നവോത്ഥാന സന്ദേശവുമായി വനിതാ മതിൽ VIDEO
text_fieldsതിരുവനന്തപുരം: നവോത്ഥാനത്തിന്‍റെ സന്ദേശങ്ങൾ ഉയർത്തി കേരളത്തിൽ ലക്ഷകണക്കിന് സ്ത്രീകൾ പങ്കെടുത്ത വനി താ മതിൽ ഉയർന്നു. വൈകീട്ട് നാല് മുതൽ നാലേകാൽ വരെ കാസർകോട് മുതൽ തിരുവനന്തപുരം വെള്ളയമ്പല ം വരെ ദേശീയപാതയിൽ 620 കിലോമീറ്റർ ദൂരത്തിലാണ് മതിൽ ഉയർന്നത്. നവോത്ഥാന പ്രതിജ്ഞയോടെ 50 ലക്ഷത്തിലധികം സ്ത്രീകൾ ചരിത്രമായ വനിതാ മതിലിൽ അണിനിരന്നു. കാസർകോട് മല്ലികാർജുന ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച മതിൽ തിരുവനന്തപുരം ജില്ലയിലെ വെള്ളയമ്പലം അയ്യങ്കാളി സ്ക്വയർ വരെയാണ് നീണ്ടത്. നാൽകവലകളിൽ നിശ്ചിത സമയത്തിന് 10 മിനിറ്റ് മുമ്പാണ് മതിൽ കെട്ടിയത്.
കാസർകോട്ട് ആരോഗ്യമന്ത്രി കെ.കെ. ശൈലജയാണ് വനിതാ മതിലിന്‍റെ ആദ്യത്തെയും വെള്ളയമ്പലത്ത് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടും സി.പി.ഐ ദേശീയ നേതാവ് ആനി രാജയും ആവസാനത്തെയും കണി തീർത്തു. ആലപ്പുഴയിൽ കെ.ആർ ഗൗരിയമ്മയും ഷൊർണൂരിൽ സി.കെ. ജാനുവും കോഴിക്കോട് കെ. അജിതയും പി. വത്സലയും മലപ്പുറത്ത് മറിയം ദൗലയും എറണാകുളം ഇടപ്പള്ളിയിൽ ഡോ. എം. ലീലാവതിയും അങ്കമാലിയിൽ വനിതാ കമീഷൻ അധ്യക്ഷ എം.സി ജോസഫൈനും അടക്കം പ്രമുഖർ മതിലിന്‍റെ ഭാഗമായി. നവോത്ഥാന മൂല്യ സംരക്ഷണ സമിതിയിലെ 174 സംഘടനകൾക്ക് പുറെമ മറ്റ് സംഘടനകളുടെ പ്രതിനിധികളും വിദേശികളും പെങ്കടുത്തു.
കാസർകോട് ജില്ല (മല്ലികാർജുന ക്ഷേത്രം-കാലിക്കടവ് 50 കി.മീ), കണ്ണൂർ ജില്ല (കാലിക്കടവ്-പൂഴിത്തല), കോഴിക്കോട് ജില്ല (പൂഴിത്തല-രാമനാട്ടുകര 74 കി.മീ), മലപ്പുറം ജില്ല (രാമനാട്ടുകര-പെരിന്തൽമണ്ണ 55 കി.മീ), പാലക്കാട് ജില്ല (പുലാമന്തോൾ-ചെറുതുരുത്തി 26 കി.മീ), തൃശൂർ ജില്ല (ചെറുതുരുത്തി-കറുകുറ്റി 73 കി.മീ), എറണാകുളം ജില്ല (കറുകുറ്റി-അരൂർ 49 കി.മീ), ആലപ്പുഴ ജില്ല (അരൂർ-ഒാച്ചിറ 97 കി.മീ), കൊല്ലം ജില്ല (ഒാച്ചിറ-കടമ്പാട്ടുകോണം 58 കി.മീ), തിരുവനന്തപുരം ജില്ല (കടമ്പാട്ടുകോണം-വെള്ളയമ്പലം 43.5 കി.മീ) എന്നീ വഴികളിലൂടെയാണ് മതിൽ ഒരുക്കിയത്. കൂടാതെ മതിൽ കടന്നു പോകാത്ത വയനാട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള സ്ത്രീകൾ കോഴിക്കോട്, എറണാകുളം, ആലപ്പുഴ ജില്ലകളിലെത്തി വനിതാ മതിലിന്‍റെ ഭാഗമായി.
മതിലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനും മന്ത്രിമാരും സ്വാമി അഗ്നിവേശ്, പിണറായിയുടെ ഭാര്യ കമല, വി.എസിന്‍റെ ഭാര്യ വസുമതി, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, ഭാര്യ പ്രീതി നടേശൻ, എസ്.എൻ.ഡി.പി യോഗം പ്രസിഡന്‍റ് ഡോ. എം.എൻ. സോമന്‍റെ ഭാര്യ മഹേശ്വരി സോമൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ എത്തി. ജില്ലകളിലെ പൊതുയോഗങ്ങളിൽ മന്ത്രിമാർ സംസാരിക്കും. ചരിത്ര മുഹൂർത്തം പകർത്തുന്നതിന് വിദേശ മാധ്യമ പ്രവർത്തകരും തലസ്ഥാനത്തെത്തിയിരുന്നു. ലോക റെക്കോഡിന്റെ ഭാഗമായി യൂനിവേഴ്സൽ റെക്കോഡ്സ് ഫോറം വനിത മതിൽ നിരീക്ഷിക്കാൻ എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.