Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാർട്ടി...

പാർട്ടി പ്രവര്‍ത്തകയുടെ മാനം സംരക്ഷിക്കാത്തവർ എങ്ങനെ വനിതാ മതില്‍ സൃഷ്ടിക്കും -ചെന്നിത്തല

text_fields
bookmark_border
പാർട്ടി പ്രവര്‍ത്തകയുടെ മാനം സംരക്ഷിക്കാത്തവർ എങ്ങനെ വനിതാ മതില്‍ സൃഷ്ടിക്കും -ചെന്നിത്തല
cancel

തിരുവനന്തപുരം: സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകയുടെ പോലും മാനം സംരക്ഷിക്കാത്ത സി.പി.എം ആണോ നവോത്ഥാന മൂല്യങ്ങള് ‍ സംരക്ഷിക്കുന്നതിന് വനിതാ മതില്‍ തീര്‍ക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പി.കെ.ശശി എം.എല്‍.എക്ക െതിരെ പാര്‍ട്ടിയുടെ വനിതാ നേതാവ് പരാതിപ്പെട്ടപ്പോള്‍ ശശിയെ സംരക്ഷിക്കുകയും പരാതിക്കാരിയെ പ്രതിയാക്കാന്‍ ശ്രമിക്കുകയുമാണ് പാര്‍ട്ടിയുടെ അന്വേഷണ കമീഷന്‍ ചെയ്തിരിക്കുന്നത്. ഇതാണോ സി.പി.എം പറയുന്ന നവോത്ഥാന മൂല്യം? പരാതിക്കാരിയുടെ പരാതിയെല്ലാം തള്ളിയ പാര്‍ട്ടി കമീഷന്‍ പരാതിക്കാരി ദുരുദ്ദേശത്തടെ ശശിയെ കുടുക്കാന്‍ ശ്രമിച്ചു എന്ന മട്ടിലാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസില്‍ വെച്ച് യുവതിയോട് ശശി മോശമായി പെരുമാറിയെന്നാണ് ആരോപണം. ഇതിന് ദൃക്‌സാക്ഷികളുണ്ടോ എന്ന കമീഷന്‍റെ ചോദ്യം അപഹാസ്യവും യുക്തിരഹിതവും ശശിയെ രക്ഷിക്കുന്നതിന് കരുതിക്കൂട്ടി ഉന്നയിക്കുന്നതുമാണ്. സ്ത്രീയോട് അതിക്രമത്തിന് മുതിരുന്നയാള്‍ ദൃക്‌സാക്ഷിയെ കൊണ്ട് നിര്‍ത്തിയിട്ട് അത് ചെയ്യുമെന്നാണോ പാര്‍ട്ടിയുടെ അന്വേഷണ കമീഷന്‍ കരുതുന്നത്? പാര്‍ട്ടി ഓഫീസില്‍ വെച്ച് മോശമായി പെരുമാറിയിരുന്നെങ്കില്‍ അത് മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെടുമായിരുന്നെന്ന നിഗമനവും യുവതി പരാതി കെട്ടിച്ചമച്ചതാണെന്ന ധ്വനി ഉള്ളതാണ്.

ഫോണില്‍ മോശമായി സംസാരിച്ചു എന്ന് കമീഷന്‍ സമ്മതിച്ചതു തന്നെ യുവതി അതിന്‍റെ റിക്കാര്‍ഡിങ് കൊടുത്തതു കൊണ്ടു നിവര്‍ത്തിയില്ലാതെയാണ്. അിനാലാണ് പേരിനുള്ള നടപടി ഉണ്ടായിരിക്കുന്നത്. വേട്ടക്കാരനെ സംരക്ഷിക്കുകയും ഇരയെ വേട്ടയാടുകയും ചെയ്യുന്ന സമീപനമാണ് പാര്‍ട്ടി ഇക്കാര്യത്തില്‍ സ്വീകരിച്ചിരിക്കുന്നത്. സ്ത്രീകളോട് അതിക്രമത്തിന് മുതിരുന്നയാള്‍ പാര്‍ട്ടിക്ക് വേണ്ടപ്പെട്ടയാളാണെങ്കില്‍ സംരക്ഷണം നല്‍കുന്ന രീതിയാണ് സി.പി.എം സ്വീകരിക്കുന്നത്. അതിന്‍റെ ഒടുവിലത്തെ ഉദാഹരണമാണ് ശശിക്കെതിരായ കേസ്. സ്വന്തം പാര്‍ട്ടിയിലെ പ്രവര്‍ത്തകരായ സ്ത്രീകളുടെ മാനം പോലും സംരക്ഷിക്കാത്ത സി.പി.എം കേരളത്തിലെ വനിതകളുടെ ആത്മാഭിമാനത്തിനായി മതില്‍ സൃഷ്ടിക്കാന്‍ ധാര്‍മ്മികമായി എന്ത് അവകാശമാണുള്ളതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramesh chennithalakerala newspk sasimalayalam newswomen wall
News Summary - Women Wall Ramesh chennithala PK Sasi -Kerala News
Next Story