തുള്ളി കുടിപ്പാനില്ല; കാനയിലൊഴുക്കുന്നത് ലക്ഷക്കണക്കിന് ലിറ്റർ
text_fieldsഇന്ന് ലോക ജലദിനം. എന്തുകൊണ്ട് മലിനജലം? എന്നതാണ് ഇത്തവണത്തെ ലോക ജലദിന വിഷയം. മലിനജലത്തിെൻറ അളവ് കുറക്കുകയും പുനരുപയോഗം വർധിപ്പിക്കുകയും ചെയ്യുന്നതിനെക്കുറിച്ച ആലോചനയുടെ ദിനം. നമ്മുടെ വീടുകളിൽനിന്നും നഗരങ്ങളിൽനിന്നും വ്യവസായങ്ങളിൽനിന്നും കൃഷിയിൽനിന്നും പ്രകൃതിയിലേക്ക് ഒഴുകിപ്പോകുന്ന മലിനജലത്തെ വിഷമുക്തമാക്കി സമൃദ്ധമായ ജലേസ്രാതസ്സായി വീണ്ടും ഉപയോഗിക്കാം. ജലം മലിനമാക്കാതെ സൂക്ഷിക്കുന്നതിനൊപ്പം മാലിന്യം വിഭവസ്രോതസ്സായും മാറ്റുന്ന ജാലവിദ്യയെക്കുറിച്ച് ലോകം ചിന്തിച്ചുതുടങ്ങെട്ട....
കൊച്ചി: സംസ്ഥാനത്ത് കുടിവെള്ളത്തിനായി ജനം നെേട്ടാട്ടമോടുേമ്പാൾ ദിവസേന കാനയിലൊഴുക്കിക്കളയുന്നത് ലക്ഷക്കണക്കിന് ലിറ്റർ കുടിവെള്ളം. ഫ്ലാറ്റുകളിലും വീടുകളിലും കുടിവെള്ളം ടോയ്ലറ്റിൽ ഉപയോഗിക്കുന്നത് വഴിയാണിത്. പല വൻകിട ഫ്ലാറ്റുകളിലും കുടിവെള്ളം കാനയിലൊഴുക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് വാട്ടർ അതോറിറ്റി വൃത്തങ്ങളും സമ്മതിക്കുന്നു.
ടോയ്ലറ്റുകളിലെ ഫ്ലഷ് ടാങ്കുകൾവഴി കോടിക്കണക്കിന് ലിറ്റർ വെള്ളമാണ് ദിവസേന കാനയിൽ ഒഴുക്കുന്നത്. ഇതിലേറെയും വാട്ടർ അതോറിറ്റി നൽകുന്ന കുടിവെള്ളമാണ്. ഭൂഗർഭജലവും ഇങ്ങനെ പാഴാക്കുന്നുണ്ട്. ദേശീയ ജലനയം അനുസരിച്ച് ഭൂഗർഭജലംപോലും ഫ്ലഷ് ടാങ്കുകളിൽ ഉപയോഗിക്കുന്നതിന് നിയന്ത്രണമുണ്ട്. പകരം, വിദേശ രാജ്യങ്ങളിലെപ്പോലെ ഉപയോഗിച്ച ജലം സംസ്കരിച്ച് പുനരുപയോഗിക്കണമെന്നാണ് വ്യവസ്ഥ. സംസ്ഥാനത്ത് ഏറ്റവുമധികം ഫ്ലാറ്റ് സമുച്ചയമുള്ള എറണാകുളം ജില്ലയിൽ ഒരുലക്ഷത്തിനടുത്ത് കുടുംബങ്ങൾ ഫ്ലാറ്റുകളിലാണ് കഴിയുന്നത്. ഒാരോ ഫ്ലാറ്റിലും ശരാശരി രണ്ട് ടോയ്ലറ്റും ഫ്ലഷ് ടാങ്കുകളുമുണ്ട്. ഒരുവട്ടം ഫ്ലഷ് ഉപയോഗിക്കുേമ്പാൾ മൂന്നുമുതൽ അഞ്ചുവരെ ലിറ്റർ വെള്ളമാണ് പാഴാകുന്നത്. എറണാകുളം ജില്ലയിൽ ഒരുദിവസം ഫ്ലാറ്റുകളിൽനിന്ന് മാത്രം 60 ലക്ഷത്തിലധികം ലിറ്റർ വെള്ളം ഇത്തരത്തിൽ ഒഴുകിപ്പോകുന്നതായാണ് കണക്ക്. വീടുകൾ, ഒാഫിസുകൾ തുടങ്ങിയവയിൽനിന്ന് വേറെയും. ഇതിലേറെയും കുടിവെള്ളമാണ്.
ഫ്ലാറ്റുകൾ, വീടുകൾ എന്നിവക്ക് കുടിവെള്ളം, കിണർവെള്ളം അല്ലെങ്കിൽ ഭൂഗർഭജലം എന്നിവക്കായി രണ്ട് പൈപ്പ്ലൈനുകൾ വേണമെന്നാണ് നിലവിലെ ചട്ടം. എന്നാൽ, ജലദുരുപയോഗം കുത്തനെ വർധിച്ച സാഹചര്യത്തിൽ, പൈപ്പ് ലൈനുകളുടെ എണ്ണം മൂന്നാക്കണമെന്ന നിർേദശം ഉയർന്നിട്ടുണ്ട്; കുടിവെള്ളം, ഭൂഗർഭജലം, ശുദ്ധീകരിച്ച് പുനരുപയോഗം ചെയ്യുന്ന വെള്ളം എന്നിങ്ങനെ. ഫ്ലഷ് ടാങ്കുകൾ, ചെടി നനക്കൽ, വാഹനം കഴുകൽ തുടങ്ങിയവക്ക് ശുചീകരിച്ച ജലം പുനരുപയോഗിക്കുന്ന സംവിധാനം ഏർപ്പെടുത്തണമെന്നാണ് നിർദേശം.
ലോകത്തെ മൊത്തം ഭൂഗർഭജല ഉപയോഗത്തിൽ നാലിലൊന്നും ഇന്ത്യയിലാണ് എന്നതാണ് കണക്ക്. ഇന്ത്യയിൽ പ്രതിവർഷം 230^250 ക്യുബിക് കിലോമീറ്റർ ഭൂഗർഭജലം ഉപയോഗിക്കുന്നുണ്ട്. ചൈന, അമേരിക്ക എന്നീ രാജ്യങ്ങൾ മൊത്തത്തിൽ ഉപയോഗിക്കുന്ന ഭൂഗർഭ ജലത്തേക്കാൾ കൂടുതലാണിത്. രാജ്യത്തെ 15 ശതമാനം ജില്ലകളിലും ഭൂഗർഭജല ഉപയോഗത്തിെൻറ അളവ് അപകടകരമാംവിധം ഉയർന്നതായാണ് ഗ്രൗണ്ട് വാട്ടർ ബോർഡ് കണ്ടെത്തിയിരിക്കുന്നത്. യു.എസ് ജിയോളജി സർവേ കണക്കനുസരിച്ച് 2,34,00,000 ക്യുബിക് കിലോമീറ്റർ ഭൂഗർഭജലമാണ് ഭൂമിയിലാകെയുള്ളത്. ഭൂഗർഭജല ഉപയോഗം അപകടകരമാംവിധം ഉയർന്നതിനെ തുടർന്ന് ബംഗളൂരുവിൽ 20 അപ്പാർട്മെൻറുകളിൽ കൂടുതലുള്ള ഫ്ലാറ്റ് സമുച്ചയത്തിന് സ്വന്തമായി മലിനജല ശുചീകരണ പ്ലാൻറ് വേണമെന്നും ഫ്ലഷ് ഉപയോഗം, ചെടി നനക്കൽ തുടങ്ങിയവക്കായി ഉപയോഗിക്കണമെന്നും കർശന നിർദേശം വന്നിരുന്നു.
നിർമാണ മേഖലയിൽനിന്നുള്ള എതിർപ്പിനെത്തുടർന്ന് 20 അപ്പാർട്മെൻറ് എന്ന മാനദണ്ഡം 50 ആക്കി ഉയർത്തി. ഇൗവർഷം അവസാനത്തിനകം ഇൗ സംവിധാനം ഏർപ്പെടുത്തണമെന്ന് നിർദേശിച്ചിട്ടുമുണ്ട്. പുതുതായി നിർമിക്കുന്ന 20 അപ്പാർട്മെൻറിലധികമുള്ള ഫ്ലാറ്റ് സമുച്ചയങ്ങൾക്ക് ഇൗ പ്ലാൻറ് വേണമെന്ന് നിർദേശിച്ചിട്ടുമുണ്ട്. എന്നിരിക്കെയാണ് സംസ്ഥാനത്ത് കുടിവെള്ളംതന്നെ ഫ്ലഷ് ടാങ്കുകൾവഴി ഒഴുക്കിക്കളയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.