Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right19 കാരിയും കുഞ്ഞും...

19 കാരിയും കുഞ്ഞും തീകൊളുത്തി മരിച്ചു; ഭർതൃമാതാവ് കസ്റ്റഡിയിൽ

text_fields
bookmark_border
19 കാരിയും കുഞ്ഞും തീകൊളുത്തി മരിച്ചു; ഭർതൃമാതാവ് കസ്റ്റഡിയിൽ
cancel

കുറ്റിപ്പുറം (മലപ്പുറം): യുവതിയെയും എട്ടുമാസം പ്രായമായ കുട്ടിയെയും ഭർതൃവീട്ടിൽ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. തവനൂർ അയങ്കലത്ത് വടക്കത്ത് വളപ്പിൽ ബാസ് ബസത്തിെൻറ ഭാര്യ സുഹൈല നസ്റിൻ (19), മകൾ ഫാത്തിമ ഷഹ്റ എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു സംഭവം. സ്ത്രീധനത്തെച്ചൊല്ലിയുള്ള ഗാർഹിക പീഡനമാണ് മരണകാരണമെന്ന പരാതിയിൽ ഭർത്താവിെൻറ മാതാവിനെയും ഇവരുടെ പേരമകളെയും കുറ്റിപ്പുറം പൊലീസ് കസ്റ്റഡിയിലെടുത്തു.

മകളുടെ വീട്ടിലായിരുന്ന ഭർതൃമാതാവും പേരമകളും തിങ്കളാഴ്ച ഉച്ചക്കാണ് അയങ്കലത്തെ വീട്ടിലെത്തിയത്. തുടർന്ന് ഇവർ സുഹൈല നസ്റിനുമായി തർക്കമുണ്ടാക്കി. ഇതോടെ മുറി പൂട്ടിയ ശേഷം തീ കൊളുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അയൽവാസികളെത്തിയാണ് മുറി പൊളിച്ച് അകത്ത് കയറിയത്.

2020 ജൂലൈയിലാണ് ബാസ് ബസത്തും സുഹൈല നസ്റിനും വിവാഹിതരായത്. 20 പവനോളമാണ് സ്ത്രീധനം നൽകിയത്. എന്നാൽ, ഇത് കുറവാണെന്ന് പറഞ്ഞ് പല തവണ ഭർതൃമാതാവ് വഴക്കുണ്ടാക്കിയതായി നസ്റിൻ വീട്ടുകാരോട് പറഞ്ഞിരുന്നു. തുടർന്ന് വീട്ടുകാർ ഇക്കാര്യം ഭർത്താവിനെയും പിതാവിനെയും അറിയിച്ചിരുന്നു. ആവർത്തിക്കില്ലെന്നാണത്രെ ഭർതൃപിതാവ് വീട്ടുകാരോട് പറഞ്ഞത്.

എന്നാൽ, ഇതിനുശേഷവും വഴക്കുണ്ടായിരുന്നതായി നസ്റിെൻറ ബന്ധുക്കൾ പറഞ്ഞു. ബാസ് ബസത്ത് ഗൾഫിലാണ്. കൂടല്ലൂർ സ്വദേശിനിയാണ് സുഹൈല നസ്റിൻ. പിതാവ്: ഹംസ. മാതാവ്: ഫാത്തിമ. ചൊവ്വാഴ്ച പോസ്റ്റ്മോർട്ട ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Domestic ViolenceDowry Case
News Summary - woman and child were burned to death, Mother-in-law in custody
Next Story