Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആയിരങ്ങൾക്ക്...

ആയിരങ്ങൾക്ക് ആത്മീയവെളിച്ചം പകർന്ന് സൈനബ ഉമ്മ

text_fields
bookmark_border
ആയിരങ്ങൾക്ക് ആത്മീയവെളിച്ചം  പകർന്ന് സൈനബ ഉമ്മ
cancel

ഹരിപ്പാട്: ഖുർആനിെൻറ ആത്മീയ വെളിച്ചം കുട്ടികൾക്ക് പകർന്നുനൽകി നാട്ടുകാരുടെ പ് രിയങ്കരിയാണ് ‘ഒാതിക്കുന്ന സൈനബ ഉമ്മ’ എന്ന കെ. സൈനബ. 20 വർഷത്തിലധികം വീടുകളിൽ പോയി കു ട്ടികളെയും സ്ത്രീകളെയും ഖുർആൻ പഠിപ്പിച്ചിരുന്നു ഈ ഉമ്മ. കാർത്തികപ്പള്ളി എരിക്കാ വ് കിഴക്ക് തോപ്പിൽ വീട്ടിൽ പരേതനായ ഇസ്മായിൽകുട്ടിയുടെ ഭാര്യയായ സൈനബ (71) ഒാച്ചിറ മനത്തേൽ കുന്നേൽ പീടികയിൽ അബ്ദുൽ റസാഖ്–കുഞ്ഞുമുത്ത് ദമ്പതികളുടെ മകളാണ്. ഡാണാപ്പടിയിൽ ചുമട്ടുതൊഴിലാളിയായിരുന്ന ഭർത്താവ് മരിച്ചതോടെയാണ് കുടുംബം പുലർത്താൻ ഖുർആൻ അധ്യാപികയായത്.

പ്രഭാതനമസ്കാരം കഴിഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങും. പഠിതാക്കളുടെ വീട്ടിൽ എത്തിയാൽ ഉമ്മമാർ സ്വീകരിച്ച് ഭക്ഷണം നൽകും. ആറുമുതൽ 12 വരെ പ്രായമുള്ള ആൺകുട്ടികളെയും പെൺകുട്ടികളെയുമാണ് പഠിപ്പിക്കുക. ചെറിയ വരുമാനം ഇതിൽനിന്ന് ലഭിച്ചിരുന്നു. പാരായണ നിയമമനുസരിച്ച് (തജ്വീദ്) ഇൗണത്തിലാണ് ഖുർആൻ പഠിപ്പിക്കുന്നത്. 30 അധ്യായം (ജുസുഅ്) വരെ കാണാതെ പഠിപ്പിക്കും. ഡാണാപ്പടി, താമല്ലാക്കൽ, ഹരിപ്പാട്, കാർത്തികപ്പള്ളി എന്നീ ചുറ്റുവട്ടങ്ങളിൽ നടന്നുപോയാണ് കുട്ടികളെ പഠിപ്പിച്ചിരുന്നത്. രോഗങ്ങൽ അലട്ടിയതോടെ വീട്ടിൽപോയി പഠിപ്പിക്കുന്നത് നിർത്തി. എങ്കിലും ചിലരുടെ നിർബന്ധത്തിന് വഴങ്ങി അപൂർവമായി ചില വീടുകളിൽ ഖുർആൻ പഠിപ്പിക്കാൻ പോകാറുണ്ട്.

മകൻ സലീമും മകൾ സീനത്തും ഇപ്പോൾ കൂടെയുണ്ട്. സീനത്തിനെ ചൂനാട്ട് വിവാഹം കഴിച്ചയച്ചു. വെൽഡിങ് തൊഴിലാളിയായ സലീമിെൻറ കുടുംബത്തിനൊപ്പമാണ് താമസം. വീടിനടുത്തുള്ള കാർത്തികപ്പള്ളി-ഡാണാപ്പടി തോട് നീന്തി അക്കരെ എത്തിയാണ് ഹരിപ്പാട്ടും മറ്റും പോയിരുന്നത്. അന്ന് തോട്ടിലെ വെള്ളം കണ്ണീർപോലെ തെളിഞ്ഞതായിരുന്നു. ഇൗ തോട് മാലിന്യം നിറഞ്ഞതിൽ ഇൗ ഉമ്മക്ക് ദുഃഖമുണ്ട്. ഏഴാംക്ലാസ് വരെ പഠിച്ച സൈനബക്ക് വിധവ പെൻഷനല്ലാതെ മറ്റ് സർക്കാർ ആനുകൂല്യങ്ങളൊന്നുമില്ല. ആശുപത്രിയിൽനിന്ന് സൗജന്യമായി മരുന്ന് ലഭിക്കുന്നിെല്ലന്ന പരാതിയുമുണ്ട്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsWomen's Day SpecialSainaba Umma
News Summary - Women's Day Special- Sainaba Umma who teach quran - Kerala news
Next Story