Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനൽകുന്ന വെള്ളത്തിൽ...

നൽകുന്ന വെള്ളത്തിൽ പകുതിക്കും വരുമാനം ലഭിക്കാതെ ജല അതോറിറ്റി

text_fields
bookmark_border
water
cancel

തൃശൂർ: സംസ്ഥാനത്തിന് ജലവിതരണത്തിലൂടെ നഷ്ടമാകുന്നത് കോടിക്കണക്കിന് രൂപ. ജല അതോറിറ്റി പ്രതിദിനം വിതരണം ചെയ്യുന്ന 3000 ദശലക്ഷം ലിറ്റർ ജലത്തിൽ 40-45 ശതമാനവും വരുമാനരഹിതമാണെന്നാണ് ഔദ്യോഗിക കണ്ടെത്തൽ. കാലഹരണപ്പെട്ട പൈപ്പുകളിലൂടെയുണ്ടാകുന്ന ചോർച്ച, മീറ്റർ തകരാർ, മോഷണം തുടങ്ങിയവയാണ് വരുമാനച്ചോർച്ചക്ക് കാരണം. പ്രതിമാസം ഏകദേശം 15 കോടിയിലേറെ രൂപ ഈയിനത്തിൽ നഷ്ടമാകുന്നെന്നാണ് കണക്ക്.

ആകെ ഉൽപാദിപ്പിക്കുന്ന ജലത്തിെൻറ അളവും വിതരണ ശൃംഖല വഴി ഉപഭോക്താവ് ഉപയോഗിക്കുന്ന ജലത്തിെൻറ അളവും തമ്മിലെ വ്യത്യാസമാണ് വരുമാനരഹിത ജലമായി കണക്കാക്കുന്നത്. നിലവിൽ ഈ നഷ്ടം കൃത്യമായി കണക്കാൻ സംവിധാനമില്ലെന്ന് ജല അതോറിറ്റി അധികൃതർ പറയുന്നു. മീറ്റർ തകരാർ, മോഷണം തുടങ്ങിയവ കാരണം 15 ശതമാനം ജലമാണ് നഷ്ടമാകുന്നതെന്നാണ് കണക്ക്. അതേസമയം, അന്തർദേശീയ തലത്തിൽ വരുമാനരഹിത ജലത്തിെൻറ അനുവദനീയമായ അളവായി കണക്കാക്കുന്നത് 20 ശതമാനമാണ്. കേരളത്തിൽ ഇതിെൻറ അളവ് ഇരട്ടിയാണ്.

ലൈനുകളിലെ ചോർച്ച കണ്ടെത്താൻ ജല അതോറിറ്റി മേഖലാടിസ്ഥാനത്തിൽ ലീക്ക് ഡിറ്റകഷ്ൻ ആൻഡ് സർവൈലൻസ് സ്ക്വാഡുകൾ രൂപവത്കരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പായില്ല. രൂപവത്കരണ നടപടികളിലാണെന്ന മറുപടിയാണ് അധികൃതർ നൽകുന്നത്. നിലവിൽ ഗ്രൗണ്ട് മൈക്രോഫോണുപയോഗിച്ച് ചോർച്ച കണ്ടെത്താനുള്ള സംവിധാനം അതോറിറ്റിയുടെ തിരുവനന്തപുരത്തെ ഓഫിസിൽ മാത്രമാണുള്ളത്. മേഖലാടിസ്ഥാനത്തിൽ ഇത്തരം സംവിധാനമൊരുക്കുമൊരുക്കാനുള്ള നടപടി സ്വീകരിച്ചുവരികയാണ്. 10 ജല അേതാറിറ്റി സർക്കിളുകളിലെ പുനരുദ്ധരണ പ്രവൃത്തികൾക്ക് കിഫ്ബിയിൽ നിന്ന് 382.64 കോടി രൂപയുടെ അനുമതിയായിട്ടുണ്ടെന്നും പ്രവൃത്തികൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsworld water daymalayalam news
News Summary - World water day-kerala news
Next Story