വേണമെങ്കിൽ വിവാഹം വിഡിയോ കാളിലും
text_fieldsഹരിപ്പാട്: ലഖ്നോവിൽ ജോലി ചെയ്യുന്ന അഞ്ജനയും ചങ്ങനാശ്ശേരി സ്വദേശി ശ്രീജിത്തും നിശ ്ചയിച്ചുറപ്പിച്ച മുഹൂർത്തത്തിൽ വിഡിയോ കാൾവഴി വിവാഹിതരായി. അഞ്ജനയുടെ പള്ളിപ്പാ ട് കൊട്ടന്താറ്റ് വീട്ടിൽ രാവിലെ 11.30ന് വരനും അടുത്ത ബന്ധുക്കളും എത്തി.
പൂജക്ക് ശേഷം 12.25ന ും 12.45നും മധ്യേയുള്ള മുഹൂർത്തത്തിലായിരുന്നു വിവാഹം. വിഡിയോവഴി തെളിഞ്ഞ അഞ്ജനയുടെ ചിത്രത്തിൽ ശ്രീജിത് താലിചാർത്തി. ഈ സമയം ലഖ്നോവിൽ അഞ്ജന സ്വയം താലിചാർത്തി. വിവാഹം നടന്നതായി തീരുമാനിക്കുകയും ചെയ്തു.
വിശ്വകർമ മഹാസഭ പള്ളിപ്പാട് 120ാം നമ്പർ ശാഖ പ്രസിഡൻറ് ജി. രാജൻ, സെക്രട്ടറി രാധാകൃഷ്ണൻ എന്നിവരായിരുന്നു വിവാഹത്തിനു നേതൃത്വം നൽകിയത്. ശ്രീജിത്തിെൻറ പിതാവ് നടേശനാചാരി, മാതാവ് കനകമ്മ, സഹോദരൻ സേതുനാഥ്്, ഭാര്യ രഞ്ജിത എന്നിവരാണ് വിവാഹത്തിനു ഒത്തുകൂടിയത്. വരനെ സ്വീകരിച്ചതും ചടങ്ങിനു മുന്നിൽ നിന്നതും വധു അഞ്ജനയുടെ പിതാവ് പങ്കജാക്ഷനാചാരിയാണ്.
ശ്രീജിത്തിെൻറയും അഞ്ജനയുടെയും വിവാഹനിശ്ചയം 2019 നവംബർ ഒമ്പതിന് ആയിരുന്നു. കോവിഡും ലോക്ഡൗണും വന്നത് തടസ്സമായെങ്കിലും നിശ്ചയിച്ച മുഹൂർത്തത്തിൽ വിഡിയോ കാൾവഴി നടത്താൻ കുടുംബങ്ങൾ തീരുമാനിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.