Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാലിന്യ സംസ്‌കരണം:...

മാലിന്യ സംസ്‌കരണം: കേരളത്തിന് ലോകബാങ്ക് സഹായം, മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം

text_fields
bookmark_border
World Bank helps waste management project in Kerala
cancel
camera_alt

ലോക ബാങ്ക് പ്രതിനിധികൾ മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തുന്നു

ബ്രഹ്‌മപുരം തീപിടുത്തത്തിന് പിന്നാലെ കേരളത്തില്‍ മാലിന്യ സംസ്‌കരണ പദ്ധതിക്ക് ലോകബാങ്ക് വിദഗ്ധ സഹായം ലഭ്യമാക്കാൻ ധാരണ. മുഖ്യമന്ത്രി പിണറായി വിജയനും ലോകബാങ്ക് അധികൃതരും നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. രാജ്യാന്തര വിദഗ്ധരുടെ പങ്കാളിത്തത്തോടെ കേരളത്തില്‍ പദ്ധതി ഊര്‍ജിതമാക്കാനാണ് ലക്ഷ്യമിടുന്നത്. വായ്പയും വിദഗ്ധ സഹായവുമാണ് ലോകബാങ്ക് വാഗ്ദാനം ചെയ്യുന്നത്. ഡ്രോണ്‍ സര്‍വേയെ തുടര്‍ന്ന് മാലിന്യ നിക്ഷേപ കേന്ദ്രങ്ങളില്‍ ഫയര്‍ ഓഡിറ്റ് നടത്താനും ധാരണയായിട്ടുണ്ട്.

ഡ്രോൺ സർവ്വേയെത്തുടർന്ന് മാലിന്യനിക്ഷേപ കേന്ദ്രങ്ങളിൽ ഫയർ ഓഡിറ്റ് നടത്താനും അന്താരാഷ്ട്ര വിദഗ്ദ്ധരുടെ സഹായത്തോടെ തുടർനടപടികൾ സ്വീകരിക്കാനും സന്നദ്ധമാണെന്ന് ലോക ബാങ്ക് സംഘം അറിയിച്ചു. ഇതിന് പ്രത്യേക പദ്ധതിനിർവ്വഹണ വിഭാഗം ആരംഭിക്കുന്നത് ഉചിതമാകുമെന്ന് ലോകബാങ്ക് ടീം നിർദ്ദേശിച്ചു.

യോഗത്തിൽ ലോകബാങ്ക് ഡിസാസ്റ്റർ മാനേജ്‌മെന്റ് മാനേജർ അബ്ബാസ് ജാ, ദീപക് സിംഗ്, കരൺ മൻഗോത്ര, യെഷിക, ആഷ്‌ലി പോപിൾ, വാണി റിജ്‌വാനി, പൂനം അഹ്‌ലുവാലിയ, സോണി തോമസ്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. എം അബ്രഹാം, ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി ഡോ. എസ്. കാർത്തികേയൻ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശാരദാ മുരളീധരൻ, തുടങ്ങിയവർ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world bankWaste Management Project
News Summary - World Bank helps waste management project in Kerala
Next Story