Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകഥയല്ല ഇൗ...

കഥയല്ല ഇൗ പ്രസംഗം കാടെന്ന വീടിനെക്കുറിച്ചാണ്

text_fields
bookmark_border
കഥയല്ല  ഇൗ പ്രസംഗം  കാടെന്ന വീടിനെക്കുറിച്ചാണ്
cancel
camera_alt????????? ???????? ???????????????????? ? ???????? ??????? ??????????? ??????????????? ??.???????.???????.?????.???????? ???????????????? ???????????? ?????? ??. ????????????????????

കാടിെൻറ കഥ പറയാൻ വന്നവർ നാട്ടിലെ വേദിയും ആൾക്കൂട്ടവും കണ്ടപ്പോൾ ആദ്യമൊന്നു പരി ഭ്രമിച്ചു. ഹൈസ്കൂൾ വിഭാഗം കഥാപ്രസംഗത്തിന് മലപ്പുറം ജില്ലയിലെ ആദിവാസി കോളനികള ിൽനിന്നെത്തിയ കുട്ടികളായിരുന്നു അവർ. എന്നാൽ, മത്സരം തുടങ്ങിയപ്പോൾ കാടിെൻറ കഥ പറ ഞ്ഞ് അവർ നാട് കീഴടക്കി. കഥാപ്രസംഗത്തിനു തൊട്ടുമുമ്പു വരെ ‘ഞങ്ങൾക്ക് പേടിയാവുന്നു’ എന്നു പറഞ്ഞ കുട്ടികൾ മത്സര ശേഷം ഫലം വന്നപ്പോൾ എ ഗ്രേഡ് കിട്ടിയെന്നറിഞ്ഞപ്പോൾ നേരെ ഓടിയത് കഥാപ്രസംഗം എഴുതുകയും പരിശീലിപ്പിക്കുകയും ചെയ്ത റോയ് സാറിെൻറ അടുത്തേക്കാണ്. കൈയിലുള്ള ചെറിയ മൊബൈലെടുത്ത് സന്തോഷം സെൽഫിയിലാക്കി അവർ സധൈര്യം പറഞ്ഞു: ‘ഞങ്ങൾക്കും കിട്ടി എ ഗ്രേഡ്’.

നിരവധി പരാധീനതകൾ താണ്ടി മത്സരത്തിനെത്തിയ മലപ്പുറം പുല്ലങ്കോട് ഗവ. സ്കൂളിലെ വിദ്യാർഥികളാണ് കലോത്സവത്തെ പുതിയ അനുഭവമാക്കിയത്. സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ പങ്കെടുക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതാത്ത ഒരു വിഭാഗം കുട്ടികളുെട സന്തോഷക്കണ്ണീരിനായിരുന്നു വേദി ഏഴ് മേലാങ്കോട് എസ്.എസ് കലാമന്ദിരം സാക്ഷ്യംവഹിച്ചത്്.

സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ അനയയായിരുന്നു കഥാപ്രസംഗം അവതരിപ്പിച്ചത്. പിന്തുണയുമായി അനഘ, നിഖിൽ, വിവേക്, ശ്രീഹരി എന്നിവരും ഒപ്പംനിന്നു. േചാക്കാട് ഗിരിജൻ കോളനിയിലെ നിഖിൽ, വിവേക്, ശ്രീഹരി എന്നിവർ കാടിനെ ഏറെ അടുത്തറിയുന്നവരുമാണ്. ജീവിതത്തിൽ ഒരിക്കൽപോലും കലാമത്സരങ്ങളിൽ പങ്കെടുത്തിട്ടില്ലെങ്കിലും അധ്യാപകർ നൽകിയ പിന്തുണയിലാണ് ഇവർ മത്സരത്തിൽ പങ്കെടുത്തത്. ‘സൈപ്രസ്’ എന്ന കഥയാണ് വിദ്യാർഥികൾ അവതരിപ്പിച്ചത്. കാടിനോട് ചേർന്ന് താമസിക്കുന്ന ഒരു 13 വയസ്സുള്ള കുട്ടിയും കാട്ടിലെ ഒരു കലമാനും തമ്മിലുള്ള ആത്മബന്ധത്തിെൻറ പശ്ചാത്തലത്തിലുള്ള കഥയാണ് അനയയും സംഘവും അവതരിപ്പിച്ചത്. മനുഷ്യൻ തമ്മിലുള്ള ബന്ധങ്ങൾതന്നെ ഇല്ലാതാവുന്ന കാലത്ത് മൃഗങ്ങളും മനുഷ്യനും തമ്മിലുള്ള സൗഹൃദ ബന്ധത്തിെൻറ കഥയിൽ വലിയ സന്ദേശമാണവർ കൈമാറിയത്്. ഒരിക്കൽ കാട്ടിനുള്ളിൽ കളിക്കുന്നതിനിടെ അബദ്ധത്തിൽ കുട്ടിയുെട കൈകൊണ്ട് കലമാൻ കൊല്ലപ്പെട്ടു. അതിെൻറ തീരാവേദനയിൽ മനംതകർന്ന് കാട്ടിൽ കരഞ്ഞുനിന്ന ആ കുട്ടി അവസാനം ‘സൈപ്രസ്’ എന്ന മരമായി മാറുന്നതാണ് കഥയുടെ ഇതിവൃത്തം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kalothsavam2019
News Summary - Wyanad - Kalothsavam2019
Next Story