യുവതിയുടെ കൊലപാതകം: പ്രതി പിടിയിലായത് ജൗഹറിന്റെ ജാഗ്രതയിൽ
text_fieldsപെരിന്തൽമണ്ണ: ഏലംകുളത്ത് പെൺകുട്ടിയെ കൊലപ്പെടുത്തി രക്ഷപ്പെടുകയായിരുന്ന പ്രതിയെ തന്ത്രപരമായി പൊലീസ് സ്റ്റേഷനിലെത്തിച്ചത് തെക്കുംപുറം പാലത്തോളിലെ ഒാട്ടോ ഡ്രൈവർ ജൗഹർ. പ്രതി വിനീഷ് രാവിലെ 8.15ഒാടെയാണ്, വീടിന് മുന്നിൽ ഒാട്ടോ വൃത്തിയാക്കുകയായിരുന്ന ജൗഹറിനടുത്തെത്തി ട്രിപ്പ് പോകണമെന്നാവശ്യപ്പെട്ടത്.
മുതുകുർശ്ശി ഭാഗത്ത് പെയിൻറിങ് ജോലിക്ക് വന്നതായിരുന്നെന്നും കൂട്ടുകാരനും ഒപ്പമുണ്ടെന്നും ബൈക്ക് അപകടത്തിൽപെട്ടതോടെ നാട്ടുകാരിൽ ചിലർ അടിക്കാൻ ഒത്തുകൂടിയപ്പോൾ ഒാടിയതാണെന്നുമാണ് ഇയാൾ പറഞ്ഞത്. പൊലീസ് സ്റ്റേഷനിലെത്തുകയാണ് നല്ലതെന്ന് യാത്രക്കിടെ ജൗഹർ പറഞ്ഞു. യുവാവിെൻറ പരസ്പരവിരുദ്ധ സംസാരത്തിൽ സംശയം തോന്നിയ ജൗഹർ സുഹൃത്തുക്കളെ വിളിച്ച് ട്രിപ്പ് പോകുന്ന കാര്യം അറിയിച്ചിരുന്നു.
ഒാട്ടോയിൽ യുവാവുപോയ വിവരമറിഞ്ഞതോടെ സംഭവമന്വേഷിച്ച നാട്ടുകാരിൽ ചിലർ പെൺകുട്ടികളെ കുത്തിയാണ് യുവാവ് രക്ഷപ്പെടുന്നതെന്നും സ്റ്റേഷനിലേക്ക് വിടാനും ജൗഹറിന് ഫോണിൽ നിർദേശം നൽകി. സ്റ്റേഷനിലേക്ക് ഒാട്ടോ കയറ്റേണ്ടെന്നും അടുത്തുനിർത്തിയാൽ മതിയെന്നും പ്രതി നേരത്തേ പറഞ്ഞിരുന്നു.
എന്നാൽ, നേരേ സ്റ്റേഷന് മുന്നിൽ നിർത്തിയ ജൗഹറിന് സുഹൃത്ത് സുബിൻ അവിടെ നിൽക്കുന്നത് കണ്ടത് ആശ്വാസമായി. ഒാട്ടോ നിർത്തിയയുടൻ രക്ഷപ്പെടാൻ തുനിഞ്ഞ വിനീഷിനെ പിടിക്കാൻ സുബിനോട് ആവശ്യപ്പെട്ടു. ഇരുവരും ഉടൻ ബലമായി സ്റ്റേഷനുള്ളിലേക്ക് കയറ്റുകയായിരുന്നു.
പൊലീസിനെ വിമർശിച്ച് വനിതാ കമീഷന്
തിരുവനന്തപുരം: മലപ്പുറം പെരിന്തല്‍മണ്ണയില്‍ കടക്ക് തീയിടുകയും കടയുടമയുടെ യുവതിയായ മകളെ കുത്തിക്കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ പൊലീസ് നടപടികളെ വിമർശിച്ച് വനിതാ കമീഷൻ. നേരത്തേ പരാതി ലഭിച്ചിട്ടും പൊലീസിെൻറ ഭാഗത്ത് നിന്നുണ്ടായ ജാഗ്രതക്കുറവിനെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് കമീഷൻ വ്യക്തമാക്കി.
പ്രണയാഭ്യര്‍ഥന നിരസിക്കുന്നതിെൻറ പേരില്‍ കൊലപാതകം അടിക്കടി സംഭവിക്കുന്നത് പൊലീസിെൻറ ജാഗ്രതക്കുറവാണ് കാണിക്കുന്നതെന്ന് വനിതാ കമീഷന് അധ്യക്ഷ എം.സി. ജോസഫൈന് പറഞ്ഞു. പെണ്‍കുട്ടികളുടെ രക്ഷാകർത്താക്കള് ആവര്‍ത്തിച്ച് നല്കുന്ന പരാതികളില്‍ പ്രതികളെ കേവലം താക്കീത് ചെയ്ത് വിടുന്നത് നിയമവിരുദ്ധമായ നടപടിയാണെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.