളും രജിസ്റ്റർ ചെയ്യണമെന്ന് ഉത്തരവിറക്കി. എന്നാൽ, സംസ്ഥാനത്തെ യതീംഖാനകൾ 1960ലെ കേന്ദ്ര ഓർഫനേജ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തതാണെന്നാണ് യതീംഖാന അധികൃതരുടെ വിശദീകരണം. അതംഗീകരിക്കാതെ നിയമനടപടികളുമായി സർക്കാർ മുന്നോട്ട് പോവുകയായിരുന്നു.
ഇതിനിടെ പ്രതിസന്ധി മുന്നിൽകണ്ട് സമസ്ത കേരള ജംഇയ്യതുൽ ഉലമ മുഖ്യമന്ത്രി, സാമൂഹികനീതി മന്ത്രി, സാമൂഹികനീതി സെക്രട്ടറി എന്നിവരെക്കണ്ട് ആവശ്യങ്ങൾ ബോധിപ്പിച്ചു.
എന്നാൽ, സുപ്രീംകോടതി നിർദേശപ്രകാരമാണ് നടപടിയെന്നാണ് അവർക്ക് മറുപടി ലഭിച്ചത്. ബാലനീതി നിയമത്തിെൻറ പരിധിയിൽ യതീംഖാനകൾ വരില്ലെന്ന സമസ്തയുടെ വാദവും സർക്കാർ തള്ളി.
ഇതിനിടെയാണ് കേരളത്തിൽ ബാലനീതി നിയമം കൊണ്ടുവരണമെന്ന ഹരജി ഹൈകോടതിയിൽ വരുന്നത്. ആ കേസിലാണ് സർക്കാറിനോട് വിശദീകരണം കോടതി ആരാഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.