കൊട്ടിയടച്ച ഭർതൃഗൃഹത്തിന് മുന്നിൽ തണുപ്പും വിശപ്പും സഹിച്ച് യുവതി രണ്ട് നാൾ
text_fieldsപഴയന്നൂർ: ഭർത്താവിനെ അന്വേഷിച്ച് ഭർതൃഗൃഹത്തിലെത്തിയ യുവതിക്ക് നേരെ വീട്ടുകാർ വാതിൽ കൊട്ടിയടച്ചു. ഭക്ഷണവും ഉറക്കവുമില്ലാതെ തണുത്തുവിറച്ച് വീടിനുപുറത്തു കഴി യേണ്ടിവന്ന യുവതിക്ക് പൊലീസും തുണയായില്ല. ഭർത്താവ് കുമ്പളക്കോട് ഇരട്ടകുളമ്പിൽ സനൂപിനെ അന്വേഷിച്ചെത്തിയ മുവാറ്റുപുഴ സ്വദേശിനി അമ്മു (24) ആണ് ഭർതൃവീട്ടുകാരുടെ കണ്ണിൽച്ചോരയില്ലായ്മക്ക് ഇരയായത്.
ഹൈദരാബാദിൽ നഴ്സായിരിക്കേ അമ്മു അവിടെ ജോലിക്കെത്തിയ മെക്കാനിക്കൽ എൻജിനീയർ സനൂപുമായി പ്രണയത്തിലായപ്പോൾ ക്ഷേത്രത്തിൽ വെച്ച് വിവാഹിതരായി. മൂന്നര മാസത്തോളം ഒരുമിച്ചു കഴിഞ്ഞേശഷം നാട്ടിലേക്ക് പോന്ന സനൂപ് തന്നെ ഒഴിവാക്കാൻ ശ്രമം ആരംഭിച്ചെന്നാണ് അമ്മു പറയുന്നത്. ഇത് തിരിച്ചറിഞ്ഞ അമ്മു വിവാഹം രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ടു. വിസമ്മതിച്ചപ്പോൾ പൊലീസിൽ പരാതി നൽകി. അതോടെ വിവാഹം രജിസ്റ്റർ ചെയ്തു. കുറച്ചുനാൾ ഒരുമിച്ചു കഴിഞ്ഞ ശേഷം ജോലിസ്ഥലത്തേക്ക് പോയ അമ്മുവിന് ഭർത്താവിനെ ബന്ധപ്പെടാൻ കഴിഞ്ഞില്ല. സ്വന്തം വീട്ടുകാരും കൈയൊഴിഞ്ഞു. അങ്ങനെയാണ് യുവതി പഴയന്നൂരിലെത്തിയത്.
ഭർത്താവിെൻറ അച്ഛെൻറ ഫോട്ടോ ഓട്ടോറിക്ഷ ഡ്രൈവറെ കാണിച്ച് ഭർതൃഗൃഹം കണ്ടുപിടിച്ച് അവിടെയെത്തിയ അമ്മുവിനെ കണ്ടപ്പോൾ അവിടെയുണ്ടായിരുന്നവർ വീടുപൂട്ടി സ്ഥലം വിട്ടു. ഗത്യന്തരമില്ലാതെ തണുപ്പിൽ കുടിവെള്ളം പേലും കിട്ടാതെ യുവതി രണ്ട് ദിവസം വീടിന് പുറത്ത് കഴിഞ്ഞു. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ അറിയിച്ചപ്പോൾ എത്തിയ പൊലീസ് വെള്ളിയാഴ്ച രാത്രി മായന്നൂർ തണൽ ബാലാശ്രമത്തിൽ അഭയമൊരുക്കി. എന്നാൽ ഭർത്താവിനെ കണ്ടെത്താൻ സഹായിക്കണമെന്ന ആവശ്യത്തിന് വ്യക്തമായ ഉത്തരം നൽകിയില്ല.
പിന്നീട് ഗ്രാമപഞ്ചായത് പ്രസിഡൻറ് ശോഭന രാജെൻറ നേതൃത്വത്തിൽ ജനാധിപത്യ മഹിള അസോസിയേഷൻ പ്രവർത്തകരും ഗ്രാമപഞ്ചായത് അംഗങ്ങളുമായ പത്മജ, രമ, ബിന്ദു ധർമൻ, ഗീത തുടങ്ങിയവർ സ്ഥലത്തെത്തി വിവരങ്ങൾ ആരാഞ്ഞ് പൊലീസുമായി ബന്ധപ്പെട്ടു. അതേതുടർന്ന് കുന്നംകുളം അസി. െപാലീസ് കമീഷണർ അമ്മുവിനെ വിളിപ്പിച്ച് തിങ്കളാഴ്ച സനൂപിനെ വരുത്താമെന്ന ഉറപ്പിൽ പറഞ്ഞയച്ചു.
നീതി കിട്ടുമെന്ന വിശ്വാസത്തിൽ അമ്മു വീണ്ടും ഭർതൃവീടിനു മുന്നിലെ തണുപ്പിൽ അഭയം തേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.