Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightെഎക്യമോതി,അവർ...

െഎക്യമോതി,അവർ ഒന്നായ് നിരന്നു

text_fields
bookmark_border
െഎക്യമോതി,അവർ ഒന്നായ് നിരന്നു
cancel

കോഴിക്കോട് 3 ലക്ഷത്തിലേറെ പേർ
വനിതാ മതിൽ കോഴിക്കോട്ട് പലയിടത്തും പെൺ കോട്ടയായി മാറി. ജില്ലയിൽ മൂന്നുലക്ഷത്തിലേറെ പേരാണ് അണിനിരന്നത്. ജില്ല അതിർത്തിയായ അഴിയൂരിൽ ഒഞ്ചിയം രക്തസാക്ഷി മേനോൻ കണാരെൻറ മകൾ കോവുമ്മൽ മാധവി ആദ്യ കണ്ണിയായപ്പോൾ വൈദ്യരങ്ങാടിയിൽ അവസാന കണ്ണിയായത് ഫറോക്ക് മുനിസിപ്പൽ ചെയർപേഴ്സൻ ഖമറുൽ ലൈലയാണ്. 76 കിലോമീറ്ററാണ് മതിൽ തീർത്തത്. മുതലക്കുളത്ത് കാലിക്കറ്റ് പ്രസ് ക്ലബിന് മുന്നിലായാണ് ജനപ്രതിനിധികളും സാംസ്കാരിക പ്രവർത്തകരും ഉൾപ്പെടെയുള്ളവർ അണിനിരന്നത്.

ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അഡ്വ. പി. സതീദേവി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നടി റീമ കല്ലിങ്ങൽ, പി. വത്സല, കെ. അജിത, ഡോ. ഖദീജ മുംതാസ്, ഇന്ദു മേനോൻ, സി.എസ്. ചന്ദ്രിക, ബി.എം. സുഹറ, ദീദി ദാമോദരൻ, കെ.പി. സുധീര തുടങ്ങിയവർ അണിചേർന്നു.  െഎക്യദാർഢ്യവുമായി മന്ത്രിമാരായ ടി.പി. രാമകൃഷ്ണൻ, എ.കെ. ശശീന്ദ്രൻ, എം.എൽ.എമാരായ എ. പ്രദീപ് കുമാർ, പുരുഷൻ കടലുണ്ടി, എഴുത്തുകാരായ കെ.പി. രാമനുണ്ണി, പി.കെ. പാറക്കടവ് വി.ആർ. സുധീഷ്,  കവി പി.കെ. ഗോപി തുടങ്ങിയവരും എത്തി.
തൃശൂർ ജില്ലയിൽ 73 കിലോമീറ്റർ
തൃശൂർ ജില്ലയിൽ വനിതാ മതിൽ തീർത്തത് 73 കിലോമീറ്റർ. ജില്ലയുടെ വടക്കൻ അതിർത്തിയായ ചെറുതുരുത്തിയിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ് ആദ്യ കണ്ണിയായി. സംഗീത നാടക അക്കാദമി ചെയർപേഴ്സൻ കെ.പി.എ.സി. ലളിത, മേയർ അജിത വിജയൻ, സാമൂഹിക പ്രവർത്തകയും നടിയുമായ മാല പാർവതി, ഗായിക പുഷ്പവതി, എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്ത് എന്നിവര്‍ മതിലിെൻറ ഭാഗമായി. മന്ത്രിമാരായ സി. രവീന്ദ്രനാഥും വി.എസ്. സുനിൽകുമാറും തൃശൂർ കോർപറേഷന് മുന്നിൽ ഐക്യദാർഢ്യ മതിലിൽ അണിചേർന്നു.

സാഹിത്യ അക്കാദമി പ്രസിഡൻറ് വൈശാഖന്‍, സെക്രട്ടറി ഡോ. കെ.പി. മോഹനന്‍, ലളിതകല അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍, പെരുവനം കുട്ടന്‍മാരാര്‍,മുൻ മന്ത്രി കെ.പി. രാജേന്ദ്രൻ, അശോകന്‍ ചെരുവില്‍, ഷീബ അമീർ, നടി കൃപ, രമാദേവി, സംവിധായകൻ പ്രിയനന്ദനന്‍, ടി.ഡി. രാമകൃഷ്ണന്‍, കെ.വി. രാമകൃഷ്ണന്‍, കഥാകൃത്ത് അഷ്ടമൂര്‍ത്തി, രാവുണ്ണി, തുടങ്ങിയവർ തൃശൂരിലുണ്ടായിരുന്നു. ജില്ലയുടെ തെക്കേ അതിർത്തിയായ പൊങ്ങം വരെയായിരുന്നു വനിതാ മതിൽ.

കൊല്ലം ജില്ലയിൽ 58 കിലോമീറ്റർ
കൊല്ലം ജില്ലയിൽ ഓച്ചിറ മുതല്‍ കടമ്പാട്ടുകോണം വരെ ദേശീയപാതയില്‍ 58 കിലോമീറ്ററിൽ അഞ്ച് ലക്ഷത്തോളം പേർ പെങ്കടുത്തെന്ന് എൽ.ഡി.എഫ് . അതേസമയം, ചിലയിടങ്ങളിൽ ഏകീകരണമുണ്ടാകാത്തത് പോരായ്മയായി. ജില്ല അതിര്‍ത്തിയായ കടമ്പാട്ടുകോണത്ത് ജില്ല പഞ്ചായത്ത് മുന്‍ അംഗം കനകമ്മയും ഓച്ചിറയില്‍ തഴവ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. ശ്രീലതയും ആദ്യകണ്ണികളായി. മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ചിന്നക്കട ഹെഡ്‌ പോസ്റ്റ് ഓഫിസിന് മുന്നില്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പി. അയിഷാപോറ്റി എം.എല്‍.എ, സാമൂഹികസുരക്ഷാ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ സൂസന്‍ കോടി, യുവജന കമീഷന്‍ ചെയര്‍പേഴ്‌സന്‍ ചിന്ത െജറോം, കെപ്‌കോ ചെയര്‍പേഴ്‌സൺ ചിഞ്ചുറാണി, ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ്, ദേവസ്വം റിക്രൂട്ട്‌മെൻറ് ബോര്‍ഡ് അംഗം ജി.എസ്. ഷൈലാമണി, നാടക കലാകാരി വിജയകുമാരി, തുടങ്ങിയവര്‍ ചിന്നക്കടയിൽ അണിചേർന്നു.

എറണാകുളത്ത് വൻ പങ്കാളിത്തം
നവോത്ഥാനത്തിെൻറ അലയൊലികൾ ഉയർത്തിയ വനിതാമതിലിൽ എറണാകുളം ജില്ലയിൽ സ്ത്രീകളുടെ ശ്രദ്ധേയ പങ്കാളിത്തം. തൃശൂർ അതിർത്തിയായ പൊങ്ങം മുതൽ ആലപ്പുഴ അതിർത്തിയായ അരൂർ വരെ 49 കിലോമീറ്റർ ദൂരമാണ‌് മതിൽ തീർത്തത്. മതിലിൽ നാലുലക്ഷത്തോളംപേർ അണിചേർന്നു.
പൊങ്ങത്ത് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എം.സി. ജോസഫൈൻ മതിലിൽ ആദ്യ കണ്ണിയായി. അരൂരിൽ അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ ജില്ല പ്രസിഡൻറ് ടി.വി. അനിത അവസാന കണ്ണിയായി.
നവോത്ഥാന മൂല്യസംരക്ഷണ സമിതി എറണാകുളം ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ ഇടപ്പള്ളിയിലായിരുന്നു പൊതുപരിപാടികൾ. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി ഉദ്ഘാടനം ചെയ്തു. പ്രഫ. എം. ലീലാവതി അധ്യക്ഷത വഹിച്ചു.

പാലക്കാട് മൂന്നുലക്ഷത്തിലധികം
വനിതാമതിലിൽ പാലക്കാട് ജില്ലയിൽ അണിനിരന്നത് മൂന്നുലക്ഷത്തിലധികം സ്ത്രീകൾ. ജില്ലയിൽ പുലാമന്തോൾ മുതൽ ചെറുതുരുത്തി വരെ 26 കിലോമീറ്ററിലായിരുന്നു മതിൽ. ഗോത്രമഹാസഭ നേതാവ് സി.കെ. ജാനു കുളപ്പുള്ളിയിൽ പങ്കെടുത്തു. പട്ടാമ്പിയിൽ പ്രഫ. സി.പി. ചിത്ര, രക്തസാക്ഷി പി.കെ. രാജെൻറ മാതാവ് പി.കെ. സരോജിനി എന്നിവർ പെങ്കടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newswomen wallKerala News
News Summary - Women wall in kerala-Kerala news
Next Story