Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാറും ശമ്പളവും നൽകി...

കാറും ശമ്പളവും നൽകി ജോസഫൈനെ നിയമിച്ചതെന്തിന് - എഴുത്തുകാരൻ ടി. പത്മനാഭൻ

text_fields
bookmark_border
writer t pathmanabhan against mc josephine
cancel

കിടപ്പു രോഗിയായ വൃദ്ധയോട് നേരിട്ട് ഹാജരാകാൻ നിർബന്ധിച്ച വനിതാ കമീഷൻ അധ്യക്ഷ എം.സി ജോസഫൈനെതിരെ രൂക്ഷ വിമർശനവുമായി എഴുത്തുകാരൻ ടി. പത്മനാഭൻ. ഗൃഹ സന്ദർശത്തിനിടെ പി.ജയരാജനോട് അദ്ദേഹം വിമർശനം അറിയിച്ചത്.

'87 കാരിയെ അധിക്ഷേപിച്ചത് ക്രൂരതയാണ്. ജോസഫൈന്‍റേത് ദയയും സഹിഷ്ണുതയും ഇല്ലാത്ത പെരുമാറ്റമാണ്. വനിത കമീഷൻ അധ്യക്ഷ പ്രയോഗിച്ച വാക്കുകൾ പദവിക്ക് നിരക്കാത്തതാണ്'- ടി. പത്മനാഭൻ പറഞ്ഞു. അവരെ കാറും ശമ്പളവും നൽകി നിയമിച്ചതെന്തിനെന്നും അദ്ദേഹം ചോദിച്ചു. വിഷയം ജോസഫൈന്‍റെ ശ്രദ്ദയിൽപെടുത്താമെന്ന് മറുപടിയായി ജയരാജൻ പറഞ്ഞു.

വനിതാ കമീഷന് പരാതി നല്‍കിയ 89 കാരിയായ കിടപ്പുരോഗിയോട് നേരിട്ട് ഹാജരാകാൻ നിർബന്ധിക്കുകയായിരുന്നു അധ്യക്ഷ എം.സി. ജോസഫൈൻ. പരാതി കേൾക്കാൻ മറ്റ് മാർഗമുണ്ടോ എന്ന് ചോദിച്ച ബന്ധുവിനെ ജോസഫൈൻ ശകാരിച്ചിരുന്നു. ഇരുവരുടെയും ഫോൺ സംഭാഷണത്തിെൻറ ശബ്ദരേഖയും പുറത്തായിരുന്നു. 89 വയസ്സുള്ള വയോധികയുടെ പരാതി എന്തിനാണ് വനിത കമീഷന് നൽകുന്നതെന്നും പരാതിക്കാരി ആരായാലും വിളിക്കുന്നിടത്ത് ഹിയറിങ്ങിന് എത്തണമെന്നുമായിരുന്നു അധ്യക്ഷ പറഞ്ഞത്.

കോട്ടാങ്ങൽ ദേവീക്ഷേത്രത്തിനടുത്ത് താമരശ്ശേരിൽ വീട്ടിൽ ലക്ഷ്മിക്കുട്ടി അമ്മയാണ് പരാതിക്കാരി. അയൽവാസി മർദിച്ച സംഭവത്തിലാണ് പരാതി നൽകിയത്. ഇവരുടെ അകന്ന ബന്ധു കോട്ടയം കറുകച്ചാൽ സ്വദേശി ഉല്ലാസാണ് ജോസഫൈനെ ഫോണിൽ വിളിച്ചത്.

എന്തിനാണ് കമീഷനിൽ പരാതി കൊടുക്കാൻ പോയതെന്നും പൊലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടാൽ പോരേ എന്നുമാണ് ചോദിക്കുന്നത്. ''89 വയസ്സുള്ള തള്ളയെക്കൊണ്ട് പരാതി കൊടുപ്പിക്കാൻ ആരാണ് പറഞ്ഞത്. പരാതി കൊടുത്താൽ വിളിപ്പിക്കുന്നിടത്ത് എത്തണം.'' എന്ന് പറഞ്ഞ് ഉല്ലാസിനോട് കയർക്കുകയായിരുന്നു.

ജനുവരി 28ന് അടൂരിൽ നടക്കുന്ന ഹിയറിങ്ങിന് ഹാജരാവണമെന്നായിരുന്നു കമീഷനിൽ നിന്ന് ലഭിച്ച നോട്ടീസ്. 50 കിലോമീറ്ററോളം അകലെയുള്ള സ്ഥലത്ത് എത്താനുള്ള ബുദ്ധിമുട്ട് അറിയിച്ചാണ് ബന്ധുവായ ഉല്ലാസ് അധ്യക്ഷയെ ഫോണിലൂടെ ബന്ധപ്പെട്ടത്. മറ്റാരും ഇല്ലാത്തതുകൊണ്ടാണ് താൻ ജോസഫൈനെ വിളിച്ച് വിവരം അന്വേഷിച്ചതെന്ന് ഉല്ലാസ് പറയുന്നു. പരാതി ലഭിച്ചാൽ ഇരുകൂട്ടരും നേരിട്ട് ഹാജരായാൽ മാത്രമെ എന്തെങ്കിലും ചെയ്യാനാകൂ.

വരാനാകില്ലെങ്കിൽ പിന്നെ എന്തിനാണ് പരാതി നൽകിയതെന്ന് ചോദിച്ചത് ശരിയാണെന്നും സംഭാഷണത്തിനിടയിൽ 'തള്ള'യെന്ന വാക്ക് ഉപയോഗിച്ചിട്ടിെല്ലന്നുമാണ് ജോസഫൈൻ പറഞ്ഞിരുന്നത്. പിന്നാലെ ജോസഫൈനെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mc josephineT Pathmanabhan
Next Story