യുവാവ് മർദനമേറ്റ് മരിച്ച സംഭവം: ഭാര്യ അറസ്റ്റിൽ
text_fieldsഓച്ചിറ: യുവാവ് മർദനമേറ്റ് മരിച്ച സംഭവത്തിൽ ഭാര്യ അറസ്റ്റിൽ. ക്ലാപ്പന കല്ലേശ്ശേ രില്‍ ക്ഷേത്രത്തിനു സമീപം പുത്തന്‍തറയില്‍ രാജേഷ് (31) മരിച്ച സംഭവത്തിലാണ് ഭാര്യ കായംകുളം പുതുപ്പള്ളി ദേവികുളങ്ങര തുമ്പിളിശ്ശേരിൽ വിദ്യാമോളെ (30) അറസ്റ്റ് ചെയ്തത്. കേസിൽ ക്ലാപ്പന കല്ലേശ്ശേരില്‍ സുരേഷ് (25), സുനീഷ് ഭവനത്തില്‍ സുനീഷ് (27), വരവിള കടപ്പുറത്തേരില്‍ രാജീവ് (30) എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ സുരേഷുമായി വിദ്യാമോൾക്ക് അടുപ്പമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
നവംബർ അഞ്ചിന് പുലര്‍ച്ച പ്രയാര്‍ ജങ്ഷന് സമീപമാണ് രാജേഷിനെ മര്‍ദനമേറ്റ് അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ചികിത്സയിൽ കഴിയവെ ഒമ്പതിന് മരണമടഞ്ഞു. നവംബറിൽ ഗൾഫിൽനിന്നെത്തിയ രാജേഷ്, സുരേഷും വിദ്യയുമായുള്ള അടുപ്പമറിഞ്ഞ് വഴക്കുണ്ടാകുകയും ഭാര്യയെ വീട്ടിൽനിന്ന് ഇറക്കിവിടുകയും ചെയ്തിരുന്നേത്ര. ഇതിനു പ്രതികാരമായി പ്രതികൾ ഗൂഢാലോചന നടത്തി മർദിച്ചവശനാക്കുകയായിരുെന്നന്നാണ് പൊലീസ് കേസ്. സ്കൂട്ടറിൽ പോകുമ്പോൾ രാജേഷ് പ്രയാർ ജങ്ഷന് സമീപം കുഴഞ്ഞുവീഴുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.