തോറ്റപ്പോൾ മാടമ്പ് പറഞ്ഞു; 'ഞാൻ കഴുതയായി, തോറ്റ കഴുത'
text_fieldsതൃശൂർ: ഹിന്ദു കമ്യൂണിസ്റ്റ് എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന താങ്കൾ കൊടുങ്ങല്ലൂരിൽ ബി.ജെ.പി സ്ഥാനാർഥിയായതിെൻറ കാരണം ചോദിച്ചാൽ മാടമ്പ് കുഞ്ഞുക്കുട്ടെൻറ ഉത്തരമിതായിരുന്നു- ''പ്രാന്ത്'... ഒരു ചൂടിന് അങ്ങ്ട് നിന്നു, കൂടെ പുനത്തിലും ഉണ്ടായിരുന്നു.'' 2001ലായിരുന്നു നിയമസഭയിലേക്ക് ബി.ജെ.പി ടിക്കറ്റിൽ കൊടുങ്ങല്ലൂരിൽനിന്ന് മത്സരിച്ച് തോറ്റത്. ''ഞാൻ ബി.ജെ.പി അംഗമല്ല. ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമല്ല. ഹിന്ദുവായി ജനിച്ചു എന്ന് മാത്രം. പക്ഷേ, ബി.ജെ.പി എന്ന മുദ്ര കുത്തപ്പെട്ടപ്പോൾ പഴയ നീണ്ട സൗഹൃദങ്ങൾ നുറുങ്ങി. എെൻറ വായിലെ നാക്കിെൻറ ചാപല്യം എന്നല്ലാതെ എന്ത് പറയാൻ. എന്തേ സ്ഥാർഥിയാകാൻ കാരണം എന്ന് ചോദിച്ചാൽ - ഒന്നുമില്ല.
എെൻറ കളികൾ ഞാൻ കാണുന്ന സുഖം എന്നല്ലാതെ മറ്റൊരു മറുപടിയുമില്ല. അതിന് മുമ്പ് ഞാൻ യുവകലാസാഹിതി സംസ്ഥാന പ്രസിഡൻറായിരുന്നു. അന്നും പാർട്ടി മെംബറല്ല. മുമ്പ് തെരഞ്ഞെടുപ്പ് എന്ന് പറഞ്ഞാൽ ''രണ്ട് കഴുത നിന്നാൽ ഒന്ന് ജയിക്കും'' എന്ന് നിർവചിച്ചിട്ടുണ്ട്. അത് അറം പറ്റി. ഞാൻ കഴുതയായി. തോറ്റ കഴുത...''- ഗ്രീൻ ബുക്സ് പ്രസിദ്ധീകരിച്ച ''എെൻറ തോന്ന്യാസങ്ങൾ'' ആത്മഭാഷണത്തിൽ മാടമ്പ് എഴുതി.
ശാന്തിക്കാരൻ, ആനക്കാരൻ, താന്ത്രിക സാധകൻ, സിനിമാക്കാരൻ, എഴുത്തുകാരൻ... ഒരു കളത്തിലൊതുങ്ങുന്നില്ല മാടമ്പിെൻറ ജീവിതം. ഇല്ലത്ത് ആനയെ വാങ്ങിയപ്പോൾ ആനക്കാരനായി.
പൂമുള്ളി ആറാം തമ്പുരാെൻറ അടുത്താണ് ആനപ്പണി ശീലിച്ചത്. പിറകെ 'ഒടിവിദ്യ' പഠിക്കാൻ പോയി. ഇതിനിടെ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടിത്തമ്പുരാട്ടി നടത്തിയിരുന്ന 'നമ്പൂതിരീസ്' സ്ഥാപനത്തിൽ മലയാളം അധ്യാപകനായി. നമ്പൂതിരീസിന് വേണ്ടിയാണ് എഴുത്തുകാരനായതും.
കോവിലനുമായി ബന്ധം സ്ഥാപിച്ചതാണ് വഴിത്തിരിവായത്. ''സാഹിത്യത്തിലേക്ക് ഉപനയിച്ച ആചാര്യനാണ് അദ്ദേഹം. കോവിലൻ ഇല്ലെങ്കിൽ മാടമ്പില്ല.''. ''ഞാൻ അശ്വാത്ഥാമാവ് എഴുതിയപ്പോൾ ശകാരം അത്ര രൂക്ഷമായിരുന്നില്ല. നമ്പൂതിരി സമുദായത്തിലെ കുറിയേടത്ത് താത്രിയെ കേന്ദ്ര കഥാപാത്രമാക്കി 'ഭ്രഷ്ട്' എഴുതിയപ്പോൾ സമുദായത്തിനുള്ളിൽനിന്ന് ശകാരം നന്നായി ഉണ്ടായി. ആരോ എഴുതിക്കൊടുക്ക്വാണ്, വി.ടിയോ, കോവിലനോ ആണെന്നായിരുന്ന കുറ്റപ്പെടുത്തലും കേട്ടു''- സമുദായത്തിൽ നിന്നുണ്ടായ എതിർപ്പ് അദ്ദേഹം ഇങ്ങനെ രേഖപ്പെടുത്തി.കെ.ആർ. മോഹനനും പി.ടി. കുഞ്ഞുമുഹമ്മദുമാണ് 'അശ്വത്ഥാമാവ്' സിനിമയാക്കണം എന്ന് പറഞ്ഞ് എത്തിയത്. അതിൽ മാടമ്പ് അഭിനയിക്കുകയും ചെയ്തു. പിന്നീട് കഥയും തിരക്കഥയും ഡബിങ്ങുമൊക്കെയായി സിനിമയിലും മാടമ്പ് തിളങ്ങി.
ബി.ജെ.പി സ്ഥാനാർഥിത്വത്തിന് ശേഷം സംസ്ഥാന സർക്കാറിെൻറ അംഗീകാരങ്ങൾ എത്തുന്നില്ലെന്ന പരാതി അദ്ദേഹത്തിനുണ്ടായിരുന്നു. തെൻറ രാഷ്ട്രീയം വ്യക്തമാക്കാൻ 'ഒരു ഹിന്ദു കമ്യൂണിസ്റ്റിെൻറ ശിഥില ചിന്തകള്' എന്ന പുസ്തകമെഴുതിയിട്ടുണ്ട്. ''കമ്യൂണിസ്റ്റ് പാർട്ടി സഹയാത്രികനാണെന്ന് ഊറ്റംകൊണ്ടിരുന്നപ്പോഴും ശുദ്ധ ഹിന്ദുവായി മേനിനടിച്ചിരുന്നപ്പോഴും ഹിന്ദുവാണെന്ന് പറയാൻ ഒരു മടിയുമില്ല.
ആയിരത്താണ്ടിലധികമായി ഒപ്പം താമസിച്ചിട്ട് തൊട്ട് അയൽക്കാരനായിട്ടും അന്വോന്യം പേടിയാണെങ്കിൽ കാര്യമായ എന്തോ കുഴപ്പമുണ്ട്. ഈ ഭയത്തിൽനിന്ന് മുക്തി ലഭിക്കുവോളം ഇന്ത്യയിൽ ഹിന്ദു-മുസ്ലിം സംഘട്ടനങ്ങൾ തുടർന്നുെകാണ്ടേയിരിക്കും.''- ആ പുസ്തകത്തിൽ മാടമ്പ് കുറിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.