Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബംഗാൾ ഉൾക്കടലിൽ...

ബംഗാൾ ഉൾക്കടലിൽ ന്യൂനമര്‍ദത്തിന് സാധ്യത, ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

text_fields
bookmark_border
ബംഗാൾ ഉൾക്കടലിൽ ന്യൂനമര്‍ദത്തിന് സാധ്യത, ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ജൂലൈ 21ഓടെ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യത. ഇത് മുന്നിൽകണ്ട് സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഞായറാഴ്ച കാസർകോട് ജില്ലയിലും 20ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും 21ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലുമാണ് ഓറഞ്ച് അലർട്ട്. ഞായറാഴ്ച എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കാലവര്‍ഷക്കാലത്ത് വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദങ്ങള്‍ കേരളത്തിൽ മഴ ശക്തിപ്പെടുത്തുന്നവയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇത്തരം ന്യൂനമര്‍ദങ്ങളാണ് കഴിഞ്ഞ വര്‍ഷങ്ങളിലെ അതിതീവ്ര മഴക്ക് കാരണമായത്. അടുത്തദിവസങ്ങളില്‍ അതീവ ജാഗ്രത ആവശ്യമാണെന്നും ആവശ്യമായ തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു.

തെക്ക് ബംഗാൾ ഉൾക്കടലിലും തെക്ക്-പടിഞ്ഞാറൻ, മധ്യ പടിഞ്ഞാറ് അറബിക്കടലിലും മണിക്കൂറിൽ 40 മുതൽ 60 കി.മീ വരെ വേഗത്തിൽ കാറ്റിന് സാധ്യതയുണ്ട്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കേരള-ലക്ഷദ്വീപ് തീരങ്ങളിൽനിന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Weather Forecast
Next Story