Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Oct 2019 4:55 PM GMT Updated On
date_range 24 Oct 2019 4:55 PM GMTമത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്
text_fieldsbookmark_border
തിരുവനന്തപുരം: മധ്യ കിഴക്കൻ അറബിക്കടലിൽ രൂപംകൊണ്ടിരുന്ന തീവ്ര ന്യൂനമർദം അതിതീ വ്ര ന്യൂനമർദമായി ശക്തിപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം. മഹാരാഷ്ട് രയിലെ രത്നഗിരി തീരത്തുനിന്ന് 360 കി.മീ ദൂരത്തിലും തെക്കുപടിഞ്ഞാറൻ മുംൈബയിൽനിന്ന് 490 കി.മീ ദൂരത്തിലും ഒമാനിലെ സലാല തീരത്തുനിന്ന് 1750 കി.മീ ദൂരത്തിലുമായി സ്ഥിതിചെയ്യുന്ന അതിതീവ്രന്യൂനമർദം വെള്ളിയാഴ്ച രാത്രിയോടെ കിഴക്ക്, വടക്കുകിഴക്ക് ദിശയിലായി സഞ്ചരിക്കുമെന്നും അതിനുശേഷം ദിശമാറി ചുഴലിക്കാറ്റായി ഒമാൻ, യമൻ തീരത്തെ ലക്ഷ്യമാക്കി നീങ്ങുമെന്നാണ് പ്രവചനം.
അതിതീവ്ര ന്യൂനമർദം ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിച്ചാൽ ‘ക്യാർ’ എന്ന പേരാവും നൽകുക. മ്യാൻമറിെൻറ സംഭാവനയാണ് ഈ പേര്.
കേരളം അതിതീവ്ര ന്യൂനമർദത്തിെൻറ സഞ്ചാരപഥത്തിലില്ല. എങ്കിലും അതിതീവ്രന്യൂനമർദത്തിെൻറ സ്വാധീനഫലമായി കേരളത്തിൽ എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുണ്ടെന്നും അതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും അധികൃതർ അറിയിച്ചു.
അതിതീവ്ര ന്യൂനമർദം ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിച്ചാൽ ‘ക്യാർ’ എന്ന പേരാവും നൽകുക. മ്യാൻമറിെൻറ സംഭാവനയാണ് ഈ പേര്.
കേരളം അതിതീവ്ര ന്യൂനമർദത്തിെൻറ സഞ്ചാരപഥത്തിലില്ല. എങ്കിലും അതിതീവ്രന്യൂനമർദത്തിെൻറ സ്വാധീനഫലമായി കേരളത്തിൽ എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുണ്ടെന്നും അതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story