Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമണി മുഴങ്ങി; അനിവാര്യ...

മണി മുഴങ്ങി; അനിവാര്യ മരണത്തിലേക്ക് ഇൗ വൃക്ഷഗോത്രങ്ങൾ...

text_fields
bookmark_border
മണി മുഴങ്ങി; അനിവാര്യ മരണത്തിലേക്ക് ഇൗ വൃക്ഷഗോത്രങ്ങൾ...
cancel

തൊടുപുഴ:  വൃക്ഷങ്ങളെ ഹൃദയപൂർവം ഒാർക്കുകയും അവക്ക് വെള്ളവും വളവും നൽകി വളർത്തുകയും ചെയ്യുന്ന പരിസ്ഥിതി ദിനത്തിൽ ചില മരങ്ങൾക്ക് അനിവാര്യമായ മരണവാറൻറും മുഴങ്ങുകയാണ് ഇക്കുറി. ആസ്ട്രേലിയയിൽ ജനിക്കുകയും ജൈവ വൈവിധ്യത്തിന് ഏറെ ഭീഷണി സൃഷ്ടിക്കുകയും െചയ്യുന്ന ഇന്ത്യയിൽ കുടിയേറിയ അക്കേഷ്യ വർഗത്തിൽപെട്ട മരങ്ങളെ അപ്പാടെ പിഴുതെറിയാനാണ് തീരുമാനം. പശ്ചിമഘട്ടത്തിൽ സർക്കാർ ഭൂമിയിലടക്കം വേരുറപ്പിച്ച ഇവറ്റകളുടെ ‘വധശിക്ഷ’ തിങ്കളാഴ്ച മുതൽ നടപ്പാക്കി തുടങ്ങും. 

അധിനിവേശത്തിെൻറ സ്വഭാവമാണ് അക്കേഷ്യക്ക്. ഒരു പ്രദേശത്ത് വേരുറപ്പിച്ചാൽ പിന്നെ മറ്റൊന്നിനെയും വാഴാൻ അനുവദിക്കില്ല. ഇൗർപ്പമുള്ള പുരയിടങ്ങളുടെ അത്യാഴത്തിൽവരെ ഇറങ്ങി വെള്ളം വലിച്ചൂറ്റുന്ന അക്കേഷ്യ ആ പുരയിടങ്ങളെ ഒന്നിനും കൊള്ളാത്തതാക്കി മാറ്റുന്നത് കൃഷിക്കാർക്ക് പിന്നാലെ ഭരണകൂടവും തിരിച്ചറിഞ്ഞതിനൊടുവിലാണ് കഴിഞ്ഞ ദിവസം ഇവക്കെതിരെ സർക്കാർ ‘മരണ വാറൻറ്’ പുറപ്പെടുവിച്ചത്. ആസ്ട്രേലിയൻ ഭൂപ്രദേശങ്ങളിലെ ചതുപ്പുകൾ വരണ്ടതാക്കി പരിവർത്തിപ്പിക്കാൻ അക്കേഷ്യ മരങ്ങൾ വ്യാപകമാക്കിയതിലൂടെ കഴിഞ്ഞതായി പഠനങ്ങൾ പറയുന്നു. 

മൂന്നാർ ടോപ് സ്റ്റേഷന് സമീപം പാമ്പാടുംചോല നാഷനൽ പാർക്ക് വളരെ മുമ്പ് ചതുപ്പുകൾ നിറഞ്ഞ പ്രദേശമായിരുന്നു. മൃഗങ്ങൾ ധാരാളമുണ്ടായിരുന്ന സ്വാഭാവിക വനം. സാമൂഹിക വനവത്കരണത്തിെൻറ പേരിൽ വനഭൂമി വെട്ടിത്തെളിച്ച് അക്കേഷ്യയും യൂക്കാലി മരങ്ങളും മാഞ്ചിയവും വെച്ചുപിടിപ്പിച്ചതോടെ ഇൗ പ്രദേശം തീർത്തും വരണ്ടതായി. അക്കേഷ്യയുടെ വിത്തുകൾ വർഷങ്ങേളാളം മണ്ണിൽ കേടുകൂടാതെ കിടക്കും. അനുകൂല സാഹചര്യം വന്നാൽ അത് വീണ്ടും മുളക്കും. ഇവയെ നശിപ്പിക്കുക എളുപ്പമല്ല. പശ്ചിമഘട്ടത്തിലെ ജൈവ വൈവിധ്യങ്ങളെ കാർന്നുതിന്ന് ഇവ തഴച്ചുവളർന്നതാണ് ഇപ്പോൾ വരൾച്ചയായി നമ്മെ ഭയപ്പെടുത്തുന്നത്. ഭൂഗർഭജലത്തിെൻറ അളവ് സാരമായി കുറഞ്ഞുകൊണ്ടിരിക്കുന്നു.

ഇതിൽ അേക്കഷ്യയും യൂക്കാലിയുംപോലെ മരങ്ങൾക്കും പങ്കുണ്ടെന്ന് വൈകി തിരിച്ചറിഞ്ഞാണ് ഇവയെ നശിപ്പിക്കാനും പകരം ‘മരക്കൊയ്ത്ത്’ ഹരിത പദ്ധതിയിലൂടെ ഒരുകോടി വൃക്ഷത്തൈ നട്ടുവളർത്താനും സർക്കാറിന് പ്രചോദനം. പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്ന മരങ്ങള്‍ വെട്ടിമാറ്റുന്ന പരിപാടിക്കും തിങ്കളാഴച തുടക്കംകുറിക്കുമെന്നാണ് സർക്കാർ അറിയിപ്പ്. അക്കേഷ്യയും യൂക്കാലിപ്റ്റസും ഗ്രാൻറീസും മുറിച്ചുമാറ്റി കേരളത്തിെൻറ കാലാവസ്ഥക്ക് ഇണങ്ങുന്ന മരങ്ങൾ വെച്ചുപിടിപ്പിക്കാനാണ് തീരുമാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world environment day 2017
News Summary - world environment day 2017
Next Story