Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകസേര കൊമ്പനും മോഴയും...

കസേര കൊമ്പനും മോഴയും എടക്കരക്കാരുടെ ഉറക്കം കെടുത്തുന്നു

text_fields
bookmark_border
കസേര കൊമ്പനും മോഴയും എടക്കരക്കാരുടെ ഉറക്കം കെടുത്തുന്നു
cancel

എടക്കര (മലപ്പുറം): ജനവാസ കേന്ദ്രത്തോട് ചേര്‍ന്ന വനാതിര്‍ത്തിയില്‍ കാട്ടാനകളുടെ സ്ഥിരസാന്നിധ്യം പ്രദേശവാസികളെ ഭീതിയിലാക്കുന്നു. കരിയംമുരിയം വനത്തോട് ചേര്‍ന്ന് അറന്നാടംപാടം ചങ്ങലക്ക് സമീപമാണ് 'കസേര കൊമ്പന്‍' എന്നു നാട്ടുകാർ പേരിട്ടുവിളിക്കുന്ന കൊമ്പനാനയും മോഴയും ഭീതിപടര്‍ത്തുന്നത്.

നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്ത് വഴിവിളക്കുകളില്ലാത്തതും ദുരിതം ഇരട്ടിയാക്കുന്നു. രാപ്പകല്‍ വ്യത്യാസമില്ലാതെ ഇവിടെ ആനകള്‍ നിലയുറപ്പിക്കുന്നതിനാല്‍ സന്ധ്യ കഴിഞ്ഞാൽ പുറത്തിറങ്ങാന്‍ ആളുകൾ ഭയക്കുകയാണ്. പിഞ്ചുകുഞ്ഞുങ്ങള്‍ അടക്കമുള്ളവരെ വീടിന് പുറത്തിറക്കാന്‍ പോലും വീട്ടുകാര്‍ക്ക് കഴിയുന്നില്ല.


മോഴയാന പൊതുവെ നിരുപദ്രവകാരിയാണെങ്കിലും കസേര ​കൊമ്പൻ മനുഷ്യഗന്ധം പിന്തുടര്‍ന്ന് എത്തുന്നതാണ് ഇപ്പോള്‍ നാട്ടുകാര്‍ക്ക് ഭീതി സൃഷ്ടിക്കുന്നത്. ശനിയാഴ്ച രാവിലെ മുതല്‍ കൊമ്പന്‍ വനാതിര്‍ത്തിയിലെ ഗ്രൗണ്ടിലായിരുന്നു നിലയുറപ്പിച്ചിരുന്നത്. കുട്ടികളുടെ നേരെ ചിന്നം വിളിച്ച് അടുക്കാന്‍ ശ്രമിച്ചതായും പ്രദേശവാസികള്‍ പറയുന്നു. നിലവില്‍ മൂന്ന് ലൈനുള്ള ഫെന്‍സിങ് അഞ്ച് ലൈനാക്കി ഉയര്‍ത്തണമെന്നും ജനവാസ കേന്ദ്രത്തോട് ചേര്‍ന്ന് നിലയുറപ്പിച്ച കാട്ടാനകളെ ഉള്‍കാട്ടിലേക്ക് തുരത്താന്‍ നടപടിവേണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:elephantwild elephantEdakkara
Next Story