യുവതിയെ വെട്ടിക്കൊന്ന സംഭവം; ഭർത്താവിന്റെ അമ്മാവൻ അറസ്റ്റിൽ
text_fieldsമാനന്തവാടി: തൊഴിലുറപ്പ് തൊഴിലാളിയായ യുവതിയെ വെട്ടിക്കൊന്ന സംഭവത്തിൽ പ്രതിയെ പൊ ലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട സിനിയുടെ ഭർത്താവ് ബൈജുവിെൻറ മാതൃസഹോദരനും അയൽ വാസിയുമായ നെടുമല ദേവസ്യയാണ് (56) അറസ്റ്റിലായത്. യുവതിയെ കൊലപ്പെടുത്താൻ ഉപയോഗി ച്ച കത്തി തലപ്പുഴ പൊലീസ് കണ്ടെടുത്തു.
വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. പ്രശാന്തഗിരി മഠത്താശ്ശേരി ബൈജുവിെൻറ ഭാര്യ സിനിയാണ് (32) വീടിനുള്ളിൽ വെട്ടേറ്റ് മരിച്ചത്. രാവിലെ തൊഴിലുറപ്പ് ജോലി ചെയ്തശേഷം 10ഓടെ ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് പോയതായിരുന്നു യുവതി.
പിന്നീട് തിരിച്ചെത്താത്തതിനെ തുടർന്ന് 10.45ന് തൊഴിലുറപ്പ് മേറ്റിെൻറ നിർദേശപ്രകാരം രണ്ടു സ്ത്രീകൾ വീട്ടിലെത്തിയപ്പോൾ സിനി വെട്ടേറ്റ നിലയിലായിരുന്നു. ഭക്ഷണ അവശിഷ്ടങ്ങളും പാത്രങ്ങളും മുറിയിൽ ചിതറിത്തെറിച്ചിരുന്നു. വിവരമറിഞ്ഞെത്തിയ തലപ്പുഴ പൊലീസും പ്രദേശവാസികളും ചേർന്ന് ഉടൻ യുവതിയെ മാനന്തവാടി ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംഭവം നടക്കുമ്പോൾ നിർമാണ തൊഴിലാളിയായ സിനിയുടെ ഭർത്താവ് ജോലിക്ക് പോയിരുന്നു. ഇതിനിടയിൽ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ അമ്മാവൻ ദേവസ്യയെ രാവിലെത്തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇയാളെ വിശദമായി ചോദ്യംചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. ദേവസ്യയും ബൈജുവും തമ്മിൽ രണ്ടു വർഷമായി നിലനിൽക്കുന്ന അതിർത്തിത്തർക്കമാണ് വ്യക്തിവൈരാഗ്യത്തിന് കാരണമായത്.
ഇതേചൊല്ലി പലപ്പോഴായി ഇവർ തമ്മിൽ വാക്കേറ്റം ഉണ്ടായിട്ടുണ്ട്. ദേവസ്യക്കെതിരെ സിനി പൊലീസിൽ പരാതി നൽകിയതോടെ ഇയാൾ യുവതിയെ കൊലപ്പെടുത്താൻ നിശ്ചയിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.