Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ramanattukara accident
cancel
camera_altഫയൽ ചിത്രം
Homechevron_rightNewschevron_rightKeralachevron_rightരാമനാട്ടുകര സംഭവത്തിൽ...

രാമനാട്ടുകര സംഭവത്തിൽ അവ്യക്തത നീങ്ങുന്നു; അർജുൻ എത്തിയത് സ്വർണം ഏറ്റുവാങ്ങാൻ, ചെർപ്പുളശ്ശേരി സംഘം കവർച്ചക്കും

text_fields
bookmark_border

കരിപ്പൂർ: രാമനാട്ടുകര വാഹനാപകടത്തിലും തുടർന്നുണ്ടായ സ്വർണക്കടത്ത് കേസിലും വ്യക്തത വരുന്നു. സംഭവദിവസം കോഴിക്കോട് വിമാനത്താവളത്തിലെത്തിയ രണ്ടു സംഘങ്ങളിൽ ഒരു വിഭാഗം സ്വർണം കൈപ്പറ്റാനും എതിർവിഭാഗം കവർച്ച നടത്താനും വേണ്ടി എത്തിയെന്നാണ് അന്വേഷണ സംഘത്തിെൻറ ഒടുവിലത്തെ നിഗമനം. കണ്ണൂരിലുള്ള അർജുൻ ആയങ്കിയും സംഘാംഗങ്ങളും ദുബൈയിൽനിന്നെത്തിച്ച സ്വർണം ഏറ്റുവാങ്ങാനും െചർപ്പുളശ്ശേരി സംഘം ഇൗ സ്വർണം തട്ടിയെടുക്കുന്നതിനുമാണ് കരിപ്പൂരിലെത്തിയത്.

കേസുമായി ബന്ധപ്പെട്ട് പ്രീവൻറിവ് കസ്റ്റംസും പൊലീസിെൻറ പ്രത്യേകാന്വേഷണ സംഘവും പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ അതത് കോടതികളിൽ നൽകിയ കസ്റ്റഡി അപേക്ഷയിലാണ് കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിരിക്കുന്നത്. തിങ്കളാഴ്ച ദുബൈയിൽനിന്നുള്ള എയർഇന്ത്യ വിമാനത്തിലെത്തിയ മലപ്പുറം മൂർക്കനാട് സ്വദേശി ഷഫീഖ് മേലേതിൽ (23) കൊണ്ടുവന്ന സ്വർണത്തിനാണ് ഇവർ എത്തിയത്.

കോഫിമേക്കർ മെഷീനിനുള്ളിൽ ഒളിപ്പിച്ചാണ് 1.11 കോടിയുെട 2.33 കിലോഗ്രാം സ്വർണവുമായി ഷഫീഖ് എത്തിയത്. ദുബൈയിൽ സലീം എന്ന വ്യക്തി മുഖേനയാണ് സ്വർണം ലഭിക്കുന്നത്. സലീമിെൻറ നിർദേശപ്രകാരം രണ്ടുപേർ ദുബൈയിൽ വന്ന് കണ്ടിരുന്നു. ഒരാളുടെ പേര് ജലീലാണെന്നും രണ്ടാമത്തെയാളുടെ പേര് അറിയില്ലെന്നുമാണ് ഷഫീഖിെൻറ മൊഴി. ഇവരാണ് സ്വർണം ഒളിപ്പിച്ച കോഫിമേക്കർ മെഷീനും ഇത് കൊണ്ടുപോകാൻ ട്രോളിബാഗും നൽകിയത്.

സലീമിനെ പരിചയപ്പെടുത്തിയ മുഹമ്മദ് എന്നയാളാണ് കണ്ണൂർ സ്വദേശിയായ അർജുനെയും ബന്ധപ്പെടുത്തി നൽകിയത്. വിമാനത്താവളത്തിന് പുറത്ത് കോഫിമേക്കർ മെഷീനുള്ള ട്രോളി ബാഗ് അർജുന് കൈമാറാനായിരുന്നു നിർദേശം. താൻ കരിപ്പൂരിലെ ആഗമന ഏരിയയിൽ കാത്തുനിൽക്കുമെന്നും ഇവിടെ എത്തിയശേഷം ധരിച്ചിരുന്ന ഷർട്ട് മാറാനും അർജുൻ ഷഫീഖിനോട് ആവശ്യപ്പെട്ടിരുന്നു. സ്വർണം എത്തിച്ചതിന് 40,000 രൂപയും വിമാന ടിക്കറ്റുമാണ് ലഭിച്ചതെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്.

ഇൗ സ്വർണം തട്ടിയെടുക്കാൻ വേണ്ടിയാണ് ചെർപ്പുളശ്ശേരി സംഘം എത്തിയത്. നേരത്തേ സംഘമെത്തിയത് സുരക്ഷയൊരുക്കാനാണ് എന്ന് പറഞ്ഞ പൊലീസ് കേസെടുത്തിരുന്നത് കവർച്ചക്കായിരുന്നു. ഈ ആശയക്കുഴപ്പത്തിനാണ് ഇപ്പോൾ വ്യക്തത വന്നിരിക്കുന്നത്. കസ്റ്റംസ് സ്വർണം പിടിച്ചതറിയാതെയാണ് ചെർപ്പുളശ്ശേരി സംഘം കണ്ണൂരിലുള്ളവരെ മൂന്ന് വാഹനങ്ങളിലായി പിന്തുടർന്നത്. ഇതിനിടെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. അതേസമയം, ആർക്കു വേണ്ടിയാണ് സ്വർണം എത്തിയതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഇതിനായി അർജുനെ കസ്റ്റംസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. കൊച്ചി പ്രീവൻറിവ് കസ്റ്റംസിനാണ് അന്വേഷണച്ചുമതല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold smugglingramanattukara accident
News Summary - When Arjun arrives to collect the gold, the Cherpulassery gang robs him
Next Story