Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
G Sudhakaran
cancel
Homechevron_rightNewschevron_rightKeralachevron_rightമന്ത്രിക്കെതിരായ...

മന്ത്രിക്കെതിരായ യുവതിയുടെ പരാതി: അനുനയ നീക്കം വിജയിച്ചില്ല, ചർച്ച തുടരും

text_fields
bookmark_border

ആലപ്പുഴ: മന്ത്രി ജി. സുധാകരനെതിരായ യുവതിയുടെ പരാതി ഒത്തുതീർക്കാൻ സി.പി.എം ജില്ല നേതൃത്വം ഇടപെട്ട് അനുനയ നീക്കം നടത്തിയെങ്കിലും തീരുമാനമായില്ല. യുവതിയുമായി ചർച്ച ചെയ്ത് വിഷയം വീണ്ടും ഏരിയ കമ്മിറ്റിയിൽ വെക്കും. ലോക്കൽ കമ്മിറ്റി അംഗങ്ങളിൽ രണ്ടുപേരൊഴികെ 12 പേർ പങ്കെടുത്ത യോഗത്തിൽ പ്രശ്നം ഒത്തുതീർക്കണമെന്ന നിലപാടാണ് ഒരാളൊഴികെ സ്വീകരിച്ചത്.

പരാതിക്കാരിയുടെ ഭർത്താവും മന്ത്രിയുടെ മുൻ പഴ്സനൽ സ്റ്റാഫും പാർട്ടി ലോക്കൽ കമ്മിറ്റി അംഗവുമായ വേണുഗോപാൽകൂടി പങ്കെടുത്ത യോഗം ജില്ല കമ്മിറ്റി ഓഫിസിലായിരുന്നു. വ്യക്തിസ്വാതന്ത്ര്യത്തിൽ കൈകടത്താനാകില്ലെന്ന നിലപാടാണ് വേണുഗോപാൽ സ്വീകരിച്ചത്. താൻ ഇടപെടില്ലെന്നും പാർട്ടിക്ക് ചർച്ച നടത്താമെന്നും വേണുഗോപാൽ അറിയിച്ചു. ഭാര്യയുടെ പരാതി പാർട്ടിക്ക് മോശം പ്രതിച്ഛായ ഉണ്ടാക്കിയ സാഹചര്യത്തിൽ വേണുഗോപാലിനെതിരെ നടപടി വേണമെന്ന ആവശ്യം ഒരാൾ മാത്രം ഉന്നയിച്ചു.

എസ്.എഫ്.ഐ മുൻ ജില്ല കമ്മിറ്റി അംഗമായ യുവതിയുടെ പരാതി പിൻവലിപ്പിക്കാൻ ജില്ല സെക്രട്ടറിയുടെ സാന്നിധ്യത്തിൽ നേരേത്ത നടന്ന ഒത്തുതീർപ്പ് ശ്രമം പരാജയപ്പെട്ടിരുന്നു. ജില്ലയിൽ തുടരെ വിവാദം ഉണ്ടാകുന്ന പശ്ചാത്തലത്തിൽ ഏതുവിധേനയും പ്രശ്നം ഒത്തുതീർക്കണമെന്ന സംസ്ഥാന നേതൃത്വത്തിെൻറ നിർദേശം പരിഗണിച്ചാണ് വീണ്ടും ചർച്ച നടത്തിയത്. സമ്മർദത്തിലൂടെ യുവതിയെ പാർട്ടിയുടെ വഴിക്ക് കൊണ്ടുവരാനാകുമെന്നാണ് പ്രതീക്ഷ.

ആലപ്പുഴയിലെ വിഭാഗീയ നീക്കങ്ങൾ എല്ലാ പരിധിയും ലംഘിച്ചെന്നാണ് സംസ്ഥാന നേതൃത്തി‍െൻറ വിലയിരുത്തൽ. മന്ത്രി ജി. സുധാകരൻ ഒരുവശത്തും ആലപ്പുഴ സി.പി.എമ്മിലെ മറ്റൊരു ചേരി മറുവശത്തും ശക്തമായി നിലയുറപ്പിച്ചാണ് നീക്കങ്ങൾ. തെരഞ്ഞെടുപ്പുഫലം വന്നശേഷം വിഭാഗീയ പ്രശ്നങ്ങളിൽ വിശദമായ ചർച്ചയാകാമെന്നാണ് സംസ്ഥാന നേതൃത്വത്തിെൻറ നിലപാട്. അതേസമയം, പരാതിക്കാരിയുടെ മൊഴിയെടുത്ത അമ്പലപ്പുഴ പൊലീസ് തുടർനടപടിക്ക് നിയമോപദേശം തേടി. മന്ത്രി വാർത്തസമ്മേളനത്തിനിടെ സ്ത്രീത്വത്തെ അപമാനിെച്ചന്നും ജാതീയമായി അധിക്ഷേപിച്ചെന്നുമാണ് യുവതിയുടെ മൊഴി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:g sudhakaran
News Summary - Woman complains against minister
Next Story