Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2019 6:19 PM GMT Updated On
date_range 25 May 2019 6:19 PM GMTസംഘ്പരിവാർ ആധിപത്യത്തെ മതേതര പാർട്ടികള്‍ ഒന്നിച്ച് പ്രതിരോധിക്കണം –വെല്‍ഫെയർ പാർട്ടി
text_fieldsbookmark_border
തിരുവനന്തപുരം: രാജ്യത്ത് വീണ്ടും അധികാരം ലഭിച്ച സംഘ്പരിവാറിനെ ആശയപരമായും പ്രായോ ഗികമായും പ്രതിരോധിക്കാന്‍ മതേതര പാർട്ടികള്‍ ഒന്നിച്ച് നില്‍ക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. സഖ്യങ്ങളുണ്ടാക്കുന്നതില്‍ കോണ്‍ഗ്രസും ഇടതുപക്ഷവും പ്രാദേശിക പാര്‍ട്ടികളും അടക്കമുള്ള മതേതര പാർട്ടികളുടെ വീഴ്ചയാണ് വീണ്ടും മോദി ഭരണത്തിന് കളമൊരുക്കിയത്. ഫാഷിസത്തെ കേവലം തെരഞ്ഞെടുപ്പിലൂടെ പരാജയപ്പെടുത്താനാണ് രാജ്യത്തെ മതേതര പാർട്ടികള്‍ ശ്രമിച്ചത്. സംഘ്പരിവാറിനെ നേരിടാനുള്ള ആശയപരിസരം സൃഷ്ടിക്കുന്നതില്‍ മതേതര പാർട്ടികള്‍ പരാജയമായിരുെന്നന്നും വാർത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ഈ തെരഞ്ഞെടുപ്പില്‍ മതനിരപേക്ഷ ചേരികളുടെ രാഷ്ട്രീയ സമീപനത്തിൽ ഏകോപനം ഉണ്ടാകണമായിരുന്നു. കോണ്‍ഗ്രസിെൻറ നേതൃത്വത്തില്‍ വേണമായിരുന്നു ഇൗ ചേരി. ഈ രാഷ്ട്രീയ കൃത്യതക്കാണ് വെല്‍ഫെയര്‍ പാര്‍ട്ടി ശ്രമിച്ചത്. ആ നിലപാട് കേരളം അംഗീകരിച്ചു. ഈ സമീപനം ദേശീയാടിസ്ഥാനത്തില്‍ സ്വീകരിക്കപ്പെട്ടിരുെന്നങ്കില് മറ്റൊരു ഫലം ഉണ്ടാകുമായിരുന്നു.
അഞ്ചുവർഷം കഴിഞ്ഞുവരുന്ന തെരഞ്ഞെടുപ്പിനെ നേരിടാന്‍ തട്ടിക്കൂട്ട് സഖ്യങ്ങള്‍ രൂപപ്പെടുത്തുന്നതിനു പകരം പാർലമെൻറിലടക്കം വർഗീയഫാഷിസത്തെ പ്രതിരോധിക്കാന്‍ പ്രതിപക്ഷ പാർട്ടികള്‍ രാഷ്ട്രീയ സഖ്യങ്ങളുണ്ടാക്കണം. തമിഴ്നാട് മോഡലിലെ ജനാധിപത്യ സഖ്യമാണ് രാജ്യത്തിനാവശ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബി.ജെ.പിയാകട്ടെ തങ്ങളുടെ ഭരണത്തിലെ ജനദ്രോഹനടപടികള്‍ ജനശ്രദ്ധയില്നിന്നകറ്റാന് വംശീയതയും തീവ്രദേശീയവികാരങ്ങളും ഉത്തേജിപ്പിക്കാനാണ് ശ്രമിച്ചത്. അതിലവർ വിജയിച്ചു. വോട്ടുയന്ത്രങ്ങളിലെ വ്യാപകമായ ക്രമക്കേടുകളും തെരഞ്ഞെടുപ്പ് സംവിധാനത്തിെൻറ സുതാര്യതയില്ലായ്മയും അവരെ സഹായിച്ചു-അദ്ദേഹം പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ. ഷഫീഖ്, സംസ്ഥാന വൈസ് പ്രസിഡൻറ് ശ്രീജ നെയ്യാറ്റിന്‍കര, സംസ്ഥാന സെക്രട്ടറിമാരായ ജോസഫ് ജോണ്‍, സജീദ് ഖാലിദ് എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
ഈ തെരഞ്ഞെടുപ്പില്‍ മതനിരപേക്ഷ ചേരികളുടെ രാഷ്ട്രീയ സമീപനത്തിൽ ഏകോപനം ഉണ്ടാകണമായിരുന്നു. കോണ്‍ഗ്രസിെൻറ നേതൃത്വത്തില്‍ വേണമായിരുന്നു ഇൗ ചേരി. ഈ രാഷ്ട്രീയ കൃത്യതക്കാണ് വെല്‍ഫെയര്‍ പാര്‍ട്ടി ശ്രമിച്ചത്. ആ നിലപാട് കേരളം അംഗീകരിച്ചു. ഈ സമീപനം ദേശീയാടിസ്ഥാനത്തില്‍ സ്വീകരിക്കപ്പെട്ടിരുെന്നങ്കില് മറ്റൊരു ഫലം ഉണ്ടാകുമായിരുന്നു.
അഞ്ചുവർഷം കഴിഞ്ഞുവരുന്ന തെരഞ്ഞെടുപ്പിനെ നേരിടാന്‍ തട്ടിക്കൂട്ട് സഖ്യങ്ങള്‍ രൂപപ്പെടുത്തുന്നതിനു പകരം പാർലമെൻറിലടക്കം വർഗീയഫാഷിസത്തെ പ്രതിരോധിക്കാന്‍ പ്രതിപക്ഷ പാർട്ടികള്‍ രാഷ്ട്രീയ സഖ്യങ്ങളുണ്ടാക്കണം. തമിഴ്നാട് മോഡലിലെ ജനാധിപത്യ സഖ്യമാണ് രാജ്യത്തിനാവശ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബി.ജെ.പിയാകട്ടെ തങ്ങളുടെ ഭരണത്തിലെ ജനദ്രോഹനടപടികള്‍ ജനശ്രദ്ധയില്നിന്നകറ്റാന് വംശീയതയും തീവ്രദേശീയവികാരങ്ങളും ഉത്തേജിപ്പിക്കാനാണ് ശ്രമിച്ചത്. അതിലവർ വിജയിച്ചു. വോട്ടുയന്ത്രങ്ങളിലെ വ്യാപകമായ ക്രമക്കേടുകളും തെരഞ്ഞെടുപ്പ് സംവിധാനത്തിെൻറ സുതാര്യതയില്ലായ്മയും അവരെ സഹായിച്ചു-അദ്ദേഹം പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ. ഷഫീഖ്, സംസ്ഥാന വൈസ് പ്രസിഡൻറ് ശ്രീജ നെയ്യാറ്റിന്‍കര, സംസ്ഥാന സെക്രട്ടറിമാരായ ജോസഫ് ജോണ്‍, സജീദ് ഖാലിദ് എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story