ശക്തമായ തിരമാലക്ക് സാധ്യത, മത്സ്യത്തൊഴിലാളികൾ ശ്രദ്ധിക്കണം
text_fieldsതിരുവനന്തപുരം: കേരള തീരത്ത് 25ന് രാത്രി 11.30 വരെ ശക്തമായ തിരമാലക്ക് സാധ്യതയുണ്ടെന് ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. 1.5-2.2 മീറ്റർ വരെ ഉയരത്തിൽ തിരമാലയുണ്ടാവുന്നതിനാൽ കടൽ പ്രക്ഷുബ്ധമാവും. ഇന്ത്യൻ മഹാസമുദ്രത്തിെൻറ ഭൂമധ്യരേഖാ പ്രദേശത്തും തെക്കുപടിഞ്ഞാ റൻ ബംഗാൾ ഉൾക്കടലിലും ശ്രീലങ്കയുടെ തെക്കുകിഴക്കുമായി 25 ഓടെ ന്യൂനമർദം രൂപംകൊള്ളു ം. ഈ മേഖലയിൽ 25ന് കാറ്റിെൻറ വേഗം മണിക്കൂറിൽ 30-40 കിലോമീറ്റർ വരെയാവാനും 26ന് കാറ്റിെൻറ വേഗം മണിക്കൂറിൽ 40-50 കിലോമീറ്റർ വരെയാവാനും സാധ്യതയുണ്ട്. 27ന് കാറ്റിെൻറ വേഗം മണിക്കൂറിൽ 60-70കിലോമീറ്റർ വരെയാവും. 28ന് കേരള തീരത്ത് മണിക്കൂറിൽ 80-90 കിലോമീറ്റർ വരെയും തമിഴ്നാട് തീരത്ത് മണിക്കൂറിൽ 40-50 കിലോമീറ്റർ വരെയും വേഗത്തിൽ കാറ്റടിക്കും.
മത്സ്യത്തൊഴിലാളികൾ 27 മുതൽ ഇന്ത്യൻ മഹാസമുദ്രത്തിെൻറ ഭൂമധ്യരേഖാ പ്രദേശത്തും അതിനോടു ചേർന്ന തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും, തമിഴ്നാട് തീരത്തും മത്സ്യബന്ധനത്തിന് പോകരുതെന്ന് അറിയിച്ചിട്ടുണ്ട്. കടൽ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആകാൻ സാധ്യതയുള്ളതിനാൽ ആഴക്കടൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ 27ന് പുലർച്ച 12ഒാടെ ഏറ്റവും അടുത്ത തീരത്തെത്തണമെന്നും അറിയിപ്പിൽ പറയുന്നു.
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; തമിഴ്നാട്ടിൽ കനത്ത മഴക്ക് സാധ്യത
മേയ് നാലുമുതൽ
‘കത്തിരി’ വെയിൽ
ചെന്നൈ: തെക്ക് ബംഗാൾ ഉൾക്കടലിൽ രൂപെപ്പടുന്ന ന്യൂനമർദം ഏപ്രിൽ 27, 28 തീയതികളിൽ ചുഴലിക്കാറ്റായി മാറുമെന്ന് ചെന്നൈ കാലാവസ്ഥ ഗവേഷണ കേന്ദ്രം അറിയിച്ചു. ചെന്നൈക്കും നാഗപട്ടണത്തിനുമിടയിൽ മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശും. ചുഴലിക്കാറ്റിന് മുന്നോടിയായി വെള്ളിയാഴ്ച മുതൽ തമിഴ്നാട്ടിലെ കടലോര ജില്ലകളിൽ ഇടിയോടുകൂടിയ മഴ പെയ്യും. മഴ രണ്ടുദിവസം തുടരും. കടലോര ജില്ലകളിൽ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മേയ് നാലു മുതൽ ‘അഗ്നി നക്ഷത്രം’ എന്ന പേരിലറിയപ്പെടുന്ന ‘കത്തിരി’വെയിൽ ആരംഭിക്കും. ഇത് മേയ് 29 വരെ നീളും. 26 ദിവസം ചൂടിെൻറ കാഠിന്യം കൂടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.