Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാനം ശൈത്യകാല...

സംസ്ഥാനം ശൈത്യകാല ഉഷ്ണതരംഗത്തിലേക്ക്

text_fields
bookmark_border
സംസ്ഥാനം ശൈത്യകാല ഉഷ്ണതരംഗത്തിലേക്ക്
cancel

തൃശൂർ: കേരളം ശൈത്യകാല ഉഷ്ണതരംഗത്തിലേക്ക് നീങ്ങുമെന്ന് സൂചനകൾ. സമീപ ദശകങ്ങള ിലൊന്നും ചൂട് ഇത്രമേൽ കനത്തിട്ടില്ല. ചൊവ്വാഴ്ച കോട്ടയത്ത് രേഖപ്പെടുത്തിയത് 37.8 ഡിഗ്രി സെൽഷ്യസാണ്. അടുത്ത ദശകങ്ങളിലൊന്നും ഫെബ്രുവരിയിൽ രേഖപ്പെടുത്താത്ത താപനി ലയാണിത്. ജനുവരി 15 മുതൽ ഫെബ്രുവരി രണ്ടുവരെ 11 ദിവസം ചൂട് കുതിക്കുകയായിരുന്നു.

ഡിസംബർ മുതൽ ഫെബ്രുവരി വരെ ശൈത്യമാസങ്ങളിലാണ് പകൽ ചൂട് ക്രമാതീതമായി കൂടിയത്. കോട്ടയമടക്കം മധ്യകേരളത്തിൽ 3.5 മുതൽ 4.5 ഡിഗ്രി സെൽഷ്യസ് വരെ കൂടി. ഇൗ രീതിയിൽ പോയാൽ ഫെബ്രുവരിയിൽതന്നെ താപനില 38 ഡിഗ്രി സെൽഷ്യസ് കടക്കുന്ന സാഹചര്യമാണുള്ളത്. ജനുവരി 21, 25 തീയതികളിൽ മംഗളൂരുവിൽ 38 ഡിഗ്രി സെൽഷ്യസാണ് രാജ്യത്ത് ഇൗ വർഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില.

കാറ്റ് അടുത്ത ആഴ്ചകളിൽ കുറയുന്നതോടെ ചൂട് വീണ്ടും കൂടാനുള്ള സാധ്യതയുണ്ട്. ഫെബ്രുവരിയിൽതന്നെ മാർച്ച്, ഏപ്രിൽ മാസങ്ങൾക്ക് തുല്യമായ ചൂട് അനുഭവപ്പെടാനാണ് സാധ്യത. ഇങ്ങനെയായാൽ ഫെബ്രുവരിയിൽ ഉഷ്ണതരംഗവും സൂര്യാതപവും സൂര്യാഘാതവും പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥ വ്യതിയാന ഗവേഷകരുെട നിഗമനം. ഇന്ത്യൻ മഹാസമുദ്രത്തിലെ അസ്വാഭാവിക സാഹചര്യമാണ് കേരളത്തിലും സമീപ സംസ്ഥാനങ്ങളിലും ചൂട് കനക്കാൻ കാരണം. ഭൂമിയുടെ 71 ശതമാനമുള്ള സമുദ്രങ്ങളിലാണ് അന്തരീക്ഷ താപനിലയുടെ 90 ശതമാനവും ആഗിരണം ചെയ്യുന്നത്. ഇത് തീരദേശങ്ങളിൽ ചൂട് വല്ലാെത കൂടുന്നതിന് കാരണമാണ്. എന്നാൽ, മധ്യകേരളത്തിലും ഹൈറേഞ്ച് മേഖലകളിലും ഇതേ അവസ്ഥയുണ്ട്.

കനത്ത ചൂടിന് ആശ്വാസമായ വേനൽ മഴക്ക് മാർച്ച്, ഏപ്രിൽ മാസം വരെ കാത്തിരിക്കേണ്ടിവരും. ഇടക്കിടെ അന്തരീക്ഷം മൂടുന്നത് പ്രതീക്ഷയോടെ നിരീക്ഷിക്കുകയാണ് കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ടതാെണങ്കിലും കനത്ത മഴ ലഭിച്ചാൽ ചൂടിന് ശമനമാവും. എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ മഴ ലഭിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsWeather Forecast
News Summary - weather heat-kerala news
Next Story