ഹീര തട്ടിപ്പ്: ആസ്തികൾ കണ്ടുകെട്ടിയതോടെ പ്രതീക്ഷയിൽ ഇരകൾ
text_fieldsകോഴിക്കോട്: കോടിക്കണക്കിന് രൂപയുെട നിക്ഷേപ തട്ടിപ്പ് നടത്തിയ ഹൈദരാബാദിലെ ഹ ീര ഗ്രൂപ്പിെൻറ ആസ്തികൾ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം (ഇ.ഡി) കണ്ടുകെട്ടിയതോടെ തങ ്ങളുടെ പണം തിരിച്ചുകിട്ടാൻ വഴിതെളിഞ്ഞെന്ന പ്രതീക്ഷയിൽ ഇരകൾ. സ്ഥാപനം മലബാറിലെ വ ിവിധ ജില്ലകളിലുള്ള മുന്നൂറോളം പേരിൽനിന്നായി 25 കോടിയോളം രൂപയാണ് തട്ടിയത്. 80 ലക ്ഷം നഷ്ടപ്പെട്ട തലശ്ശേരി സ്വദേശി നൗഷാദ് ഉൾപ്പെടെ 75 പേരാണ് ഇതിനകം പൊലീസിൽ പരാതി നൽകിയത്. കേരളത്തിലെ കേസുകൾ ക്രൈംബ്രാഞ്ചിന് വിട്ടിട്ടുണ്ട്.
ലാഭവിഹിതം മുടങ്ങിയതോടെ ഹീര ഗ്രൂപ്പിെൻറ വിവിധയിടങ്ങളിെല ആസ്തികൾ വിറ്റ് നിക്ഷേപകർക്ക് പണം നൽകണമെന്ന് നേരേത്ത ഇരകൾ ആവശ്യപ്പെട്ടിരുന്നതായി ഹീര വിക്ടിം ഫോറം സെക്രട്ടറി എൻ.കെ. ഇസ്മായിൽ പറഞ്ഞു. ഇത് അന്വേഷണ ഏജൻസികളുെട ശ്രദ്ധയിൽപെടുത്തുകയും ചെയ്തിരുന്നു. ആസ്തികൾ കണ്ടുകെട്ടിയതോെട തങ്ങളുടെ നഷ്ടപ്പെട്ട തുക ഭാവിയിൽ തിരിച്ചുലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കണ്ടുകെട്ടിയ ആസ്തികൾ എപ്പോൾ വിൽപന നടത്തും, തുക ഇരകൾക്ക് എപ്പോൾ നൽകും എന്നെല്ലാം തീരുമാനിക്കുന്നത് കോടതിയായിരിക്കും. എല്ലാ നിക്ഷേപകർക്കും പണം മടക്കിനൽകണമെങ്കിൽ കൂടുതൽ ആസ്തികൾ വിൽക്കേണ്ടതായും വരും.
ജൂൺ ഒന്നിനാണ് ഹീര ഗ്രൂപ്പിെൻറ ആസ്തികൾ കണ്ടുകെട്ടി വിൽക്കാൻ തെലങ്കാന സർക്കാർ തീരുമാനിച്ചത്. തെലങ്കാന ഡിറ്റക്ടിവ് ഡിപ്പാർട്മെൻറ് (ഡി.ഡി) പട്ടിക തയാറാക്കി തെലങ്കാന, കേരളം, മഹാരാഷ്ട്ര, ഡൽഹി, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലെ കൃഷിഭൂമി, വാണിജ്യസമുച്ചയങ്ങൾ, ഫ്ലാറ്റുകൾ, പ്ലോട്ടുകൾ തുടങ്ങി 277.29 കോടിയുടെ 99 വസ്തുക്കളാണ് കണ്ടുകെട്ടിയത്. സ്ഥാപനത്തിെൻറ വിവിധ ബാങ്ക് അക്കൗണ്ടുകളിലെ 22.69 കോടി രൂപയും ഇതിലുൾപ്പെടും. കേരളത്തിൽ കൊച്ചിയിലെ ആഡംബര ഹോട്ടലാണ് കണ്ടുകെട്ടിയത് എന്നാണ് വിവരം.
കോഴിക്കോട്ട് ഫ്രാൻസിസ് റോഡിൽ ഒാഫിസ് തുറന്നാണ് പലിശക്കു പകരം ലാഭവിഹിതം വാഗ്ദാനം ചെയ്ത് മലയാളികളിൽനിന്ന് നിക്ഷേപം സമാഹരിച്ചത്. പലിശരഹിതമായാണ് പ്രവർത്തിക്കുന്നത് എന്ന് പ്രചരിപ്പിച്ചതിനാൽ മുസ്ലിം സമുദായത്തിൽപെട്ടവരാണ് തട്ടിപ്പിനിരയായവരിലേറെയും.
കോഴിക്കോെട്ട മാർബിൾ വ്യാപാരി സുലൈമാനാണ് ഹീര ഗ്രൂപ്പിന് കേരളത്തിൽ വേരുണ്ടാക്കിയത്. എറണാകുളം സ്വദേശി മോളി തോമസും ഭർത്താവ് ബിജുതോമസുമാണ് പണം സമാഹരിക്കുന്നതിന് ഇടനിലക്കാരായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.