Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹർത്താൽ : താനൂരിലെ...

ഹർത്താൽ : താനൂരിലെ ബേക്കറി അക്രമിച്ച മുഖ്യപ്രതി അറസ്റ്റിൽ

text_fields
bookmark_border
ഹർത്താൽ : താനൂരിലെ ബേക്കറി അക്രമിച്ച മുഖ്യപ്രതി അറസ്റ്റിൽ
cancel

താനൂർ: ഹർത്താൽ മറവിൽ താനൂരിലുണ്ടായ അക്രമസംഭവങ്ങളിലുൾപ്പെട്ട പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തു. ചാപ്പപ്പടി പാണാച്ചിെൻറ പുരക്കൽ അൻസാറാണ് (22) പിടിയിലായത്. കെ.ആർ ബേക്കറി തകർക്കൽ, കെ.എസ്.ആർ.ടി.സി ബസ് തകർത്ത് ബാറ്ററി എടുക്കൽ, പടക്കക്കട തകർക്കൽ എന്നിവയിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. 

പൊലീസിനെ ആക്രമിച്ചതിനും കേസുണ്ട്. ഇയാൾ ബേക്കറിയുടെ പൂട്ട് തകർക്കുന്ന ദൃശ്യം സി.സി.ടി.വി കാമറയിൽ പതിഞ്ഞിരുന്നു. ഒളിവിൽ പോയ അൻസാറിനെ ചൊവ്വാഴ്ച ഉച്ചയോടെ കെ.ജി പടിയിലാണ് സി.ഐ അലവി, എസ്.ഐ രാജേന്ദ്രൻ നായർ എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്. 

ഏപ്രിൽ 16ന് നടന്ന ഹർത്താലിെൻറ മറവിൽ വ്യാപക അക്രമമാണ് താനൂരിൽ അരങ്ങേറിയത്. കഴിഞ്ഞവർഷം തീരദേശത്ത് നടന്ന അക്രമ സംഭവങ്ങളിലും അൻസാർ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പരപ്പനങ്ങാടി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്േട്രറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇതോടെ മേഖലയിലെ അക്രമങ്ങളിൽ അറസ്റ്റിലായവരുടെ എണ്ണം 26 ആയി. കൂടുതൽ അറസ്റ്റ് ഉണ്ടാവുമെന്ന് പൊലീസ് പറഞ്ഞു.  

സമൂഹമാധ്യമ ഹർത്താൽ: മുഖ്യപ്രതികൾക്കെതിരെ 17 കേസുകൾ
മഞ്ചേരി: സമൂഹമാധ്യമ ഹർത്താലി‍െൻറ മുഖ്യസൂത്രധാരകരുടെ പേരിൽ രജിസ്റ്റർ ചെയ്തത് 17 കേസുകൾ. മലപ്പുറം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകൾക്ക് പുറമെ കൊല്ലം സി.ബി.സി.ഐ.ഡി രജിസ്റ്റർ ചെയ്ത ഒന്നിലും ഇവരെ പ്രതിചേർത്തിട്ടുണ്ട്. കൊല്ലം ഉഴുതക്കുന്ന് അമരാലയം അമർനാഥ് ബൈജു (20), തിരുവനന്തപുരം കുന്നംപുഴ നിറക്കകം എം.ജെ. സിറിൾ (22), തിരുവനന്തപുരം നെല്ലിവിള വെണ്ണിയൂർ മാവറത്തല മേലേ പുത്തൻവീട്ടിൽ സുധീഷ് (22), നെയ്യാറ്റിൻകര വഴുതക്കൽ ഇലങ്ങംറോഡിൽ ഗോകുൽ ശേഖർ (21), തിരുവനന്തപുരം നെല്ലിവിള കുന്നുവിള വീട്ടിൽ അഖിൽ (23) എന്നിവരാണ് മുഖ്യ സൂത്രധാരകരായി പിടിയിലായത്.

ഇതിൽ അമർനാഥ് ബൈജുവിനും ഗോകുൽ ശേഖറിനും മഞ്ചേരിയിൽ രജിസ്റ്റർ ചെയ്ത ഒരു കേസിൽ ജില്ല ഒന്നാം അഡീഷനൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. പാസ്പോർട്ട് ഹാജരാക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിൽ ഹാജരാകണമെന്നും നിർദേശമുണ്ട്. എന്നാൽ, 16 കേസുകൾ കൂടിയുള്ളതിനാൽ പുറത്തിറങ്ങാൻ തടസ്സമുണ്ട്. തിരൂർ പൊലീസാണ് കൂടുതൽ കേസുകളിൽ ഇവരെ പ്രതിചേർത്തത് -ആറ്. ഒരു കേസാണ് കൊല്ലം സി.ബി.സി.ഐ.ഡി രജിസ്റ്റർ ചെയ്തത്. കാളികാവ് -ഒന്ന്, കൊളത്തൂർ-ഒന്ന്, വഴിക്കടവ് -ഒന്ന്, മഞ്ചേരി -രണ്ട്, വണ്ടൂർ -രണ്ട്, മങ്കട -ഒന്ന്, പാണ്ടിക്കാട് -ഒന്ന് എന്നിങ്ങനെയാണ് ഇവരെ പ്രതിചേർത്ത മറ്റ് കേസുകൾ. 

വാട്സ്ആപ് ഹർത്താൽ: ആറു പ്രതികളെ റിമാൻഡ് ചെയ്തു
തിരുവനന്തപുരം: വാട്സ്ആപ് ഹർത്താലുമായി ബന്ധപ്പെട്ട കേസിൽ ആറു പ്രതികളെ റിമാൻഡ് ചെയ്‌തു. കൊല്ലം സ്വദേശി അമർനാഥ്, തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശികളായ ശ്യാം എന്ന സുധീഷ്, അഖിൽ, ഗോകുൽ, എം.ജി. സിറിൽ, കൊല്ലം പുനലൂർ സ്വദേശി സൗരവ് എന്നിവരെയാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഈ മാസം 21വരെ റിമാൻഡ് ചെയ്‌തത്‌. ഇന്ത്യൻ ശിക്ഷാനിയമത്തിലെ മതസ്പർധ ഉണ്ടാക്കുക, വ്യാജ പ്രചാരണം, ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. കഠ്വയിലെ ബലാത്സംഗക്കൊലയിൽ പ്രതിഷേധിക്കാൻ ‘ജസ്റ്റിസ് ഫോർ സിസ്റ്റർ’ എന്ന  വാട്‍സ്ആപ് ഗ്രൂപ് തുടങ്ങി മതസ്പർധ വളർത്തുന്ന വ്യാജ സന്ദേശം പ്രചരിപ്പിച്ചെന്നാണ് ക്രൈംബ്രാഞ്ച് കേസ്.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newstanurmalayalam newswhatsapp hartal
News Summary - whatsapp hartal- kerala news
Next Story