പെൺകരുത്തിെൻറ മതിൽ ഇന്നുയരും
text_fieldsതിരുവനന്തപുരം: മേൽമുണ്ട് കലാപത്തിലും കല്ലുമാല സമരത്തിലും രക്തം ചിന്തിയ പെൺശക്ത ി പുതിയകാലത്തെ അടിമത്തത്തിനും യാഥാസ്ഥിതികത്വത്തിനുമെതിരെ തെരുവിൽ ഇന്ന് മതിലായി ഉയരും, അതിൽ കേരളമാകെ കണ്ണിചേരും. വൈകീട്ട് നാലിന് കാസർകോട് മുതൽ തിരുവനന്തപുരം വെള്ളയമ്പലം വരെ ദേശീയപാതയിൽ 620 കിലോമീറ്ററിലാണ് 50 ലക്ഷത്തിലേറെ സ്ത്രീകൾ ചരിത്രത്തിലേക്ക് നീളുന്ന വനിതാമതിലിൽ അണിനിരക്കുക. വിവിധ ഭാഗങ്ങളിൽ പ്രമുഖർ അണിനിരക്കും. വെള്ളയമ്പലത്ത് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്, ആനി രാജ എന്നിവരും കാസർകോട്ട് മന്ത്രി കെ.കെ. ഷൈലജയും മലപ്പുറത്ത് മറിയം ദൗലയും പെങ്കടുക്കും.
ഐക്യദാർഢ്യവുമായി മുഖ്യമന്ത്രിയും മന്ത്രിമാരും വിവിധ കേന്ദ്രങ്ങളിലുണ്ടാകും. ജില്ലകളിലെ പൊതുയോഗങ്ങളിൽ മന്ത്രിമാർ സംസാരിക്കും. നവോത്ഥാന മൂല്യ സംരക്ഷണ സമിതിയിലെ 174 സംഘടനകൾക്ക് പുറെമ മറ്റ് സംഘടനകളും പെങ്കടുക്കും. ചരിത്ര മുഹൂർത്തം പകർത്തുന്നതിന് വിദേശമാധ്യമ പ്രവർത്തകരും തലസ്ഥാനത്തുണ്ട്. ലോക റെക്കോഡിെൻറ ഭാഗമായി യൂനിവേഴ്സൽ റെക്കോഡ്സ് ഫോറം വനിത മതിൽ നിരീക്ഷിക്കും. അതിനിടെ, വനിതാമതിൽ വർഗീയ മതിലാണെന്ന വിമർശനവുമായി പ്രതിപക്ഷ പാർട്ടികളും രംഗത്തുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.