Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപായിപ്പാട്ട്...

പായിപ്പാട്ട് ഇതരസംസ്ഥാന തൊഴിലാളികളുടെ വൻപ്രതിഷേധം; ആസൂത്രിതമെന്ന് ആരോപണം

text_fields
bookmark_border
kottayam-payippadu
cancel

ചങ്ങനാശ്ശേരി: ലോക്ഡൗൺ ലംഘിച്ച് പായിപ്പാട്ട് ഇതരസംസ്ഥാന തൊഴിലാളികളുടെ കൂട ്ട പ്രതിഷേധം. ജില്ല ഭരണകൂടത്തെയും പൊലീസിനെയും അമ്പരപ്പിച്ച് നിമിഷങ്ങൾക്കുള്ളി ൽ നൂറുകണക്കിന് പേരാണ് തെരുവിലിറങ്ങിയത്. സ്വദേശത്തേക്ക് മടങ്ങാൻ സൗകര്യമൊരു ക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഇതരസംസ്ഥാന തൊഴിലാളികൾ ഏറെയുള്ള പായിപ്പാട് ടെ പ്രതിഷേധം.

ക്യാമ്പുകളിൽ സംഭരിച്ചിരുന്ന വെള്ളവും ഭക്ഷ്യവസ്തുക്കളും തീർന്നതും പ്രതിഷേധത്തിന് കാരണമായി. ഉത്തേരേന്ത്യൻ ഭക്ഷണം ലഭിക്കുന്നില്ലെന്നും ചിലർ പരാതിപ ്പെട്ടു. വിവരമറിഞ്ഞ് കോട്ടയം ജില്ല കലക്ടർ പി.കെ. സുധീർബാബുവും ജില്ല പൊലീസ് മേധാവി ജി. ജയദേവും നേരിട്ടെത്തി സംസാരിച്ചതിെനാടുവിലാണ് നാലുമണിക്കൂർ നീണ്ട നാടകീയ സംഭവങ്ങൾക്ക് അറുതിയായത്. അതിനിടെ, സംഭവത്തിന് പിന്നിൽ ആസൂത്രിത നീക്കമുണ്ടായതായും ആരോപണം ഉയർന്നു.

ഞായറാഴ്ച രാവിലെ 10.30ഓടെയാണ് പത്തനംതിട്ട-കോട്ടയം ജില്ലകളുടെ അതിര്‍ത്തി പ്രദേശമായ പായിപ്പാട് കവലയില്‍ ഇരുജില്ലകളിലുമായി താമസിക്കുന്ന രണ്ടായിരത്തോളം തൊഴിലാളികള്‍ കൂട്ടംകൂടരുതെന്ന നിർദേശങ്ങൾ മറികടന്ന് റോഡിൽ നിലയുറപ്പിച്ചത്. തൃക്കൊടിത്താനം സി.ഐ സാജു വര്‍ഗീസിെൻറ നേതൃത്വത്തില്‍ പായിപ്പാട് കവലയിലെത്തി സംഘടിച്ചു നിന്നവരെ പിരിച്ചുവിടാന്‍ ശ്രമിച്ചുവെങ്കിലും തൊഴിലാളികള്‍ പൊലീസിന് നേരെ മുദ്രാവാക്യവും പ്രതിഷേധവുമായി തിരിഞ്ഞു.

സ്ഥിതി നിയന്ത്രണാതീതമായതോടെ മൈക്കിലൂടെ പൊലീസ് ഹിന്ദി, ബംഗാളി, അസം ഭാഷയിലൂടെ പ്രതിഷേധക്കാരോട് സംസാരിച്ചുവെങ്കിലും ഇവര്‍ അനുസരിക്കാന്‍ തയാറായില്ല. തഹസില്‍ദാരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരും മറ്റു ജനപ്രതിനിധികളും വിവിധ സംഘടന നേതാക്കളും പ്രതിഷേധക്കാരോട് സംസാരിച്ചെങ്കിലും കൂടുതല്‍ തൊഴിലാളികള്‍ എത്തിയതോടെ പ്രതിഷേധം ശക്തമാവുകയും കൈയാങ്കളിയിലേക്ക് എത്തുകയും ചെയ്തു.

ഇതോടെ ചങ്ങനാശ്ശേരി ഡിവൈ.എസ്.പി എസ്. സുരേഷ്‌കുമാറിെൻറ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘവും തുടര്‍ന്ന് കോട്ടയം ജില്ല കലക്ടറും എസ്.പിയും സംഭവസ്ഥലത്തെത്തി. വെള്ളവും ഭക്ഷണവും ഉറപ്പാക്കുമെന്ന് അറിയിച്ച ജില്ല കലക്ടർ, നാട്ടിലേക്ക് മടങ്ങാൻ വാഹനസൗകര്യം ഒരുക്കണമെന്ന ആവശ്യം തൽക്കാലം നടപ്പാക്കാൻ കഴിയില്ലെന്ന് ദ്വിഭാഷിയുടെ സഹായത്തോടെ തൊഴിലാളികളെ അറിയിച്ചു.

സ്വയം ഭക്ഷണം പാകം ചെയ്യുന്നതിനുള്ള അവശ്യസാധനങ്ങള്‍ എത്തിച്ചുനല്‍കുമെന്ന് തഹസിൽദാരും അറിയിച്ചു. ഇതേത്തുടര്‍ന്ന് കുറച്ചുപേര്‍ പിരിഞ്ഞുപോകാന്‍ ശ്രമിച്ചപ്പോള്‍ ഒരു വിഭാഗം കൂവി വിളിച്ചു. പ്രതിഷേധം ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുന്നതിലേക്ക് കടന്നതോടെ പൊലീസ് ചെറിയതോതില്‍ ബലം പ്രയോഗിച്ച് തൊഴിലാളികളെ നീക്കി.

ഇതിനിടെ നൂറോളം വരുന്ന മറ്റൊരു സംഘം തൊഴിലാളികള്‍ പൊലീസിന് നേരെ തട്ടിക്കയറുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തതോടെ പൊലീസ് ലാത്തിവീശി ഓടിച്ചു. ഇതോടെയാണ് സംഭവങ്ങൾക്ക് ശമനമായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayam
News Summary - workers gathered in payippatt
Next Story